പാലിയേക്കരയില്‍ ടോള്‍ വിലക്ക് നീട്ടി ഹൈക്കോടതി; ഹരജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും
കൊച്ചി: പാലിയേക്കരയില്‍ ടോള്‍ പിരിവ് വിലക്കിയ നടപടി ഹൈക്കോടതി നീട്ടി. ടോള്‍ നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് തീരുമാനമാകാത്തതിനാല്‍ ഇത് സംബന്ധിച്ച ഹരജി ചൊവ്വാഴ്ച പരിഗണിക്കും.
കഴിഞ്ഞ തിങ്കളാഴ്ച കേസ് പരിഗണിച്ച കോടതി വെള്ളിയാഴ്ച വരെ ടോള്‍ പിരിവ് നിലനില്‍ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ടോള്‍ നിരക്ക് കുറയ്ക്കല്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശം നല്‍കി.
കുഴിയെടുക്കുന്ന ഭാഗങ്ങളിൽ യാത്ര സുരക്ഷിതമല്ലെന്നും ദേശീയപാത അതോറിറ്റി സുരക്ഷ നിർദേശങ്ങൾ പാലിച്ചില്ലെന്നും ചൂണ്ടിക്കാണിച്ച് സെപ്റ്റംബർ അവസാനത്തിൽ കോടതി ടോൾ പിരിവ് വിലക്കിയിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ ഘട്ടങ്ങളായി ചെയ്യുന്നുണ്ടെന്നാണ് NHAIയുടെ വിശദീകരണം. പ്രശ്‌നങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല എന്നാണ് ജില്ലാ കലക്ടർ ഹൈക്കോടതിയെ അറിയിച്ചത്. മുരിങ്ങൂരിലും ആമ്പല്ലൂറിലും ഗതാഗത തടസമുണ്ടായി. റോഡ് തകർന്ന ഇടങ്ങളിൽ ബാരിക്കേഡ് കെട്ടാൻ നിർദ്ദേശം നൽകിയിരുന്നു. ദേശീയപാതാ അതോറിറ്റി ഇത് പാലിച്ചില്ല. ഇത് യാത്രക്കാർക്ക് സുരക്ഷാ പ്രശ്‌നം ഉണ്ടാക്കുന്നെന്നും ജില്ലാ കലക്ടർ കോടതിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."