HOME
DETAILS

തീർപ്പാകാതെ പി.എം ശ്രീ തർക്കം: നാളെ നടക്കുന്ന സി.പി.ഐ നിർവാഹകസമിതി നിർണായകം; സി.പി.എം നിലപാടിനെതിരെ പാർട്ടിക്കുള്ളിൽ അമർഷം

  
ജലീൽ അരൂക്കുറ്റി
October 26, 2025 | 3:30 AM

pm shri dispute unsettled tomorrows cpi executive committee meeting crucial resentment within party against cpms stand

കൊച്ചി: പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ദേശീയതലത്തിൽ ഇരു കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ നടത്തിയ ചർച്ചയും വിഫലമായതോടെ നാളെ ചേരുന്ന സി.പി.ഐ സംസ്ഥാന നിർവാഹകസമിതി യോഗം നിർണായകം. സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബിയും സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജയും നടത്തിയ ചർച്ചയിൽ വിഷയത്തിൽ സംസ്ഥാനതലത്തിൽ പരിഹാരം കണ്ടെത്തണമെന്ന് സി.പി.എം നിലപാട് സ്വീകരിക്കുകയായിരുന്നു.
 
എം.എ ബേബിയുടെ സമീപനത്തെ പരസ്യമായി വിമർശിച്ച് സി.പി.ഐ ദേശീയ നിർവാഹകസമിതി അംഗം കെ. പ്രകാശ് ബാബു  കൂടി രംഗത്തെത്തിയതോടെ സി.പി.ഐക്കുള്ളിൽ പി.എം ശ്രീ പദ്ധതി വലിയ സംഘർഷത്തിന് കാരണമാകുമെന്ന് വ്യക്തമായി. ഇടതുമുന്നണിയെ തന്നെ അപ്രസക്തമാക്കി സി.പി.എം നിലപാട് സ്വീകരിച്ചതോടെ കടുത്ത നടപടികളിലേക്ക് പോകണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാണ്. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും മുന്നിൽനിൽക്കെ സി.പി.എമ്മിനെ കൂടുതൽ പ്രകോപിപ്പിച്ച് രാഷ്ട്രീയഭാവി ഇല്ലാതാക്കരുതെന്നും വിഷയത്തിൽ സമവായം കൊണ്ടുവന്ന് പരിഹാരം തേടണമെന്നും ആവശ്യപ്പെടുന്ന ഒരുവിഭാഗം നേതാക്കളുമുണ്ട്

സി.പി.ഐയുടെ വായ്മൂടിക്കെട്ടാൻ ആർക്കും കഴിയില്ലെന്നും ദേശീയനയത്തിൽ നിന്ന് വ്യത്യസ്തമായൊരു സമീപനം സ്വീകരിക്കുമ്പോൾ ഗൗരവമായ ഇടപെടലാണ് വേണ്ടതെന്നുമുള്ള പ്രകാശ് ബാബുവിന്റെ എം.എ ബേബിക്കെതിരായ പ്രസ്താവന വിഷയത്തിൽ സി.പി.ഐക്കുള്ളിലെ  കടുത്ത നിലപാടാണ് സൂചിപ്പിക്കുന്നത്.
 
വിദ്യാഭ്യാസ വകുപ്പിന് ഫണ്ട് ലഭിക്കാതെ വന്നപ്പോൾ തമിഴ്‌നാട് സ്വീകരിച്ച മാതൃകയിൽ കോടതിയിൽ പോകാൻ കഴിയുമെന്നിരിക്കെ അതിന് ശ്രമിക്കാതെ ന്യായീകരവുമായി എത്തുന്നതിനെയാണ് സി.പി.ഐ എതിർക്കുന്നത്. ഈ  നിലപാട് തെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷം ആയുധമാക്കുമെന്നും സി.പി.ഐ ചൂണ്ടിക്കാണിക്കുന്നു. പി.എം ശ്രീ വിഷയത്തിൽ മുൻനിലപാടുകൾ പോലെ ആദ്യം ബഹളം വച്ച് പിന്നീട് കീഴടങ്ങേണ്ടിവരുമോയെന്ന ചോദ്യമാണ് സി.പി.ഐയെ വലയ്ക്കുന്നത്. ഇതുപോലൊരു അപമാനം സി.പി.ഐക്ക് മുന്നണിയിൽനിന്ന് അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല.
 
