ഇസ്റാഈൽ തടവിലുള്ള ഫലസ്തീനികളുടെ എണ്ണം 11,100 കവിഞ്ഞു; തടവിലാക്കപ്പെട്ടവരിൽ കുട്ടികളും സ്ത്രീകളും
റാമല്ല: ഇസ്റാഈൽ കസ്റ്റഡിയിലുള്ള ഫലസ്തീൻ തടവുകാരുടെ എണ്ണം 11,100-ന് മുകളിലെത്തിയതായി പ്രമുഖ അറബ് വാർത്താ മാധ്യമമായ അറബ് ന്യൂസ് റിപ്പോർട്ട് ചെയ്തു. 2000-ലെ അൽ-അഖ്സ ഇൻതിഫാദ പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണിത്. 2023 ഒക്ടോബറിനു മുമ്പുള്ളതിന്റെ ഇരട്ടിയിലധികം ഫലസ്തീനികളാണ് നിലവിൽ ഇസ്റാഈൽ കസ്റ്റഡിയിൽ ഉള്ളത്.
1993-ലെ ഓസ്ലോ ഉടമ്പടിക്ക് മുമ്പ് മുതൽ തടവിൽ കഴിയുന്ന 17 ദീർഘകാല തടവുകാരുണ്ട് ഇക്കൂട്ടത്തിൽ. അതിൽ 1986 മുതൽ തടവിലുള്ള ഇബ്രാഹിം അബു മോഖ്, ഇബ്രാഹിം ബയാദ്സെ, അഹമ്മദ് അബു ജാബർ, സമീർ അബു ന'മെഹ എന്നിവരും ഉൾപ്പെടുന്നു. വാർത്താ ഏജൻസിയായ വാൽഫ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, ജീവപര്യന്തം തടവ് അനുഭവിക്കുന്നവരോ വിധി കാത്തിരിക്കുന്നവരോ ആയ 350 തടവുകാരും ഇക്കൂട്ടത്തിലുണ്ട്. അവരിൽ ഏറ്റവും കൂടുതൽ കാലമായി തടവിലുള്ളത് അബ്ദുള്ള അൽ-ബർഗൂത്തിയാണ്. 67 ജീവപര്യന്തമാണ് അദ്ദേഹത്തിന് വിധിച്ചിട്ടുള്ളത്.
10-20 വർഷം വരെ തടവ് അനുഭവിക്കുന്ന 131 തടവുകാരും 21-30 വർഷം വരെ തടവുള്ള 166 പേരും ഇവരിൽ ഉൾപ്പെടുന്നു. തടവുകാരിൽ 53 സ്ത്രീകളുമുണ്ട്. ഗസ്സയിൽ നിന്നുള്ള രണ്ട് പെൺകുട്ടികളും ഉൾപ്പെടെയാണിത്. ഓഫർ, മെഗിദ്ദോ ജയിലുകളിൽ 400-ലധികം കുട്ടികളെയും പാർപ്പിച്ചിരിക്കുന്നു.
ഇസ്റാഈൽ ജയിൽ സർവീസ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഒക്ടോബർ വരെ വിചാരണ കൂടാതെ 3,380 തടവുകാരെ തടവിലാക്കിയിട്ടുണ്ട്. കൂടാതെ, 3,544 പേരെ ഭരണപരമായ തടങ്കലിൽ പാർപ്പിച്ചിരിക്കുന്നു. ഇത് കുറ്റം ചുമത്താതെയോ വിചാരണയില്ലാതെയോ ആറ് മാസത്തേക്ക് തടവിലാക്കാനുവദിക്കുന്ന സംവിധാനമാണ്.
palestinian rights groups report over 11100 palestinians detained in israeli prisons as of october 1 2025 including more than 400 children 53 women and thousands held without trial; while israeli prison service data via hamoked shows around 8383 detainees the surge highlights escalating arrests since october 2023 with calls for international intervention on humanitarian grounds.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."