തമിഴകം വെട്രി കഴകം ആദ്യ പൊതുയോഗം പുതുച്ചേരിയിൽ; 5000 പേർക്ക് മാത്രം പ്രവേശനം, കർശന നിബന്ധനകൾ
പുതുച്ചേരി: തമിഴ് നടൻ വിജയ് യുടെ രാഷ്ട്രീയ പ്രവേശനത്തിനുശേഷം തമിഴകം വെട്രി കഴകം (ടിവികെ) സംഘടിപ്പിക്കുന്ന ആദ്യ പൊതുയോഗം ചൊവ്വാഴ്ച പുതുച്ചേരിയിൽ നടക്കും. പുതുച്ചേരിയിലെ പഴയ തുറമുഖത്തിന് സമീപമുള്ള ഗ്രൗണ്ടിലാണ് യോഗം നടത്താൻ പൊലിസ് അനുമതി നൽകിയിരിക്കുന്നത്. അതേസമയം, കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് പൊലിസ് പൊതുയോഗത്തിന് അനുമതി നൽകിയിട്ടുള്ളത്. 5000 പേർക്ക് മാത്രമേ യോഗത്തിൽ പങ്കെടുക്കാൻ അനുവാദമുള്ളൂ. നിബന്ധനകൾ ഇങ്ങനെ:
ക്യുആർ കോഡ് ഉപയോഗിക്കുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. 500 പേർ വീതമുള്ള പത്ത് ബ്ലോക്കുകളായി പ്രവർത്തകരെ ഇരുത്തണം. വിജയ് യോഗത്തിനെത്തുന്ന സമയം കൃത്യമായി പൊലിസിനെ അറിയിക്കണം.
പ്രധാന നിർദേശം: ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ എന്നിവർ പൊതുയോഗത്തിൽ പങ്കെടുക്കരുത് എന്ന് പൊലിസ് കർശന നിർദേശം നൽകിയിട്ടുണ്ട്.
അടിസ്ഥാന സൗകര്യങ്ങൾ: പൊതുയോഗത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ടിവികെ ഉറപ്പുവരുത്തണമെന്നും പൊലിസ് നിർദേശിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന് ശേഷം ടിവികെ നടത്തുന്ന സുപ്രധാന പൊതുയോഗത്തിൽ തമിഴ്നാട്ടിൽ നിന്നും പുതുച്ചേരിയിൽ നിന്നുമുള്ള പ്രവർത്തകർ അണിനിരക്കും.
Tamilaga Vetri Kazhagam (TVK) is scheduled to hold a public meeting in Puducherry on Tuesday, but the police have imposed strict conditions, limiting attendance to only 5,000 people. Entry will be via QR code, and participants must be seated in blocks. Crucially, the police have mandated that pregnant women, children, and the elderly are prohibited from attending the rally.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."