HOME
DETAILS

'കൂടെതാമസിക്കുന്നവരുമായി വാക്കുതര്‍ക്കം, പിന്നാലെ ഫ്‌ലാറ്റില്‍ നിന്നിറങ്ങിപ്പോയി'; ദുരൂഹത ബാക്കിയാക്കി മലയാളി യുവാവിന്റെ മരണം

  
December 12, 2025 | 4:32 AM

malayali youth dies mysteriously after argument with co-residents incident leaves many questions unanswered

ദുബൈ: ദുബൈയിൽ കാസർകോട് മഞ്ചേശ്വരം ഇച്ചിലങ്കോട് സ്വദേശി മുഹമ്മദ് ഷഫീഖ് (25) മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടൽ വിട്ടുമാറാതെ യുഎഇയിലെ മലയാളി സമൂഹം. ദുബൈ റാഷിദ് തുറമുഖത്തിന് സമീപം കഴിഞ്ഞ ദിവസമാണ് ഷഫീഖിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം ഷഫീഖ് മുങ്ങിമരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ശരീരത്തിൽ മറ്റു പരുക്കുകളൊന്നും കണ്ടെത്തിയിട്ടില്ല. എങ്കിലും സംഭവത്തിൽ ദുബൈ പൊലിസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. 

കഴിഞ്ഞ എട്ട് മാസമായി ദുബൈയിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു അവിവാഹിതനായ ഷഫീഖ്. ബർദുബൈയിലെ ബാച്ചിലർ ഫ്ലാറ്റിലായിരുന്നു താമസം. ഷഫീഖിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. ഓൺലൈൻ ഗെയിമിംഗിൽ തത്പരനായിരുന്ന ഷഫീഖ് ഇതിനായി ധാരാളം പണം ചെലവഴിച്ചിരുന്നതായി സുഹൃത്തുക്കൾ മൊഴി നൽകിയിട്ടുണ്ട്.

ഗെയിമിംഗിനായി കൂടെ താമസിക്കുന്നവരിൽ നിന്ന് കടം വാങ്ങിയിരുന്നത് സംബന്ധിച്ച് ഇവർ തമ്മിൽ വാക്കുതർക്കങ്ങൾ ഉണ്ടായിരുന്നതായും കാണാതായ ദിവസം ഫ്ലാറ്റിൽ നിന്ന് പിണങ്ങി ഇറങ്ങിപ്പോയതാണെന്നും റിപ്പോർട്ടുകളുണ്ട്. മൊബൈൽ ഫോൺ എടുക്കാതെയാണ് ഷഫീഖ് പുറത്തുപോയത്. തുടർന്ന് ബന്ധു പൊലിസിൽ പരാതി നൽകിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് റാഷിദ് പോർട്ടിന് സമീപം മൃതദേഹം കണ്ടെത്തിയത്. 

താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് ഷഫീഖ് ഒറ്റയ്ക്ക് നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചിട്ടുണ്ട്. കടലിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ സംഭവിച്ച അപകട മരണമാണോ എന്നും പൊലിസ് സംശയിക്കുന്നുണ്ട്. മഞ്ചേശ്വരം മംഗൽപാടി സ്വദേശികളായ ഹസൈനാർ-സഫിയ ദമ്പതികളുടെ ഏക മകനാണ് മുഹമ്മദ് ഷഫീഖ്. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോയി ഇച്ചിലങ്കോട് മാലിക് ദീനാർ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.

a malayali youth died under suspicious circumstances after a verbal argument with flatmates. authorities are investigating, leaving many questions about the incident and the events leading to his death.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യപിച്ച് വാഹനമോടിച്ച് ഡെലിവറി റൈഡറെ പരുക്കേൽപ്പിച്ചു; 30,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബൂദബി കോടതി

uae
  •  2 hours ago
No Image

തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ പൊലിസ്‌ വാഹനം അപകടത്തിൽപ്പെട്ടു; പൊലിസുകാർക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അബൂദാബിയിൽ റൊണാൾഡോ മാജിക്: സൗഹൃദ മത്സരത്തിൽ അൽ-നസ്റിന് ഉജ്വല വിജയം; അൽ വഹ്ദയെ 4-2ന് തകർത്തു

uae
  •  2 hours ago
No Image

ആര്‍.ശ്രീലേഖ പുറത്തുവിട്ട പ്രീപോള്‍ സര്‍വേ ഫലം നിര്‍മിച്ചത് ബി.ജെ.പി ഓഫിസില്‍- റിപ്പോര്‍ട്ട്

Kerala
  •  2 hours ago
No Image

കേന്ദ്ര മുന്‍ ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു

National
  •  3 hours ago
No Image

യുഎഇയിൽ ഈ ആഴ്ച മുഴുവൻ മഴയ്ക്കും തണുപ്പിനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  3 hours ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ ഫ്‌ളാറ്റ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന്റെ നോട്ടിസ്

Kerala
  •  3 hours ago
No Image

വൈഡോഡ് വൈഡ്, ഓവർ എറിഞ്ഞുതീർക്കാൻ എടുത്തത് 13 പന്തുകൾ; അർഷ്ദീപിന്റെ ബൗളിം​ഗിൽ കട്ടക്കലിപ്പിലായി ​ഗംഭീർ

Cricket
  •  4 hours ago
No Image

യുഎസ് സമ്മർദ്ദം; ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 50% ചുങ്കം ചുമത്തി മെക്‌സിക്കോ

International
  •  5 hours ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നാളെ: ഇനി നെഞ്ചിടിപ്പിന്റെ മണിക്കൂറുകൾ; പ്രതീക്ഷയോടെ മുന്നണികൾ

Kerala
  •  5 hours ago