ദേശീയ നേതൃത്വം ഇടപെട്ട വിഷയത്തിൽ പാർട്ടി ഇനിയെന്ത് നിലപാട് സ്വീകരിക്കും എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മന്ത്രിമാരെ പിൻവലിക്കലും മന്ത്രിസഭാ യോഗങ്ങളിൽനിന്ന് വിട്ടുനിൽക്കലും അടക്കമുള്ള നിലപാടുകൾ സ്വീകരിച്ച് സമ്മർദതന്ത്രം  പ്രയോഗിച്ച് നിലപാടുമാറ്റിക്കാൻ കഴിയുമോ അതോ മുന്നണി വിടുന്നത് അടക്കമുള്ള കടുത്ത നിലപാട് സ്വീകരിക്കണമോയെന്നതാണ് സി.പി.ഐക്ക് മുന്നിലെ ചോദ്യം.  
 
അതേസമയം പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി  പറഞ്ഞത് ശരിയല്ലെന്ന് സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം കെ. പ്രകാശ് ബാബു പറഞ്ഞു. പദ്ധതിയെ ബി.ജെ.പി സ്വാഗതം ചെയ്യുന്നതിന്റെ അർഥം മനസിലാക്കാനുള്ള വിവേകം ബന്ധപ്പെട്ടവർക്ക് വേണം.ദേശീയ വിദ്യാഭ്യാസ നയം ഒഴിവാക്കി പി.എം ശ്രീ നടപ്പാക്കാൻ ആകില്ല. എൻ.ഇ.പി നടപ്പാക്കുമെന്നത് ആദ്യ വ്യവസ്ഥയാണ്. പി.എം ശ്രീ ധാരണാപത്രത്തിൽ നിന്ന് പിന്മാറുക ഇനിയും സാധ്യമാണ്. പദ്ധതിയിൽ നിന്ന് പിന്മാറുകയല്ലാതെ മറ്റൊരു രാഷ്ട്രീയപരിഹാരമില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

The dispute over the PM SHRI scheme remains unresolved. Tomorrow's CPI executive committee meeting is critical, as there is growing dissatisfaction within the party regarding the CPM's stance on the issue.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിജാബ് വിഷയത്തിൽ സഭയുടെ ഇടപെടലിൽ വേഗക്കുറവ്: ആത്മപരിശോധന വേണം; സിറോ മലബാർ സഭ മുഖമാസിക

Kerala
  •  3 hours ago
No Image

യുഎസില്‍ വീട് വൃത്തിയാക്കത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഇന്ത്യന്‍ വംശജയായ ഭര്‍ത്താവിനെ ഭാര്യ കത്തി കൊണ്ട് കുത്തി;  അറസ്റ്റ് ചെയ്ത് പൊലിസ്

Kerala
  •  3 hours ago
No Image

കൂമ്പൻപാറയിൽ തീവ്രമായ മണ്ണിടിച്ചിൽ: 22 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചത് രക്ഷയായി; പ്രദേശത്തെ മണ്ണെടുപ്പിനെതിരെ നാട്ടുകാർ

Kerala
  •  4 hours ago
No Image

സ്ഥാനാർഥി നിർണയം: വാർഡ് തലത്തിൽ തീരുമാനമെടുക്കാൻ കെ.പി.സി.സി നിർദേശം; വിജയസാധ്യത മുഖ്യ മാനദണ്ഡം

Kerala
  •  4 hours ago
No Image

യാത്രാമധ്യേ ഖത്തറിലിറങ്ങി ട്രംപിന്റെ സര്‍പ്രൈസ് വിസിറ്റ്; അമീറുമായി കൂടിക്കാഴ്ച നടത്തി; പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടുവന്നതിന് അമീറിനെ പ്രശംസകൊണ്ട് മൂടി | Trump in Qatar

International
  •  4 hours ago
No Image

നെല്ലി കൂട്ടക്കൊല: 42 വർഷങ്ങൾക്ക് ശേഷം കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടുന്നു; നടപടി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ

