HOME
DETAILS

പി.എം ശ്രീ പദ്ധതി; പിന്മാറ്റം എളുപ്പമല്ല 

  
October 30, 2025 | 2:19 AM

PM Shri scheme withdrawal is not easy

തിരുവനന്തപുരം: സി.പി.ഐക്ക്  ഉറപ്പുനൽകിയെങ്കിലും ഇടതുമുന്നണിയെ പ്രതിസന്ധിയിലാക്കിയ പി.എം ശ്രീ പദ്ധതിയിൽ നിന്നും ഏകപക്ഷീയമായി സംസ്ഥാന സർക്കാരിന്  പിന്മാറാൻ കഴിയില്ല. സി.പി.എം നൽകിയ ഉറപ്പ്  പ്രാവർത്തികമാകാൻ ഏറെ കടമ്പകൾ കടക്കേണ്ടതുമുണ്ട്. കേന്ദ്ര സർക്കാരിൻ്റെ അനുമതിയില്ലാതെ കരാറിൽ നിന്നും പിന്മാറാൻ കഴിയില്ല. കരാറിൽ നിന്ന് പിന്മാറുന്നതിന് 30 ദിവസത്തെ സമയപരിധി കൂടി  വ്യവസ്ഥയിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ പിന്മാറ്റം സങ്കീർണമാണ്. 

മാത്രമല്ല, കേന്ദ്ര ഫണ്ടും നഷ്ടമാകും. സമഗ്ര ശിക്ഷാ കേരള ഫണ്ടും പി.എം ശ്രീയും ബന്ധപ്പെട്ടു കിടക്കുന്നതിനാൽ പി.എം ശ്രീയിൽ നിന്നും പിന്മാറിയാൽ ആ ഫണ്ടും നഷ്ടമാകും. അല്ലെങ്കിൽ സുപ്രിംകോടതിയിൽ നിന്നും അനുകൂല ഉത്തരവ് സമ്പാദിക്കേണ്ടി വരും. മന്ത്രിസഭായോഗ തീരുമാനപ്രകാരമല്ല ധാരണാപത്രത്തിൽ ഒപ്പിട്ടതെന്ന സി.പി.ഐ മന്ത്രിമാരുടെ ആരോപണം നിലനിൽക്കുന്നതിനാൽ  ധാരണാപത്രം ഒപ്പിട്ടതു സംബന്ധിച്ച സർക്കാർ ഉത്തരവും പുറത്തുവരേണ്ടതുണ്ട്.

എം.എ ബേബിയുടെ ഇടപെടൽ നിർണായകമായി 

പി.എം ശ്രീ പദ്ധതിയിൽ ഇടഞ്ഞ സി.പി.ഐയെ മെരുക്കുന്നതിൽ നിർണായകമായത് സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബിയുടെ ഇടപെടൽ. ഇന്നലെ രാവിലെ എ.കെ.ജി സെന്ററിൽ നടന്ന യോഗത്തിൽ സി.പി.ഐ ഉയർത്തുന്നത് കാലിക പ്രസക്തിയുള്ള വിഷയമാണെന്ന ബേബിയുടെ നിലപാടാണ് സമവായത്തിന് നിമിത്തമായത്. 

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അടക്കം ഇത് അംഗീകരിച്ചതോടെ പി.എം ശ്രീയിൽ നിന്നും പിന്മാറാൻ സി.പി.എം തീരുമാനിക്കുകയായിരുന്നു. അതോടെയാണ് ധാരണാപത്രവുമായി മുമ്പോട്ടു പോകുന്നതിലെ സാങ്കേതിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയക്കാനും ധാരണയായത്. ഇടതു വിരുദ്ധമായ പദ്ധതികളിൽ കേന്ദ്രവുമായി ധാരണയിലെത്തരുതെന്നും ബേബി ആവശ്യപ്പെട്ടു.

തൽക്കാലം പദ്ധതി നടപ്പാക്കാതെ മരവിപ്പിക്കാമെന്ന നിർദേശമാണ് ബേബി മുന്നോട്ടുവച്ചത്. മധുര പാർട്ടി കോൺഗ്രസ് തള്ളിപ്പറഞ്ഞ വിഷയത്തിൽ സംസ്ഥാന സർക്കാർ ധാരണാപത്രത്തിലെത്തിയതിലും അദ്ദേഹം വിയോജിപ്പ് അറിയിച്ചു. ഇത് സി.പി.എമ്മിന്റെ നയത്തിന് വിരുദ്ധമാണെന്നും തിരുത്തൽ അനിവാര്യമാണെന്നും അദ്ദഹം പറഞ്ഞു. ഈ വിഷയങ്ങളിലെ ബേബിയുടെ വികാരം സംസ്ഥാന നേതൃത്വം ഉൾക്കൊള്ളുകയായിരുന്നു.

രാവിലെ എ.കെ.ജി സെന്ററിൽ നടന്ന സി.പി.എം സംസ്ഥാന അവെയ്‌ലബിൾ സെക്രട്ടേറിയറ്റ് യോഗമാണ് വിഷയം ചർച്ച ചെയ്തത്. യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ജനറൽ സെക്രട്ടറി എം.എ ബേബി, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ അടക്കമുള്ളവർ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗത്ത് ആഫ്രിക്കക്കെതിരെ ചരിത്രം കുറിക്കാൻ സഞ്ജു; പുത്തൻ നാഴികക്കല്ല് കയ്യകലെ

Cricket
  •  7 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; കൊട്ടിക്കലാശത്തിന്റെ ആവേശത്തിൽ ഏഴ് ജില്ലകൾ

Kerala
  •  7 days ago
No Image

ഉറക്കത്തിൽ തീ പടർന്നതറിഞ്ഞില്ല: ന്യൂയോർക്കിൽ ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

National
  •  7 days ago
No Image

സൂപ്പർലീഗ് കേരള: സെമിഫൈനൽ മത്സരങ്ങൾ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട്

Kerala
  •  7 days ago
No Image

ഫലസ്തീന്‍ നേതാവ് ബര്‍ഗൂത്തിയെ ജയിലില്‍ വെച്ച് കൊലപ്പെടുത്താന്‍ ഇസ്‌റാഈല്‍ പദ്ധതിയിടുന്നു; മുന്നറിയിപ്പുമായി ഫലസ്തീനിയന്‍ പ്രിസണേര്‍സ് സൊസൈറ്റി

International
  •  7 days ago
No Image

നിലയ്ക്കൽ - പമ്പ റോഡിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരുക്ക്

Kerala
  •  7 days ago
No Image

ബസ് യാത്രക്കാർക്ക് കൂടുതൽ സൗകര്യം: 595 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിർമാണം പൂർത്തിയാക്കി ദുബൈ

uae
  •  7 days ago
No Image

കാർ ഗ്ലാസ് തകർത്ത് മോഷണം: പ്രതിക്ക് 9,300 ദിർഹം പിഴ ശിക്ഷ വിധിച്ച് അൽ ദഫ്ര കോടതി

uae
  •  7 days ago
No Image

പാര്‍ലമെന്റിലെ എം.പിമാരുടെ പ്രകടനം; പരസ്യസംവാദത്തിന് തയ്യാറെന്ന് മുഖ്യമന്ത്രി

Kerala
  •  7 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 19,790 പേർ; 11,148 പേരെ നാടുകടത്തി

Saudi-arabia
  •  7 days ago