എല്ലാ വിദേശ ബിസിനസുകളും, കമ്പനികളും കുറഞ്ഞത് ഒരു ഒമാനി പൗരനെയെങ്കിലും ജോലിക്കെടുക്കണം; പുതിയ നിയമവുമായി ഒമാൻ
ദുബൈ: വിദേശ മൂലധന നിക്ഷേപ നിയമത്തിൽ അടുത്തിടെ ഒമാൻ ഭേദഗതികൾ വരുത്തിയിരുന്നു. ഇപ്പോൾ ഈ ഭേഗദതികൾ അനുസരിച്ച്, വിദേശ ഉടമസ്ഥതയിലുള്ള ബിസിനസുകൾ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ച് ഒരു വർഷത്തിനകം കുറഞ്ഞത് ഒരു ഒമാനി പൗരനെ ജീവനക്കാരനായി നിയമിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന് അഥീർ പത്രം റിപ്പോർട്ട് ചെയ്യുന്നു.
വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം 411/2025 എന്ന മന്ത്രിതല പ്രമേയം പ്രഖ്യാപിച്ചു. ഇത് നിയമത്തിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളിൽ ആർട്ടിക്കിൾ (12) ബിസ് കൂട്ടിചേർക്കുന്നു.
ഈ വ്യവസ്ഥ പ്രകാരം, വിദേശ ഉടമസ്ഥതയിലുള്ള എല്ലാ സ്ഥാപനങ്ങളും കമ്പനികളും ഒരു ഒമാനി പൗരനെ നിയമിക്കണം. കൂടാതെ, അയാൾ സോഷ്യൽ പ്രൊട്ടക്ഷൻ ഫണ്ടിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുകയും വേണം.
സ്വകാര്യ മേഖലയിൽ ഒമാനി പൗരൻമാരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും, ഒമാനൈസേഷൻ ലക്ഷ്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുമാണ് ഈ ഭേദഗതി ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഒരു വർഷമോ അതിലധികമോ ആയി പ്രവർത്തിച്ചു വരുന്ന വിദേശ നിക്ഷേപ കമ്പനികൾ, പ്രമേയം നടപ്പിലാക്കി ആറ് മാസത്തിനുള്ളിൽ, അവരുടെ വാണിജ്യ രജിസ്ട്രേഷൻ പുതുക്കുന്നതിനോ, പുതിയ വർക്ക് പെർമിറ്റ് നൽകുന്നതിനോ, നിലവിലുള്ളത് പുതുക്കുന്നതിനോ (ഏതാണ് ആദ്യം വരുന്നത്, അതനുസരിച്ച്) അവരുടെ സ്റ്റാറ്റസ് ക്രമപ്പെടുത്തണം.
ഈ പ്രമേയം പര്സപരവിരുദ്ധമായ എല്ലാ വ്യവസ്ഥകളും റദ്ദാക്കുകയും ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതിന്റെ അടുത്ത ദിവസം മുതൽ പ്രാബല്യത്തിൽ വരുകയും ചെയ്യും.
Oman has introduced a new requirement for foreign-owned businesses to hire at least one Omani national within a year of starting commercial operations. This move aims to promote local employment and develop the skills of Omani citizens in the workforce. The recent amendments to the Foreign Capital Investment Law are part of the government's efforts to diversify the economy and reduce reliance on expatriate labor
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."