HOME
DETAILS

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി

  
October 18, 2025 | 1:57 AM

Digital arrest scam Supreme Court takes suo motu cognizance of case

ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ രാജ്യത്ത് നടക്കുന്ന സാമ്പത്തിക തട്ടിപ്പുകളിൽ ​ഗുരുതര ആശങ്ക പ്രകടിപ്പിച്ച് സുപ്രിംകോടതി. സംഭവത്തിൽ സ്വമേധയാ കേസെടുത്ത കോടതി, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും (സി.ബി.ഐ) ഉൾപ്പെടെ നോട്ടിസ് അയച്ചു.

ഇത് വെറും വഞ്ചനാ കേസായോ സൈബർ കുറ്റകൃത്യമായോ മാത്രം കണക്കാക്കാൻ ആകില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. വ‍‍‍ർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരവും ശക്തവുമായ ഇടപെടൽ നടത്തണമെന്നും സുപ്രിംകോടതി നി‍ർദേശിച്ചു. രാജ്യത്തുടനീളമുള്ള മുതിർന്ന പൗരന്മാർ അടക്കമുള്ളവരിൽനിന്ന് വ്യാജ ജുഡിഷ്യൽ ഉത്തരവുകളുടെയും ഡിജിറ്റൽ അറസ്റ്റിന്റെയും പേരിൽ പണം തട്ടുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതിനിടെ, ഹരിയാനയിലെ അംബാല സ്വദേശിനിയായ 73 കാരി ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്ക്ക് നൽകിയ പരാതിയിലാണ് കോടതി നടപടി. സെപ്റ്റംബർ ഒന്നിനും 16 നും ഇടയിൽ ഡിജിറ്റൽ അറസ്റ്റിലൂടെ അംബാലയിലെ വൃദ്ധ ദമ്പതികളുടെ ഒരു കോടിയിലധികം രൂപയാണ് സൈബർ തട്ടിപ്പുകാർ കവർന്നത്. 

സി.ബി.ഐ, ഇന്റലിജൻസ് ബ്യുറോ, ജുഡിഷ്യൽ അധികാരികൾ എന്നിവ ചമഞ്ഞ് വിഡിയോ- ടെലിഫോൺ കോളുകളിലൂടെയായിരുന്നു തട്ടിപ്പ്. മുൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ഒപ്പ് ഉൾക്കൊള്ളുന്ന സുപ്രിംകോടതിയുടെ വ്യാജ ഉത്തരവുകൾ വാട്സ്ആപ്പിലൂടെയും വിഡിയോ കോളുകളിലൂടെയും പ്രദർശിപ്പിച്ച തട്ടിപ്പുകാർ 1.5 കോടി രൂപ കൈമാറാൻ ആവശ്യപ്പെടുകയായിരുന്നു. സുപ്രിംകോടതി ജഡ്ജിമാരുടെ പേരും ഒപ്പും സീലും വ്യാജമായി സൃഷ്ടിച്ച് ഡിജിറ്റൽ അറസ്റ്റിലൂടെ പണം തട്ടുന്നത് തങ്ങളെ അമ്പരപ്പിച്ചതായി കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സി.ബി.ഐ ഡയരക്ടർ എന്നിവരെ കൂടാതെ ഹരിയാന ആഭ്യന്തര സെക്രട്ടറി, അംബാല സൈബർ ക്രൈം എസ്പി എന്നിവർക്കും സുപ്രിംകോടതി നോട്ടിസ് അയച്ചിട്ടുണ്ട്. കേസിൽ അറ്റോണി ജനറലിനോട് ഹാജരാകാനും കോടതി നിർദേശിച്ചു. 

ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയമാല ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരി​ഗണിച്ചത്. തട്ടിപ്പുകാർ സുപ്രിംകോടതിയുടെ പേരിൽ ഒന്നിലധികം ജുഡിഷ്യൽ ഉത്തരവുകളാണ് കെട്ടിച്ചമച്ചത്. അതിൽ സെപ്റ്റംബർ 1ന് പുറപ്പെടുവിച്ച കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമവുമായി ബന്ധപ്പെട്ട ഉത്തരവും ഒരു ജഡ്ജിയുടെയും ഇ.ഡി ഉദ്യോഗസ്ഥന്റെയും വ്യാജ ഒപ്പുകളും കോടതി സ്റ്റാമ്പും ഉൾപ്പെടുന്നുണ്ടെന്ന് ഉത്തരവ് പുറപ്പെടുവിക്കുന്നതിനിടെ ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  6 days ago
No Image

'ഉത്തര്‍പ്രദേശില്‍ ഇപ്പോഴും കൊളോണിയല്‍ കാലത്തെ കീഴ്‌വഴക്കങ്ങള്‍' രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  6 days ago
No Image

ഈ ഐഡിയ കൊള്ളാം: അഞ്ച് കുട്ടികൾ, ഒരു മുളവടി; ബാഗിന്റെ ഭാരം ലഘൂകരികരിക്കാൻ കുട്ടികൾ കണ്ടെത്തിയ ബുദ്ധിക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ

National
  •  6 days ago
No Image

'ഇന്ത്യന്‍ ഭരണഘടന വെറുമൊരു പുസ്തകമല്ല; രാജ്യത്തെ ഓരോ പൗരനും നല്‍കുന്ന ഒരു പവിത്രമായ വാഗ്ദാനമാണിത്'  രാഹുല്‍ ഗാന്ധി  

National
  •  6 days ago
No Image

ഫിഫ അറബ് കപ്പ്; ആരാധകരെ ആവേശ കൊടുമുടിയിലെത്തിച്ച് ഔദ്യോഗിക സൗണ്ട് ട്രാക്ക് പുറത്ത്

qatar
  •  6 days ago
No Image

ഡ്രൈവറില്ലാ ടാക്സി ഇനി വിളിപ്പുറത്ത്: അബൂദബിയിലെ യാസ് ദ്വീപിൽ റോബോടാക്സി സർവിസ് ആരംഭിച്ചു

uae
  •  6 days ago
No Image

യുഎഇ ദേശീയ ദിനം: ടിക്കറ്റുകൾക്ക് 50 ശതമാനം കിഴിവുമായി ദുബൈ സഫാരി പാർക്ക്; സഫാരി ബണ്ടിലിനും പ്രത്യേക നിരക്ക്

uae
  •  6 days ago
No Image

പരിശീലനത്തിനിടെ ടിയര്‍ ഗ്യാസ് ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പൊലിസുകാര്‍ക്ക് പരുക്ക്

Kerala
  •  6 days ago
No Image

പരിശീലനത്തിനിടെ ബാസ്‌ക്കറ്റ്‌ബോള്‍ പോസ്റ്റ് ഒടിഞ്ഞുവീണു; ദേശീയ താരത്തിന് ദാരുണാന്ത്യം

National
  •  6 days ago
No Image

കാസര്‍കോട് റിമാന്‍ഡ് പ്രതി ജയിലിനുള്ളില്‍ മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

Kerala
  •  6 days ago