HOME
DETAILS

'എനിക്കെന്റെ അമ്മയെ കാണണം, എന്നെ രക്ഷിക്കണം ഇല്ലെങ്കില്‍ ഞാനിവിടെ മരുഭൂമിയില്‍ മരിച്ചുവീഴും': യുവാവിന്റെ വീഡിയോ വൈറല്‍, പക്ഷേ ചെറിയൊരു പ്രശ്‌നമുണ്ടെന്ന് അധികൃതര്‍

  
Web Desk
October 27, 2025 | 12:59 PM

mans viral video saying i want to see my mother save me or ill die in the desert sparks concern but authorities reveal a small twist in the story

'എനിക്കെന്റെ അമ്മയെ കാണണം, എന്നെ രക്ഷിക്കണേ ഇല്ലെങ്കില്‍ ഞാനിവിടെ മരുഭൂമിയില്‍ മരിച്ചുവീഴും' ദിവസങ്ങള്‍ക്ക് മുമ്പ് പൊട്ടിക്കരഞ്ഞ് തന്നെ രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള യുവാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ ഉത്തര്‍ പ്രദേശ് സ്വദേശിയായ യുവാവിന്റെ വീഡിയോ വ്യാജമാണെന്ന് സഊദി പൊലിസ് വ്യക്തമാക്കി. 

സമൂഹ മാധ്യമത്തിലെ തന്റെ പേജിന്റെ റീച്ച് പെട്ടെന്ന് കുത്തനെ വര്‍ധിപ്പിക്കാനുള്ള യുവാവിന്റെ തന്ത്രമായിരുന്നു ഇതെന്ന് പൊലിസിന്റെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് തൊട്ടുപിന്നാലെ പൊലിസ് അന്വേഷണം ആരംഭിച്ചിരുന്നു. വീഡിയോ വൈറലായതിനെ തുടര്‍ന്ന് പൊലിസ് യുവാവിനെ വിളിച്ചുവരുത്തിയിരുന്നു. ഇതോടെയാണ് സത്യാവസ്ഥ വെളിപ്പെട്ടത്.

താന്‍ പറഞ്ഞതത്രയും വ്യാജമാണെന്നും അക്കൗണ്ടിന് റീച്ച് വര്‍ധിപ്പിക്കാനാണ് താന്‍ ഇങ്ങനെ ചെയ്തതെന്നും യുവാവ് സമ്മതിച്ചു. യുവാവിനെതിരെ കടുത്ത നടപടി എടുക്കാന്‍ സഊദി അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.

ഭോജ്പുരിയില്‍ സംസാരിക്കുന്ന യുവാവ് പ്രയാഗ്രാജ് ജില്ലയിലെ പ്രതാപ്പൂരിലെ ഹാന്‍ഡിയ സ്വദേശിയാണെന്നാണ് വീഡിയോയില്‍ സ്വയം പരിചയപ്പെടുത്തിയത്. ഡല്‍ഹി ആസ്ഥാനമായുള്ള ഒരു അഭിഭാഷകന്‍ പങ്കുവെച്ച വീഡിയോയില്‍, തൊഴിലുടമയെന്ന് കരുതപ്പെടുന്ന 'കപില്‍' തന്റെ പാസ്പോര്‍ട്ട് പിടിച്ചെടുത്തെന്ന് ഇയാള്‍ ആരോപിക്കുന്നു. ഉടന്‍ നാട്ടിലേക്ക് പോകാന്‍ സഹായിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കണ്ണീരോടെ അപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാം.

'എന്റെ ഗ്രാമം അലഹബാദിലാണ്... ഞാന്‍ സഊദി അറേബ്യയില്‍ എത്തി. കപിലിന്റെ കൈവശം പാസ്പോര്‍ട്ട് ഉണ്ട്. ഞാന്‍ വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞപ്പോള്‍ അവന്‍ എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. ദയവായി എന്നെ സഹായിക്കൂ, ഞാന്‍ മരിക്കും; എനിക്ക് എന്റെ അമ്മയുടെ അടുത്തേക്ക് പോകണം,' പശ്ചാത്തലത്തില്‍ ഒരു ഒട്ടകത്തിന്റെ ദൃശ്യം കാണിക്കവെ യുവാവ് പറയുന്നു.

ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജ് ജില്ലയിലെ ഷേഖ് പൂര്‍ ഛൗതാന ഗ്രാമത്തില്‍ നിന്നുള്ള 25 വയസ്സുകാരനായ അങ്കിതാണ് വ്യാജ വീഡിയോ ചെയ്തത്. 

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 1-നാണ് ഇയാള്‍ റിയാദിലെത്തിയത്. ഇയാളുടെ ഭാര്യ പിങ്കിയുടെയും ഭാര്യാപിതാവിന്റെയും നിര്‍ബന്ധം കാരണമാണ് ഇയാള്‍ ജോലിക്കായി സഊദിയിലെത്തിയത്. ദേഷ്യം വരുന്ന സമയങ്ങളില്‍ ഭര്‍ത്താവ് ഇത്തരം വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാറുള്ളതാണെന്ന് ഭാര്യ പിങ്കി വ്യക്തമാക്കി.

a video of a young man in the pleading for help and saying he might die in the desert went viral, but officials later clarified there’s a issue with his claims.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോയുടെ വിലക്ക് നീക്കി, കിട്ടിയത് 'ഏറ്റവും എളുപ്പമുള്ള ഗ്രൂപ്പ്'; പോർച്ചുഗലിന്റെ ലോകകപ്പ് നറുക്കെടുപ്പിൽ വൻ വിവാദം

Football
  •  6 days ago
No Image

പത്രവാർത്ത വായിച്ചത് രക്ഷയായി; 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികൾ

Kerala
  •  6 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം; പോളിംഗ് ഉദ്യോഗസ്ഥർക്ക് ആശ്വാസം

Kerala
  •  6 days ago
No Image

ജിസിസി സംയുക്ത സിവിൽ ഏവിയേഷൻ ബോഡിയുടെ ആസ്ഥാനമായി യുഎഇയെ തിരഞ്ഞെടുത്തു

uae
  •  6 days ago
No Image

തിയേറ്റർ സിസിടിവി ദൃശ്യങ്ങൾ വിറ്റവർ കുടുങ്ങും; ദൃശ്യം കണ്ടവരുടെ ഐപി അഡ്രസ്സുകളും കണ്ടെത്തി

Kerala
  •  6 days ago
No Image

നിലമ്പൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തിച്ച കേസ്; മൂന്ന് യുവാക്കൾ അറസ്റ്റിൽ

Kerala
  •  6 days ago
No Image

'ഗിജോണിന്റെ അപമാനം'; അൽജീരിയയെ പുറത്താക്കാൻ ജർമ്മനിയും ഓസ്ട്രിയയും കൈകോർത്ത ലോകകപ്പ് ചരിത്രത്തിലെ കറുത്ത ഏട്

Football
  •  6 days ago
No Image

2026-ൽ യുഎഇയിലെ പണമിടപാടുകൾ മാറും; നിങ്ങൾ കാണാനിടയുള്ള 6 സുപ്രധാന മാറ്റങ്ങൾ

uae
  •  6 days ago
No Image

തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; സംഭവം പാലക്കാട്, പൊലിസ് അന്വേഷണം തുടങ്ങി

Kerala
  •  6 days ago
No Image

വാൽപ്പാറയിൽ പുലിയുടെ ആക്രമണം: നാല് വയസ്സുകാരൻ കൊല്ലപ്പെട്ടു

Kerala
  •  6 days ago