ഗാലപ് 2025 ഗ്ലോബൽ സേഫ്റ്റി റിപ്പോർട്ട്: ഒമാനിൽ രാത്രി ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് സുരക്ഷിതമെന്ന് 94 ശതമാനം പേർ
മസ്കത്ത്: രാത്രിയിൽ ഒറ്റയ്ക്ക് നടക്കാൻ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായി ഒമാൻ മാറിയെന്ന് ഗാലപ്പ് 2025 ഗ്ലോബൽ സേഫ്റ്റി റിപ്പോർട്ട്. 94 ശതമാനം നിവാസികളും സുരക്ഷിതരാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഗാല്ലപ്പ് 2025ന്റെ ആഗോള സുരക്ഷാ റിപ്പോർട്ടിലാണ് നോർവേ, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം ഒമാനും ഇടം പിടിച്ചത്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ ചെെനക്കൊപ്പം ഒമാൻ മൂന്നാം സ്ഥാനം പങ്കിടുന്നുണ്ട്.
രാത്രിയിൽ ഒറ്റയ്ക്ക് നടക്കുന്നത് സുരക്ഷിതമാണെന്ന് വിശ്വസിക്കുന്ന ആളുകളുടെ എണ്ണം അടിസ്ഥാനമാക്കിയാണ് ഗാല്ലപ്പ് റാങ്കിങ് നിർണ്ണയിക്കുന്നത്. ലോകമെമ്പാടുമുള്ള 144 രാജ്യങ്ങളിലെ 1,44,000-ത്തിലധികം ആളുകൾക്കിടയിൽ നടത്തിയ സർവേക്ക് ശേഷമാണ് ഗാല്ലപ്പ് റിപ്പോർട്ട് തയ്യാറാക്കിയത്. പട്ടിക പ്രകാരം, സുരക്ഷയിൽ ഒന്നാം സ്ഥാനത്ത് സിംഗപ്പൂരും, രണ്ടാം സ്ഥാനത്ത് താജിക്കിസ്ഥാനുമാണ്. പട്ടികയിൽ ആദ്യ സ്ഥാനങ്ങളെല്ലാം ഏഷ്യൻ, മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ കെെയടക്കിയപ്പോൾ യൂറോപ്പിൽ നിന്ന് നോർവേ മാത്രമാണ് ആദ്യ പത്തിൽ ഇടം നേടിയ ഏക രാജ്യം.
അറബ് ലോകത്ത് ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ ഒമാൻ ഒന്നാം സ്ഥാനത്തും, സഊദി അറേബ്യ രണ്ടാം സ്ഥാനത്തും, കുവൈത്ത് മൂന്നാം സ്ഥാനത്തുമാണ്. ഏഷ്യൻ രാജ്യങ്ങളായ ചൈന, യുഎഇ എന്നിവയും ഉയർന്ന റാങ്കിങ് നേടിയിട്ടുണ്ട്.
അതേസമയം, ഏറ്റവും സുരക്ഷിതമല്ലാത്ത രാജ്യമായി റാങ്ക് ചെയ്യപ്പെട്ടത് ദക്ഷിണാഫ്രിക്കയാണ്. വ്യാപകമായ കുറ്റകൃത്യങ്ങളും ദുർബലമായ നിയമ നിർവ്വഹണ സംവിധാനവുമാണ് ഇതിന് കാരണം. ചിലി, ഇക്വഡോർ തുടങ്ങിയ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും ഏറ്റവും സുരക്ഷയില്ലാത്ത രാജ്യങ്ങളഉടെ പട്ടികയിലുണ്ട്.
ഏറ്റവും സുരക്ഷിതമായ 10 രാജ്യങ്ങൾ
സിംഗപ്പൂർ - 98%
താജിക്കിസ്ഥാൻ - 95%
ചൈന - 94%
ഒമാൻ - 94%
സഊദി അറേബ്യ - 93%
ഹോങ്കോംഗ് SAR - 91%
കുവൈറ്റ് - 91%
നോർവേ - 91%
ബഹ്റൈൻ - 90%
യുഎഇ - 90%
ഏറ്റവും സുരക്ഷിതമല്ലാത്ത 10 രാജ്യങ്ങൾ
ദക്ഷിണാഫ്രിക്ക - 33%
ലെസോത്തോ - 34%
ബോട്സ്വാന - 34%
ലൈബീരിയ - 37%
ഇക്വഡോർ - 38%
ചിലി - 39%
സിംബാബ്‌വെ - 40%
ഈശ്വതിനി - 40%
മ്യാൻമർ - 41%
ചാഡ് - 41%
According to the Gallup 2025 Global Safety Report, Oman has emerged as one of the world's safest countries to walk alone at night, with an impressive 94% of residents feeling safe.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."