HOME
DETAILS

സ്‌പാ കേന്ദ്രങ്ങൾ മറയാക്കി അനാശാസ്യം: കൊച്ചിയിൽ 'ബിനാമി' ബിസിനസ്; വരുമാനം പോയത് പൊലിസ് ഉദ്യോഗസ്ഥരുടെ അക്കൗണ്ടിലേക്ക്

  
Web Desk
November 24, 2025 | 1:17 PM

kochi spa prostitution police connection benami business

കൊച്ചി: കൊച്ചി നഗരത്തിലെ സ്പാ സെന്ററുകളുടെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾ വ്യാപകമാവുകയും ഈ ബിസിനസിന്റെ വരുമാനം പൊലിസ് ഉദ്യോഗസ്ഥരുടെ അക്കൗണ്ടുകളിലേക്ക് എത്തുകയും ചെയ്യുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ. ലൈസൻസില്ലാത്ത നിരവധി സ്പാകൾ നഗരത്തിൽ പ്രവർത്തിക്കുമ്പോഴും അധികൃതർ നടപടിയെടുക്കാത്തതിനു പിന്നിൽ ഉന്നത സ്വാധീനമുണ്ടെന്ന സൂചനകൾ ബലപ്പെടുത്തുന്നതാണ് അടുത്തിടെ നടന്ന സംഭവങ്ങൾ.

പൊലിസുകാർ അറസ്റ്റിൽ; അമ്പരന്ന് അധികൃതർ

കഴിഞ്ഞ ഡിസംബറിൽ കടവന്ത്രയിൽ സ്‌പാ കേന്ദ്രത്തിന്റെ മറവിൽ അനാശാസ്യം നടത്തിയതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തതോടെയാണ് പൊലിസ് ബന്ധം പുറത്തുവന്നത്.അറസ്റ്റിലായവരുടെ അക്കൗണ്ടുകളും ഫോണുകളും പരിശോധിച്ചതിൽ നിന്ന്, സ്പാ നടത്തിപ്പിൽ നിന്നുള്ള ലക്ഷക്കണക്കിന് രൂപയുടെ വരുമാനം പോയിരുന്നത് രണ്ട് പൊലിസ് ഉദ്യോഗസ്ഥരുടെ അക്കൗണ്ടുകളിലേക്കായിരുന്നു എന്ന് കണ്ടെത്തി.

തുടർന്ന്, കൊച്ചി ട്രാഫിക് ഈസ്റ്റ് സ്റ്റേഷനിലെ എഎസ്ഐയും പാലാരിവട്ടം പൊലിസ് സ്റ്റേഷനിലെ സീനിയർ സിപിഒയും അറസ്റ്റിലാവുകയും സസ്പെൻഡ് ചെയ്യപ്പെടുകയും ചെയ്തു.വർഷങ്ങളായി കൊച്ചിയിൽ ചില പൊലിസ് ഉദ്യോഗസ്ഥർ യഥാർഥ ഉടമകളായോ പങ്കാളികളായോ സ്പാ ബിസിനസ് നടത്തുന്നുണ്ടെന്നും, അറസ്റ്റിലായ നടത്തിപ്പുകാർ ഇവർക്കുവേണ്ടിയുള്ള ബിനാമികൾ മാത്രമാണെന്നുമാണ് സൂചന.

ലൈസൻസില്ലാത്ത കേന്ദ്രങ്ങൾ പെരുകുന്നു

പൊലിസ് ഉദ്യോഗസ്ഥർ അറസ്റ്റിലായതിന് പിന്നാലെ ഇത്തരം സ്പാകളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്ന് സിറ്റി പൊലിസ് കമ്മീഷണർ വ്യക്തമാക്കിയിരുന്നു. എങ്കിലും, അനൗദ്യോഗിക കണക്കുകൾ പ്രകാരം നൂറുകണക്കിന് സ്പാകൾ ഇപ്പോഴും കൊച്ചിയിൽ പ്രവർത്തിക്കുന്നുണ്ട്.

ഇവയിൽ വളരെ കുറച്ച് സ്ഥാപനങ്ങൾക്ക് മാത്രമാണ് ലൈസൻസുള്ളത്.ഈ സ്പാകൾക്ക് ഇപ്പോഴും പൊലിസ് ബന്ധമുണ്ടെന്നതിന്റെ സൂചനയാണ്, ഒരു സിപിഒയെ ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയ കേസിൽ ഒരു ഗ്രേഡ് എസ്ഐക്കെതിരെ കേസെടുത്ത സമീപകാല സംഭവം.

