HOME
DETAILS

ഒലിവ് വിളവെടുപ്പിനിടെ ഫലസ്തീൻ സ്ത്രീയെ ക്രൂരമായി മർദിച്ച് സയണിസ്റ്റ് തീവ്രവാദി; ആക്രമണത്തെ അപലപിച്ച് അന്താരാഷ്ട്ര സംഘടനകൾ

  
Web Desk
October 21, 2025 | 4:55 PM

2025-10-2122-10-53masked-israeli-settler-brutally-assaults-55-year-old-palestinian-woman-during-olive-harvest-in-west-bank

വെസ്റ്റ് ബാങ്ക്: അധിനിവേശ വെസ്റ്റ് ബാങ്കിലെ ടർമസ് അയ്യാ ഗ്രാമത്തിൽ ഒലിവ് വിളവെടുപ്പിനിടെ ഫലസ്തീൻ കർഷകയായ സ്ത്രീയെ വടികൊണ്ട് ക്രൂരമായി ആക്രമിച്ച് സയണിസ്റ്റ് തീവ്രവാദി. ആക്രമണത്തിൽ 55 വയസ്സുകാരിയായ സ്ത്രീക്ക് ഗുരുതരമായി പരുക്കേറ്റു. അഫാഫ് അബു ആലിയ (ഉമ്മു സാലിഹ്) എന്ന സ്ത്രീക്കാണ് മർദ്ദനമേറ്റത്. മുഖംമൂടി ധരിച്ചെത്തിയ സയണിസ്റ്റ് തീവ്രവാദി യാതൊരു പ്രകോപനവുമില്ലാതെ ഇവരെ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

ആക്രമണത്തിന്റെ ദൃശ്യങ്ങൾ യുഎസ് പത്രപ്രവർത്തകനായ ജാസ്പർ നഥാനിയേൽ വീഡിയോയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. വലിയ മരത്തടി പോലുള്ള വടികൊണ്ട് അക്രമി ആലിയയുടെ തലയിൽ ആവർത്തിച്ച് അടിക്കുന്നത് വീഡിയോയിൽ കാണാം. മർദനമേറ്റതിനെ തുടർന്ന് അവർ ബോധരഹിതയായി വീണു. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് ആലിയയെ ഉടൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

 

സൈന്യത്തിനെതിരെ ആരോപണം

ഒലിവ് വിളവെടുപ്പിന് ഫലസ്തീനികളെ സഹായിക്കാൻ എത്തിയ ഒരു വിദേശ പൗരനും ഒരു ഫലസ്തീൻകാരനും ഉൾപ്പെടെ മറ്റ് രണ്ട് പേർക്ക് കൂടി ആക്രമണത്തിൽ പരുക്കേറ്റതായി റിപ്പോർട്ടുണ്ട്.

സംഭവം നടന്നതിന് ശേഷം തങ്ങളുടെ സൈന്യം സ്ഥലത്തെത്തി ഏറ്റുമുട്ടൽ അവസാനിപ്പിച്ചെന്നും കുടിയേറ്റക്കാരുടെ അക്രമത്തെ ശക്തമായി അപലപിക്കുന്നുവെന്നും സയണിസ്റ്റ് അധിനിവേശ സേന (ഐഡിഎഫ്) പ്രതികരിച്ചു. എന്നാൽ വീഡിയോ പകർത്തിയ പത്രപ്രവർത്തകൻ നഥാനിയേൽ ഈ അവകാശവാദം നിഷേധിച്ചു. ആക്രമണം നടക്കുന്ന സമയത്ത് ഇസ്റാഈലി സൈന്യം സ്ഥലത്ത് എത്തിയില്ലെന്നും കുടിയേറ്റക്കാർ ആക്രമണം തുടങ്ങുന്നതിന് തൊട്ടുമുമ്പ് സൈന്യം വേഗത്തിൽ ഓടി രക്ഷപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. 

