പരിവർത്തിത ക്രൈസ്തവരുടെ എസ്.സി ആനുകൂല്യം തടയൽ: അന്വേഷണത്തിന് ഉത്തരവിട്ട് കോടതി
ലഖ്‌നൗ: ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത വ്യക്തികൾക്ക് പട്ടികജാതി സംവരണ (എസ്.സി) ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സംസ്ഥാനവ്യാപകമായി അന്വേഷണം നടത്താൻ അലഹബാദ് ഹൈക്കോടതി ഉത്തർപ്രദേശ് സർക്കാരിനോട് നിർദ്ദേശിച്ചു. മതപരിവർത്തനത്തിന് ശേഷമുള്ള ആനുകൂല്യങ്ങൾ ഭരണഘടനയ്‌ക്കെതിരായ വഞ്ചനയാണെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ നടപടി. ജാതി അടിസ്ഥാനമാക്കിയുള്ള ആനുകൂല്യങ്ങൾ നിയമപ്രകാരം അംഗീകരിക്കപ്പെട്ട മതപരമായ സ്വത്വവുമായി കർശനമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കോടതി പറഞ്ഞു.
ഒരു വ്യക്തി ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തുകഴിഞ്ഞാൽ ഭരണഘടനാ വ്യവസ്ഥകളിൽ മനസ്സിലാക്കുന്നതുപോലെ ജാതി സ്വത്വം ഇല്ലാതാകുമെന്ന് അടുത്തിടെ സുപ്രിംകോടതി പുറപ്പെടുവിച്ച വിധിയും കോടതി ഉദ്ധരിച്ചു. മതപരിവർത്തനം നടത്തിയിട്ടും സംവരണാവകാശങ്ങൾ നിലനിർത്താനുള്ള ഏതൊരു ശ്രമവും പൊതു നയത്തിന്റെ ചൂഷണവും സാമൂഹിക നീതിയുടെ മനോഭാവത്തിന് വിരുദ്ധവുമാണെന്നും ജഡ്ജി പറഞ്ഞു.
മതപരമായ വൈരം വളർത്തി, ഹിന്ദു ദൈവങ്ങളെ അപകീർത്തിപ്പെടുത്തി എന്നീ ആരോപണങ്ങളുന്നയിച്ച് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ, 295 എ വകുപ്പുകൾ പ്രകാരം തനിക്കെതിരേ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജിതേന്ദ്ര സഹാനി എന്നയാൾ സമർപ്പിച്ച ഹരജി തള്ളി ജസ്റ്റിസ് പ്രവീൺ കുമാർ ഗിരിയുടെതാണ് നടപടി.
the allahabad high court has directed the uttar pradesh government to conduct a statewide inquiry to ensure that people who converted to christianity are not receiving scheduled caste (sc) reservation benefits.”
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."