PMAY പദ്ധതി പ്രകാരം ലഭിച്ച വീട് നിർമ്മാണത്തിന് മണ്ണ് മാറ്റിയിട്ടു; 'അനധികൃത ഖനനം' നടത്തിയെന്ന് പറഞ്ഞ് വയോധിക ദമ്പതികൾക്ക് ഒരു ലക്ഷം രൂപ പിഴ
കാസർകോട്: പ്രധാനമന്ത്രി ആവാസ് യോജന (PMAY) പദ്ധതി പ്രകാരം ലഭിച്ച വീട് നിർമിക്കുന്നതിനായി മണ്ണ് മാറ്റിയിട്ടതിന് വയോധിക ദമ്പതികൾക്ക് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ ലക്ഷങ്ങളുടെ പിഴ. കാസർകോട് ബളാൽ സ്വദേശികളായ ഗോവിന്ദൻ-തങ്കമണി ദമ്പതികൾക്കാണ് അധികൃതർ പിഴ അടയ്ക്കാൻ നോട്ടീസ് നൽകിയത്.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബത്തിന് ലഭിച്ച വീടിന്റെ നിർമ്മാണത്തിന് തടസ്സമായ മണ്ണ് 50 മീറ്റർ അകലേക്ക് മാറ്റിയിട്ടതിനാണ് 'അനധികൃത ഖനനം' എന്ന പേരിൽ ജിയോളജി വകുപ്പ് നടപടിയെടുത്തത്.
തുടക്കത്തിൽ ഒരു ലക്ഷം രൂപ പിഴയടയ്ക്കാനാണ് വകുപ്പ് നോട്ടീസ് നൽകിയത്. എന്നാൽ, നിർധന കുടുംബമാണെന്ന് ദമ്പതികൾ അറിയിച്ചതിനെ തുടർന്ന് പിഴത്തുക 50,000 രൂപയായി കുറച്ചു. മൂന്ന് മാസത്തിനുള്ളിൽ പിഴ അടയ്ക്കണമെന്നാണ് ജിയോളജി വകുപ്പ് ദമ്പതികൾക്ക് നൽകിയിട്ടുള്ള നിർദ്ദേശം. കുടുംബത്തിന് പിഴയടയ്ക്കാൻ ഒരു നിവൃത്തിയുമില്ലെന്ന് തങ്കമണി പ്രതികരിച്ചു.
നിർധന കുടുംബത്തോടുള്ള ജിയോളജി വകുപ്പിന്റെ ഈ നടപടി ക്രൂരതയാണെന്ന് ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം വ്യക്തമാക്കി.
An elderly couple from Kasaragod, Kerala, who were constructing a house under the Pradhan Mantri Awas Yojana (PMAY) scheme, have been issued a fine by the Mines and Geology Department. The department labeled the simple act of shifting soil 50 meters away from the construction site as 'illegal mining'.
The original fine of ₹1 lakh was reduced to ₹50,000 after the financially constrained couple, Govindan and Thankamani, appealed, but they state they are still unable to pay the reduced amount. The local panchayat president has criticized the move as cruel.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."