National
  •  5 hours ago
No Image

വിഭജനത്തോടെ മുസ്‌ലിംകളെല്ലാം പോയതോടെ ക്രിസ്ത്യൻ സ്‌കൂളായി മാറി, ഒടുവിൽ അമൃത്സറിലെ മസ്ജിദ് സിഖുകാരും ഹിന്ദുക്കളും മുസ്‌ലിംകൾക്ക് കൈമാറി; ഏഴുപതിറ്റാണ്ടിന് ശേഷം ബാങ്ക് വിളി ഉയർന്നു

National
  •  5 hours ago
No Image

തീവ്രശ്രമങ്ങൾ വിഫലം: അടിമാലിയിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ സംഭവം; ദമ്പതിമാരിൽ ഭർത്താവ് മരിച്ചു, ഭാര്യ ആശുപത്രിയിൽ

Kerala
  •  6 hours ago
No Image

'അവർ മോഷ്ടിക്കുകയും പിന്നെ പരാതിപ്പെടുകയും ചെയ്യുന്നു'; എൽ ക്ലാസിക്കോയ്ക്ക് മുമ്പ് റയൽ മാഡ്രിഡിനെതിരെ വെല്ലുവിളി നിറഞ്ഞ പ്രസ്‌താവനയുമായി ലാമിൻ യമാൽ

Football
  •  12 hours ago
No Image

ഇടുക്കി അടിമാലിയിൽ മണ്ണിടിച്ചിൽ; ഒരു കുടുംബം മണ്ണിനടിയില്‍ കുടുങ്ങി; രക്ഷാപ്രവർത്തനം തുടരുന്നു

Kerala
  •  12 hours ago


No Image

ടേക്ക് ഓഫിന് പിന്നാലെ പക്ഷിയിടിച്ചു; എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

National
  •  13 hours ago
No Image

ഭാര്യ വഴക്കിട്ട് പിണങ്ങിപ്പോയി, യുവാവ് ദേഷ്യം തീർത്തത് ഇരട്ടകളായ പിഞ്ചുകുഞ്ഞുങ്ങളോട്; കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പിതാവ് കീഴടങ്ങി

crime
  •  13 hours ago
No Image

എൽ.ഐ.സി ഫണ്ടെടുത്ത് അദാനിക്കായി 'രക്ഷാപദ്ധതി', മോദി സർക്കാരിനെതിരേ ഗുരുതര ആരോപണവുമായി വാഷിങ്ടൺ പോസ്റ്റ്; വിഷയം ഏറ്റെടുത്ത് കോൺഗ്രസ്

National
  •  13 hours ago
No Image

പിച്ചിൽ അതിക്രമിച്ച് കടന്നതിന് ജയിലിലായ മലയാളി ആരാധകൻ, വൈറൽ സെൽഫിക്ക് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയോട് പറയാൻ ജോവോ ഫെലിക്സിനോട് ആവശ്യപ്പെട്ടതെന്തെന്ന് വെളിപ്പെടുത്തി

Cricket
  •  14 hours ago
No Image

മോദി യുദ്ധക്കുറ്റവാളി തന്നെ; നെതന്യാഹുവുമായി താരതമ്യം ചെയ്‌ത പരാമർശത്തെ ന്യായീകരിച്ച് മംദാനി

International
  •  15 hours ago
No Image

അപ്പൻഡിസൈറ്റിസ് വേദനയ്ക്കിടയിലും റെക്കോർഡ്: കായികതാരം ദേവനന്ദയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് വീട് നിർമ്മിച്ച് നൽകും; പ്രഖ്യാപനം നടത്തി മന്ത്രി വി. ശിവൻകുട്ടി

Kerala
  •  16 hours ago
No Image

തലാസീമിയ ​രോ​ഗത്തിന് ചികിത്സക്കെത്തിയ ഏഴു വയസ്സുകാരന് എച്ച്ഐവി പോസിറ്റീവ്; രക്തം സ്വീകരിച്ചത് ബ്ലഡ് ബാങ്കിൽ നിന്നെന്ന് കുടുംബത്തിന്റെ ആരോപണം

National
  •  16 hours ago
No Image

വിവാഹം കഴിഞ്ഞ് വെറും 10 മാസം, ഭർത്താവും,കുടുംബവും ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞ് വീഡിയോ പങ്കുവച്ച് നവവധു ജീവനൊടുക്കി

crime
  •  16 hours ago