HOME
DETAILS

'കൂടെതാമസിക്കുന്നവരുമായി വാക്കുതര്‍ക്കം, പിന്നാലെ ഫ്‌ലാറ്റില്‍ നിന്നിറങ്ങിപ്പോയി'; ദുരൂഹത ബാക്കിയാക്കി മലയാളി യുവാവിന്റെ മരണം

  
December 12, 2025 | 4:32 AM

malayali youth dies mysteriously after argument with co-residents incident leaves many questions unanswered

ദുബൈ: ദുബൈയിൽ കാസർകോട് മഞ്ചേശ്വരം ഇച്ചിലങ്കോട് സ്വദേശി മുഹമ്മദ് ഷഫീഖ് (25) മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടൽ വിട്ടുമാറാതെ യുഎഇയിലെ മലയാളി സമൂഹം. ദുബൈ റാഷിദ് തുറമുഖത്തിന് സമീപം കഴിഞ്ഞ ദിവസമാണ് ഷഫീഖിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം ഷഫീഖ് മുങ്ങിമരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ശരീരത്തിൽ മറ്റു പരുക്കുകളൊന്നും കണ്ടെത്തിയിട്ടില്ല. എങ്കിലും സംഭവത്തിൽ ദുബൈ പൊലിസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. 

കഴിഞ്ഞ എട്ട് മാസമായി ദുബൈയിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു അവിവാഹിതനായ ഷഫീഖ്. ബർദുബൈയിലെ ബാച്ചിലർ ഫ്ലാറ്റിലായിരുന്നു താമസം. ഷഫീഖിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. ഓൺലൈൻ ഗെയിമിംഗിൽ തത്പരനായിരുന്ന ഷഫീഖ് ഇതിനായി ധാരാളം പണം ചെലവഴിച്ചിരുന്നതായി സുഹൃത്തുക്കൾ മൊഴി നൽകിയിട്ടുണ്ട്.

ഗെയിമിംഗിനായി കൂടെ താമസിക്കുന്നവരിൽ നിന്ന് കടം വാങ്ങിയിരുന്നത് സംബന്ധിച്ച് ഇവർ തമ്മിൽ വാക്കുതർക്കങ്ങൾ ഉണ്ടായിരുന്നതായും കാണാതായ ദിവസം ഫ്ലാറ്റിൽ നിന്ന് പിണങ്ങി ഇറങ്ങിപ്പോയതാണെന്നും റിപ്പോർട്ടുകളുണ്ട്. മൊബൈൽ ഫോൺ എടുക്കാതെയാണ് ഷഫീഖ് പുറത്തുപോയത്. തുടർന്ന് ബന്ധു പൊലിസിൽ പരാതി നൽകിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് റാഷിദ് പോർട്ടിന് സമീപം മൃതദേഹം കണ്ടെത്തിയത്. 

താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് ഷഫീഖ് ഒറ്റയ്ക്ക് നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചിട്ടുണ്ട്. കടലിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ സംഭവിച്ച അപകട മരണമാണോ എന്നും പൊലിസ് സംശയിക്കുന്നുണ്ട്. മഞ്ചേശ്വരം മംഗൽപാടി സ്വദേശികളായ ഹസൈനാർ-സഫിയ ദമ്പതികളുടെ ഏക മകനാണ് മുഹമ്മദ് ഷഫീഖ്. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോയി ഇച്ചിലങ്കോട് മാലിക് ദീനാർ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.

a malayali youth died under suspicious circumstances after a verbal argument with flatmates. authorities are investigating, leaving many questions about the incident and the events leading to his death.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖാംനഈയുടെ മരണം: വിവിധ ഇടങ്ങളില്‍ യു.എസ് എംബസിക്ക് നേരെ പ്രതിഷേധം; പാകിസ്താനില്‍ സംഘര്‍ഷം വെടിവെപ്പ്, ആറ് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

International
  •  2 days ago
No Image

ഗൾഫ് പൗരന്മാർക്ക് താങ്ങായി സഊദി; വിമാനത്താവളങ്ങളിൽ കുടുങ്ങിയവർക്ക് താമസവും സൗകര്യവും ഒരുക്കാൻ ഉത്തരവിട്ട് സൽമാൻ രാജാവ്

Saudi-arabia
  •  2 days ago
No Image

ഇറാനികള്‍ ഭയപ്പെട്ടത് സംഭവിച്ചു; ഖാംനഈയുടെ പിന്‍ഗാമിയെത്തേടി ഉന്നതസമിതി; പരിഗണനയില്‍ നാലുപേര്‍

International
  •  2 days ago
No Image

വയനാട് ടൗണ്‍ഷിപ്പ് നാടിന്റെ ഒരുമയുടെ പ്രതീകം; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

'ഇന്ന് ലോകത്തിലെ അനാഥര്‍ വിലപിക്കും, സാത്താന്‍മാര്‍ ആഘോഷിക്കും' ഖാംനഈയുടെ മരണവാര്‍ത്ത ലോകത്തെ അറിയിക്കുന്നതിനിടെ വിങ്ങിപ്പൊട്ടി ഇറാന്‍ ടെലിവിഷന്‍ അവതാരകര്‍

International
  •  2 days ago
No Image

ദുബൈയിൽ ജനവാസ മേഖലകളിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചു; രണ്ട് പേർക്ക് പരുക്ക്, അതീവ ജാഗ്രതാനിർദ്ദേശവുമായി യുഎഇ

uae
  •  2 days ago
No Image

ട്രംപിന്റെ നീക്കം നിയമവിരുദ്ധം; ഇറാനികള്‍ ന്യൂയോര്‍ക്കില്‍ സുരക്ഷിതരായിരിക്കും: സൊഹ്‌റാന്‍ മംദാനി

International
  •  2 days ago
No Image

ഒറ്റ ഓവറിൽ ആറ് സിക്സറടിച്ച യുവരാജിനെ മറികടന്നു; ഇതിഹാസ തുല്യനായി മടക്കം

Cricket
  •  2 days ago
No Image

തിരിച്ചടിച്ച് ഇറാന്‍; ടെല്‍ അവീവിലെ സൈനിക സംവിധാനം തകര്‍ത്തു, 27 യു.എസ് സൈനികകേന്ദ്രങ്ങള്‍ക്ക് നേരേയും ആക്രമണം

International
  •  2 days ago
No Image

ദുബൈയിലേക്കും തിരിച്ചുമുള്ള സർവീസുകൾ നിർത്തിവെച്ച് എമിറേറ്റ്‌സ്; റീബുക്കിംഗിനും റീഫണ്ടിനും സൗകര്യം

uae
  •  2 days ago