HOME
DETAILS

തദ്ദേശ തെരഞ്ഞെടുപ്പ്; കൊട്ടിക്കലാശത്തിന്റെ ആവേശത്തിൽ ഏഴ് ജില്ലകൾ

  
December 07, 2025 | 11:50 AM

local elections seven districts energised by the campaign climax

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നടക്കുന്ന ഏഴ് ജില്ലകളിൽ ഇന്ന് കൊട്ടിക്കലാശത്തിന്റെ ആരവം. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള മധ്യ-തെക്കൻ ജില്ലകളിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. അവസാന മണിക്കൂറുകളിൽ പരമാവധി വോട്ടുകൾ ഉറപ്പിക്കാനുള്ള ഓട്ടത്തിലാണ് മുന്നണികളും സ്ഥാനാർത്ഥികളും. സംഘർഷ സാധ്യതകൾ കണക്കിലെടുത്ത് ജില്ലാ-നഗര കേന്ദ്രങ്ങളിൽ പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

രണ്ടാഴ്ച നീണ്ട കടുത്ത പ്രചാരണ കാലയളവിൽ പോലും പ്രാദേശിക വികസന വിഷയങ്ങൾ ചർച്ചയിൽ ഇടംനേടിയില്ല എന്നതാണ് ശ്രദ്ധേയം. തെരുവുനായ ആക്രമണം, മാലിന്യം തുടങ്ങിയ അടിസ്ഥാന വിഷയങ്ങൾ മുന്നണികളുടെ പ്രകടനപത്രികകളിൽ ഒതുങ്ങി. പകരം, സജീവമായി ഉയർന്നത് രാഷ്ട്രീയ വിവാദങ്ങൾ മാത്രമാണ്.

ശബരിമല സ്വർണക്കൊള്ളയും രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ബലാത്സംഗക്കേസും പി.എം ശ്രീ പദ്ധതിയുമൊക്കെ  ആദ്യം മുതൽ പ്രചാരണവിഷയമായി. ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ പേർ പ്രതിചേർക്കപ്പെട്ടതും കോടതികളുടെ പരാമർശങ്ങളുമൊക്കെ യു.ഡി.എഫ് എൽ.ഡി.എഫിനെതിരേയുള്ള ആയുധമാക്കി. പ്രചാരണരംഗത്തിറങ്ങി ഇമേജ് തിരിച്ചുപിടിക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ ശ്രമമാണ് കോൺഗ്രസിനും യു.ഡി.എഫിനും തിരിച്ചടിയായത്.

യുവതി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയതോടെ വിഷയം കൂടുതൽ സങ്കീർണമായി. രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി മുഖംരക്ഷിക്കാൻ നേതൃത്വം നടത്തിയ ശ്രമം രാഹുലിൻ്റെ ഒളിച്ചോട്ടത്തോടെ ഇടതുമുന്നണിക്ക് കിട്ടിയ മറ്റൊരു പ്രചാരണായുധവുമായി. 

പി.എം ശ്രീയിൽ ജോൺബ്രിട്ടാസ് എം.പി നടത്തിയ ഇടപെടലും പ്രചാരണരംഗത്ത് ഇടംനേടി. അവസാനദിവസങ്ങളിൽകിഫ്ബിയിൽ മുഖ്യമന്ത്രിക്ക് ഇ.ഡി നോട്ടിസ് നൽകിയതും പ്രചാരണത്തിൻ്റെ ഗതിമാറ്റി. വിദ്വേഷ പ്രചാരണം രൂക്ഷമായപ്പോൾ രാഹുൽ ഈശ്വരിനെ പോലുള്ളവർക്ക് നിയമനടപടി നേരിടേണ്ടിയും വന്നു.  11-നാണ് തൃശൂർ മുതൽ കാസർകോട് വരെയുള്ള മറ്റ് ഏഴ് ജില്ലകളിൽ വോട്ടെടുപ്പ്.

the climax of the local election campaign intensifies excitement across seven districts, highlighting political momentum, voter movements, and the overall election-day atmosphere.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒബാമയ്ക്ക് നൽകാം, ട്രംപിന് കൈമാറിക്കൂടെ? മച്ചാഡോയുടെയും ട്രംപിന്റെയും വാദങ്ങളെ തള്ളി നൊബേൽ സമിതി

International
  •  2 days ago
No Image

തന്ത്രി കണ്ഠര് രാജീവര് ഐസിയുവിൽ; ഹൃദയസംബന്ധമായ അസ്വസ്ഥതയെന്ന് ഡോക്ടർമാർ; നിരീക്ഷണം തുടരുന്നു

Kerala
  •  2 days ago
No Image

പിറന്നാൾ സമ്മാനം നൽകാമെന്ന് മോഹിപ്പിച്ചു; ഒൻപത് വയസുകാരനെ പീഡിപ്പിച്ച അധ്യാപകൻ പിടിയിൽ

Kerala
  •  2 days ago
No Image

2026 ഫിഫാ വേള്‍ഡ് കപ്പ്;പുതിയ പാക്കേജുമായി ഖത്തര്‍ എയര്‍വേയ്‌സ്

qatar
  •  2 days ago
No Image

ലോകകപ്പിൽ തിളങ്ങാൻ ഇതിഹാസത്തിന്റെ സഹായം; ഞെട്ടിക്കാനൊരുങ്ങി സഞ്ജു

Cricket
  •  2 days ago
No Image

അയ്യപ്പൻ മൊഴി നൽകിയോ?; തന്ത്രിയുടെ അറസ്റ്റിനെ പരിഹസിച്ച് രാഹുൽ ഈശ്വർ; രാഷ്ട്രീയ ബലിയാടെന്നും ആരോപണം

Kerala
  •  2 days ago
No Image

ലോക റെക്കോർഡ്‌ കയ്യകലെ; കോഹ്‌ലിയുടെ 25 റൺസിൽ സച്ചിൻ വീഴും

Cricket
  •  2 days ago
No Image

ഖത്തറില്‍ വിരമിച്ച ഇന്ത്യന്‍ നാവിക സേന ഓഫീസര്‍ വീണ്ടും അറസ്റ്റില്‍

qatar
  •  2 days ago
No Image

പിഞ്ചുകുഞ്ഞിന് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി; ഇതുകണ്ടു തകർന്ന മുത്തശ്ശി ആത്മഹത്യയ്ക്ക് ശ്രമിച്ചു

crime
  •  3 days ago
No Image

അടുത്തത് പുട്ടിനോ? വെനിസ്വേലൻ മോഡൽ നടപടി റഷ്യയിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയുമായി ട്രംപ്

International
  •  3 days ago