HOME
DETAILS

'കൂടെതാമസിക്കുന്നവരുമായി വാക്കുതര്‍ക്കം, പിന്നാലെ ഫ്‌ലാറ്റില്‍ നിന്നിറങ്ങിപ്പോയി'; ദുരൂഹത ബാക്കിയാക്കി മലയാളി യുവാവിന്റെ മരണം

  
December 12, 2025 | 4:32 AM

malayali youth dies mysteriously after argument with co-residents incident leaves many questions unanswered

ദുബൈ: ദുബൈയിൽ കാസർകോട് മഞ്ചേശ്വരം ഇച്ചിലങ്കോട് സ്വദേശി മുഹമ്മദ് ഷഫീഖ് (25) മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടൽ വിട്ടുമാറാതെ യുഎഇയിലെ മലയാളി സമൂഹം. ദുബൈ റാഷിദ് തുറമുഖത്തിന് സമീപം കഴിഞ്ഞ ദിവസമാണ് ഷഫീഖിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം ഷഫീഖ് മുങ്ങിമരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ശരീരത്തിൽ മറ്റു പരുക്കുകളൊന്നും കണ്ടെത്തിയിട്ടില്ല. എങ്കിലും സംഭവത്തിൽ ദുബൈ പൊലിസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. 

കഴിഞ്ഞ എട്ട് മാസമായി ദുബൈയിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു അവിവാഹിതനായ ഷഫീഖ്. ബർദുബൈയിലെ ബാച്ചിലർ ഫ്ലാറ്റിലായിരുന്നു താമസം. ഷഫീഖിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. ഓൺലൈൻ ഗെയിമിംഗിൽ തത്പരനായിരുന്ന ഷഫീഖ് ഇതിനായി ധാരാളം പണം ചെലവഴിച്ചിരുന്നതായി സുഹൃത്തുക്കൾ മൊഴി നൽകിയിട്ടുണ്ട്.

ഗെയിമിംഗിനായി കൂടെ താമസിക്കുന്നവരിൽ നിന്ന് കടം വാങ്ങിയിരുന്നത് സംബന്ധിച്ച് ഇവർ തമ്മിൽ വാക്കുതർക്കങ്ങൾ ഉണ്ടായിരുന്നതായും കാണാതായ ദിവസം ഫ്ലാറ്റിൽ നിന്ന് പിണങ്ങി ഇറങ്ങിപ്പോയതാണെന്നും റിപ്പോർട്ടുകളുണ്ട്. മൊബൈൽ ഫോൺ എടുക്കാതെയാണ് ഷഫീഖ് പുറത്തുപോയത്. തുടർന്ന് ബന്ധു പൊലിസിൽ പരാതി നൽകിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് റാഷിദ് പോർട്ടിന് സമീപം മൃതദേഹം കണ്ടെത്തിയത്. 

താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് ഷഫീഖ് ഒറ്റയ്ക്ക് നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചിട്ടുണ്ട്. കടലിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ സംഭവിച്ച അപകട മരണമാണോ എന്നും പൊലിസ് സംശയിക്കുന്നുണ്ട്. മഞ്ചേശ്വരം മംഗൽപാടി സ്വദേശികളായ ഹസൈനാർ-സഫിയ ദമ്പതികളുടെ ഏക മകനാണ് മുഹമ്മദ് ഷഫീഖ്. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോയി ഇച്ചിലങ്കോട് മാലിക് ദീനാർ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.

a malayali youth died under suspicious circumstances after a verbal argument with flatmates. authorities are investigating, leaving many questions about the incident and the events leading to his death.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിയാദിലെ എംബസി ആക്രമണത്തിനു പിന്നാലെ യു എസ് പൗരന്മാരോട് ഷെൽട്ടർ അഭയം തേടാൻ മുന്നറിയിപ്പ്

Saudi-arabia
  •  2 hours ago
No Image

ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകാന്‍ ശ്രമിച്ചാല്‍ ആക്രമിക്കും; മുന്നറിയിപ്പുമായി വീണ്ടും ഇറാന്‍  

International
  •  2 hours ago
No Image

കോഴിക്കോട് മയക്കുമരുന്ന് കേസിലെ പ്രതി വീടിനുള്ളില്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന്

Kerala
  •  2 hours ago
No Image

സിപിഐയിൽ ടേം വ്യവസ്ഥ കർശനം; ഡെപ്യൂട്ടി സ്പീക്കർ ഉൾപ്പെടെ ആറ് എം.എൽ.എമാർക്ക് സീറ്റില്ല

Kerala
  •  2 hours ago
No Image

2,500 മുതൽ 10,000 രൂപ വരെ ഫീസ്; ഇന്റേൺഷിപ്പിന്റെ മറവിൽ വിദ്യാർഥികളെ കൊള്ളയടിക്കുന്നതായി പരാതി

Kerala
  •  2 hours ago
No Image

സിപിഎമ്മിൽ വൻ അഴിച്ചുപണി; മുതിർന്ന നേതാക്കൾക്ക് സീറ്റില്ല, മണിയും ഐസക്കും സ്വരാജും പുറത്തേക്ക്; ശൈലജയുടെ കാര്യത്തിൽ അനിശ്ചിതത്വം

Kerala
  •  2 hours ago
No Image

എറണാകുളത്ത് അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവം: രണ്ട് പേര്‍ അറസ്റ്റില്‍; കൊലപാതകം മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന്

Kerala
  •  2 hours ago
No Image

കണ്ണുര്‍ സ്വദേശിനി സലാലയില്‍ അന്തരിച്ചു

oman
  •  3 hours ago
No Image

പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഉടന്‍ മടങ്ങാന്‍ പൗരന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി യു.എസ്; മേഖലയിലേക്ക് കൂടുതല്‍ യുദ്ധ വിമാനങ്ങള്‍ അയച്ചതായി സൂചന

International
  •  3 hours ago
No Image

കുവൈത്തിലെ ഇറാന്റെ പ്രത്യാക്രണത്തില്‍ കൊല്ലപ്പെട്ട യു.എസ് സൈനികരുടെ എണ്ണം ആറായി

Kuwait
  •  3 hours ago