തുടർച്ചയായ റെയ്‌ഡുകളും തിരിച്ചുവരവും

കഴിഞ്ഞ വർഷങ്ങളിൽ സ്പാ കേന്ദ്രങ്ങളിൽ റെയ്‌ഡുകൾ നടന്നിട്ടും പ്രവർത്തനങ്ങൾ തടയാൻ കഴിഞ്ഞിട്ടില്ല.ഈ വർഷം മേയ് മാസത്തിൽ വൈറ്റിലയിലെ ഒരു ഫോർ സ്റ്റാർ ഹോട്ടലിൽ പ്രവർത്തിച്ചിരുന്ന സ്പാ കേന്ദ്രത്തിൽ ലഹരിവിൽപ്പന അന്വേഷിച്ച് റെയ്‌ഡ് നടത്തിയപ്പോഴാണ് അനാശാസ്യം കണ്ടെത്തിയത്. ഈ സംഭവത്തിൽ 11 മലയാളി യുവതികളെയും ഇടനിലക്കാരനെയും കസ്റ്റഡിയിലെടുത്തിരുന്നു.

2023-ൽ മാത്രം 83 സ്പാ കേന്ദ്രങ്ങളിൽ പൊലിസ് റെയ്‌ഡ് നടന്നു. എന്നാൽ, പൊലിസ് പോയതിനു പിന്നാലെ ഇവയെല്ലാം തിരിച്ചെത്തുകയും പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്തു.പൊലിസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടക്കുന്ന ഈ അനധികൃത ബിസിനസ് കാരണം, നിയമപരമായി പ്രവർത്തിക്കുന്ന സ്പാ സെന്ററുകൾ പോലും സംശയ നിഴലിലാകുന്ന സ്ഥിതിയാണ് കൊച്ചിയിലുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഊര്‍ജ മേഖലയില്‍ മുന്നേറ്റം; ഒമാനില്‍ വൈദ്യുതി ഉല്‍പാദനം 14.6 ശതമാനം ഉയര്‍ന്നു

oman
  •  7 minutes ago
No Image

അനധികൃത പിരിവ്; കഴിഞ്ഞ വര്‍ഷം ഒമാനില്‍ 67 കേസുകള്‍ കണ്ടെത്തി

oman
  •  17 minutes ago
No Image

മോഷ്ടിച്ച വാഹനവുമായി പ്രായമായവരെ ലക്ഷ്യംവെച്ച് സ്വർണക്കവർച്ച; കിട്ടുന്ന പണമുപയോഗിക്കുന്നത് ലഹരിക്ക്, പ്രതി പിടിയിൽ

crime
  •  22 minutes ago
No Image

അബുദബിയിലെ റുവൈസ് ഇൻഡസ്ട്രിയൽ കോംപ്ലക്സിൽ ഡ്രോൺ ആക്രമണം; തീപിടുത്തം നിയന്ത്രണവിധേയം

uae
  •  30 minutes ago
No Image

സ്വയം സ്ഥാനാർഥി പ്രഖ്യാപനം വേണ്ട; സുധാകരന് കെപിസിസിയുടെ പരസ്യശാസന

Kerala
  •  36 minutes ago
No Image

ഇറാന്റെ ഡ്രോൺ ആക്രമണ നീക്കം തകർത്തു; ആറ് ഡ്രോണുകൾ വെടിവച്ചിട്ട് കുവൈത്ത് നാഷണൽ ഗാർഡ്

Kuwait
  •  44 minutes ago
No Image

ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് സബ്‌സിഡി  നല്‍കുന്നു; ഇപ്പോള്‍ അപേക്ഷിക്കാം

Kerala
  •  an hour ago
No Image

ഗണേഷിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി; ഇരയ്ക്കൊപ്പമെന്ന വാദം പൊള്ളയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

Kerala
  •  an hour ago
No Image

നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരയുടെ സഹോദരന്‍ കോടതിയില്‍ മൊഴി മാറ്റി

Kerala
  •  an hour ago
No Image

ഇറാന്റെ പുതിയ പരമോന്നത നേതാവിനെ അഭിനന്ദിച്ച് ഒമാൻ സുൽത്താൻ

oman
  •  an hour ago