ജോൺസൺ ആൻഡ് ജോൺസണിന് വൻ തിരിച്ചടി: പൗഡർ ഉപയോഗം അണ്ഡാശയ അർബുദത്തിന് കാരണമായി; 362 കോടി രൂപ നഷ്ട പരിഹാരം നൽകാൻ ഉത്തരവ്
ന്യൂയോർക്ക്: പ്രമുഖ അമേരിക്കൻ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസണിന് (Johnson & Johnson) കാലിഫോർണിയ കോടതി വൻ തുക പിഴയിട്ടു. കമ്പനിയുടെ ബേബി പൗഡർ ഉപയോഗം അണ്ഡാശയ അർബുദത്തിന് (Ovarian Cancer) കാരണമായെന്ന് കാണിച്ച് രണ്ട് സ്ത്രീകൾ നൽകിയ കേസിലാണ് നിർണ്ണായക വിധി. ഈ സ്ത്രീകൾക്ക് 40 മില്യൺ ഡോളർ, അതായത് ഏകദേശം 362 കോടി രൂപ നഷ്ടപരിഹാരം നൽകാനാണ് കോടതി ഉത്തരവിട്ടത്.
കാലിഫോർണിയയിൽ താമസിക്കുന്ന കെന്റ്, ഷുട്സ് എന്നിവരാണ് കമ്പനിക്കെതിരെ കേസ് നൽകിയത്. കെന്റിന് 2014-ലും ഷുൾട്സിന് 2018-ലുമാണ് അണ്ഡാശയ അർബുദം സ്ഥിരീകരിച്ചത്. ഇരുവരും കഴിഞ്ഞ 40 വർഷമായി കുളികഴിഞ്ഞ് ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡർ സ്ഥിരമായി ഉപയോഗിച്ചിരുന്നതായി കോടതിയിൽ മൊഴി നൽകി. ശസ്ത്രക്രിയകളും നിരവധി കീമോതെറാപ്പി ചികിത്സകളും നടത്തിയതിൻ്റെ തെളിവുകളും ഇവർ കോടതിയിൽ ഹാജരാക്കിയിരുന്നു.
കമ്പനിക്ക് ഉൽപ്പന്നത്തിൻ്റെ അപകടസാധ്യതകളെക്കുറിച്ച് തീർച്ചയായും അറിവുണ്ടായിരുന്നുവെന്നും, അവർ അത് മൂടിവെക്കാൻ ശ്രമിക്കുകയായിരുന്നുവെന്നുമാണ് സ്ത്രീകളുടെ അഭിഭാഷകനായ ആൻഡി ബിർച്ച്ഫീൽഡ് കോടതിയിൽ വാദിച്ചത്. എന്നാൽ, കേസിൽ തെളിവുകളില്ലെന്നും, ശരീരത്തിന് പുറത്ത് ഉപയോഗിക്കുന്ന പൗഡർ പ്രത്യുത്പാദന അവയവങ്ങളിലേക്ക് ബാധിക്കുന്ന രീതിയിൽ ഒരു പഠനവും സ്ഥിരീകരിക്കുന്നില്ലെന്നും ജോൺസൺ ആൻഡ് ജോൺസണിന്റെ അഭിഭാഷകയായ അലിസൺ ബ്രൗൺ പ്രതിരോധിച്ചു. ഈ വിധിക്കെതിരെ ഉടൻ തന്നെ അപ്പീൽ നൽകുമെന്നും കമ്പനി അറിയിച്ചു.
ജോൺസൺ ആൻഡ് ജോൺസൺ പൗഡർ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതിന് ശേഷം കാൻസർ ബാധിച്ചു എന്ന് അവകാശപ്പെടുന്ന 67,000-ത്തിലധികം ആളുകളിൽ നിന്ന് കമ്പനി നിലവിൽ കേസുകൾ നേരിടുന്നുണ്ട്. തങ്ങളുടെ ഉൽപ്പന്നങ്ങൾ സുരക്ഷിതവും, ആസ്ബറ്റോസ് രഹിതവും, കാൻസറിന് കാരണമാകുന്നില്ല എന്ന നിലപാടിൽ കമ്പനി ഉറച്ചുനിൽക്കുകയാണ്.
മിക്ക കേസുകളിലും അണ്ഡാശയ കാൻസറാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെങ്കിൽ, ചിലർക്ക് അപൂർവവും മാരകവുമായ മെസോതെലിയോമ (Mesothelioma) എന്ന കാൻസർ ബാധിച്ചതായും കേസുകളുണ്ട്.
Johnson & Johnson has been ordered to pay $40 million to two women in a California trial who claimed that the use of the company's talc-based baby powder for decades led to their ovarian cancer. The jury found that J&J knew about the potential dangers but failed to warn consumers. The company denies the link and plans to appeal the verdict. Johnson & Johnson is currently facing over 67,000 lawsuits related to its talc products, alleging they caused ovarian cancer and mesothelioma.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."