യുഎൻ റിപ്പോർട്ടർ ആശങ്ക അറിയിച്ചു

വർഷങ്ങളായി ഇസ്റാഈൽ നടപടിയെടുക്കാത്തതിനെ തുടർന്നാണ് ഇത്തരം ആക്രമണങ്ങൾ തുടരുകയാണെന്ന് ഫലസ്തീനിലെ മനുഷ്യാവകാശ സ്ഥിതിഗതികളെക്കുറിച്ചുള്ള യുഎൻ പ്രത്യേക റിപ്പോർട്ടർ ഫ്രാൻസെസ്ക അൽബാനീസ് പറഞ്ഞു. 

"രണ്ട് വർഷമായി ലോകം ഇത്തരം കാഴ്ചകൾ വെസ്റ്റ് ബാങ്കിൽ നിന്ന് കണ്ടുകൊണ്ടിരിക്കുകയാണ്," അവർ എക്‌സിൽ കുറിച്ചു.

സംഭവത്തിൽ ഇസ്റാഈൽ അധികൃതർ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ടർമസ് അയ്യയിലെ 80% നിവാസികൾക്കും യുഎസ് പൗരത്വമുണ്ട്.

a masked israeli settler clubbed 55-year-old afaf abu alia unconscious with a wooden stick while she harvested olives in turmus ayya village, west bank, on october 19, 2025, in a filmed attack captured by american journalist jasper liff; the unprovoked assault hospitalized her critically and injured two international activists amid settler raids on farmers. the un humanitarian office documented 71 settler attacks this month, while palestinian foreign ministry and global rights groups condemned the violence as part of escalating west bank aggression during olive season.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗണേഷിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി; ഇരയ്ക്കൊപ്പമെന്ന വാദം പൊള്ളയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

Kerala
  •  6 hours ago
No Image

നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരയുടെ സഹോദരന്‍ കോടതിയില്‍ മൊഴി മാറ്റി

Kerala
  •  6 hours ago
No Image

ഇറാന്റെ പുതിയ പരമോന്നത നേതാവിനെ അഭിനന്ദിച്ച് ഒമാൻ സുൽത്താൻ

oman
  •  6 hours ago
No Image

അബുദാബി സമുദ്രതീരത്ത് വൻ സ്ഫോടനം; കപ്പലിന് സമീപം അജ്ഞാത വസ്തു പതിച്ചതായി റിപ്പോർട്ട്

uae
  •  6 hours ago
No Image

'അവനിൽ ഞാൻ വിവിയൻ റിച്ചാർഡ്‌സിനെ കണ്ടു'; സൂപ്പർ താരത്തിന്റെ ബാറ്റിംഗിനെ വാനോളം പുകഴ്ത്തി സുനിൽ ഗവാസ്‌കർ

Cricket
  •  7 hours ago
No Image

ഇറാനിൽ യുഎസ്-ഇസ്റാഈൽ ആക്രമണം രൂക്ഷം: 193 കുട്ടികൾ കൊല്ലപ്പെട്ടു; എട്ടുമാസം പ്രായമുള്ള കുഞ്ഞും ഇര

International
  •  7 hours ago
No Image

ഇറാൻ യുദ്ധം: വേണ്ടത്ര വിജയിക്കാനായില്ലെന്ന് ട്രംപ്

International
  •  7 hours ago
No Image

ഭാര്യയ്ക്ക് മെസ്സേജ് അയച്ചതിനെച്ചൊല്ലി തർക്കം; അയൽവാസിയായ യുവാവിനെ ഭർത്താവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി; പ്രതിക്കായി തിരച്ചിൽ

Kerala
  •  7 hours ago
No Image

യുഎഇയിൽ കുടുങ്ങിയോ? വിഷമിക്കേണ്ട; യാത്രികർക്ക് കൈത്താങ്ങുമായി പ്രമുഖ ഡെവലപ്പർമാർ

uae
  •  8 hours ago
No Image

മൂന്ന് വട്ടം വിഷം നൽകി, മരിക്കാത്തപ്പോൾ ക്വട്ടേഷൻ; ഭാര്യയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവടക്കം മൂന്ന് പേർ പിടിയിൽ

National
  •  8 hours ago