കെട്ടിടങ്ങളെ തീപിടുത്തത്തിൽ നിന്ന് സംരക്ഷിക്കാനും, അപകട മുന്നറിയിപ്പുകൾ നൽകാനും ഇനി പുതിയ സ്ഥാപനം; ഫെഡറൽ അതോറിറ്റി ഫോർ ആംബുലൻസ് ആൻഡ് സിവിൽ ഡിഫൻസ് സ്ഥാപിച്ച് യുഎഇ പ്രസിഡന്റ്
ദുബൈ: ഫെഡറൽ അതോറിറ്റി ഫോർ ആംബുലൻസ് ആൻഡ് സിവിൽ ഡിഫൻസ് എന്ന പുതിയ സർക്കാർ സ്ഥാപനം ആരംഭിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്. ആരോഗ്യ-പ്രതിരോധ മന്ത്രി അഹമ്മദ് അലി അൽ സയേഗിനെ ഈ അതോറിറ്റിയുടെ ചെയർമാനായി അദ്ദേഹം നിയമിച്ചു.
നാഷണൽ ആംബുലൻസ് കമ്പനിയുമായി ബന്ധപ്പെട്ട് നാഷണൽ ഗാർഡ് കമാൻഡിന്റെയും സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും ചുമതലകൾ ഈ പുതിയ അതോറിറ്റി ഏറ്റെടുക്കും. കൂടാതെ അതോറിറ്റി റിപ്പോർട്ട് നേരിട്ട് ക്യാബിനറ്റിന് സമർപ്പിക്കും.
പുതിയ അതോറിറ്റിയുടെ ഉത്തരവാദിത്തങ്ങൾ:
1) ആംബുലൻസ്, സിവിൽ ഡിഫൻസ് എന്നിവയുമായി ബന്ധപ്പെട്ട നയങ്ങൾ, സ്ട്രാറ്റജികൾ, നിയമനിർമ്മാണങ്ങൾ എന്നിവ തയ്യാറാക്കുകയും നിർദ്ദേശിക്കുകയും ചെയ്യുക.
2) കെട്ടിടങ്ങളും സൗകര്യങ്ങളും സുരക്ഷിതമാക്കാൻ ആവശ്യമായ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും രൂപപ്പെടുത്തുക. തീപിടുത്തത്തിൽ നിന്ന് സംരക്ഷിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങൾ വികസിപ്പിക്കുക.
3) അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസ് സേവനങ്ങളും വേഗത്തിലുള്ള പ്രതികരണവും ലഭ്യമാക്കുകയും, പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്യുക.
4) നാഷണൽ എമർജൻസി, ക്രൈസിസ്, ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റിയുമായി സഹകരിച്ച്, സാധ്യമായ അപകടങ്ങളെക്കുറിച്ച് താമസക്കാർക്കായി ഒരു പൊതു മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കുക.
5) ആംബുലൻസ്, സിവിൽ ഡിഫൻസ് മേഖലകളിൽ കൺസൾട്ടൻസി സേവനങ്ങൾ നൽകുക, അതോറിറ്റിയുടെ അധികാര പരിധിയിലുള്ള വിവരങ്ങളുടെയും ഡാറ്റയുടെയും സമഗ്രമായ ഡാറ്റാബേസ് രൂപപ്പെടുത്തുകയും സംഘടിപ്പിക്കുകയും ചെയ്യുക.
6) യോഗ്യതയുള്ള ഉദ്യോഗസ്ഥർക്കായി ആംബുലൻസ്, സിവിൽ ഡിഫൻസ് മേഖലകളിൽ പരിശീലന-അവബോധ പരിപാടികൾ, മോക്ക് ഡ്രില്ലുകൾ, സംയുക്ത അഭ്യാസങ്ങൾ എന്നിവ സംഘടിപ്പിക്കുക.
UAE President Sheikh Mohamed bin Zayed Al Nahyan has issued a decree establishing the Federal Authority for Ambulance and Civil Defense. Minister of Health, Ahmed Ali Al Sayegh, has been appointed as the Chairman of this new authority, aiming to enhance healthcare services and emergency response systems in the UAE
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."