HOME
DETAILS

ആറു പതിറ്റാണ്ടിന്റെ പഴക്കം, ഒടുവിൽ കൈയേറ്റം എന്ന് മുദ്ര; സംഭലിൽ വീണ്ടും ബുൾഡോസർ രാജ്; ആശങ്കയൊഴിയാതെ ജനങ്ങൾ

  
December 31, 2025 | 2:14 AM

Six decades old finally marked as encroachment Bulldozer Raj again in Sambalpur People remain worried

ലഖ്‌നൗ: തീവ്ര ഹിന്ദുത്വവാദികള്‍ അവകാശവാദം ഉന്നയിക്കുന്ന ഉത്തര്‍പ്രദേശിലെ സംഭല്‍ ഷാഹി മസ്ജിദിനോടു ചേര്‍ന്നുള്ള പ്രദേശത്ത് കൂട്ട ബുള്‍ഡോസര്‍രാജിന് നീക്കം. അനധികൃത നിര്‍മാണവും കൈയേറ്റവും ആരോപിച്ച് പ്രദേശത്തെ 23 കെട്ടിടങ്ങളുടെ ഉടമകള്‍ക്ക് സര്‍ക്കാര്‍ നോട്ടീസ് നല്‍കി. കോട്ട് പൂര്‍വി പ്രദേശത്തെ റവന്യൂ രേഖകളില്‍ ശ്മശാനഭൂമിയായി രേഖപ്പെടുത്തിയ ഭൂമിയുടെ അതിര്‍ത്തി നിര്‍ണയം നടത്തിയപ്പോള്‍ ഭാഗികമായി അനധികൃത കൈയേറ്റം കണ്ടെത്തിയെന്ന് ആരോപിച്ചാണ് നടപടി. നോട്ടീസ് നല്‍കിയതെല്ലാം മുസ്ലിംകളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്കെതിരേയാണ്. ആറും ഏഴും പതിറ്റാണ്ടുകള്‍ വരെ പഴക്കമുള്ള കെട്ടിടങ്ങളാണ് കൈയേറ്റം ആരോപിച്ച് പൊളിക്കാന്‍ നീക്കം നടക്കുന്നത്. നോട്ടീസിന് മറുപടി തൃപ്തികരമോ നിയമപരമായി സാധുവോ അല്ലെങ്കില്‍ നീക്കം ചെയ്യല്‍ നടപടികള്‍ ആരംഭിക്കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പെന്‍സിയ പറഞ്ഞു.

ഇത് ഞങ്ങളുടെ പാരമ്പര്യ ഭൂമിയാണെന്നും ഇവിടെ 10 കടകള്‍ക്കും മുകളില്‍ വീടുകളും ഉണ്ടെന്നും രേഖകളും അംഗീകൃത മാപ്പുകളും കൈവശമുണ്ടെന്നും താമസക്കാരില്‍ ഒരാളായ ഡോ. ഫിറോസ് പറഞ്ഞു. പിതാവിന് 80 വയസ്സായി. അദ്ദേഹം ഇവിടെയാണ് ജീവിച്ചത്. മുത്തച്ഛനും ഇവിടെ താമസിച്ചിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. അഞ്ച് തലമുറകളായി ഞങ്ങളുടെ കുടുംബം ഇവിടെ താമസിക്കുന്നുണ്ടെന്ന് മറ്റൊരു താമസക്കാരന്‍ മുഹമ്മദ് ഗുലാം വാരിസ് പറഞ്ഞു. ഇത് ഞങ്ങളുടെ പാരമ്പര്യ സ്ഥലമാണ്. രേഖകളും ഞങ്ങളുടെ പക്കലുണ്ട്. ഉദ്യോഗസ്ഥര്‍ വന്നപ്പോള്‍ അത് കാണിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചുപേരുടെ മരണത്തിനിടയാക്കിയ ഷാഹി മസ്ജിദിലെ വിവാദ സര്‍വേക്കിടെയുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് പൊലിസിന്റെ നടപടി തുടരുന്നതിനിടെയാണ് പുതിയ നീക്കം. ഇത് പ്രദേശത്തെ മുസ്ലിംകള്‍ക്കിടയില്‍ ഭീതിസൃഷ്ടിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് വന്‍ പൊലിസ് സന്നാഹത്തെയും നിയോഗിച്ചു. 10 പൊലിസ് സ്റ്റേഷനുകളില്‍നിന്നുള്ള സേന, ഒമ്പത് എസ്.എച്ച്.ഒമാര്‍, അഞ്ച് ഇന്‍സ്‌പെക്ടര്‍മാര്‍, ഒരു കമ്പനി പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി, ദ്രുത കര്‍മ സേന എന്നിവ വിന്യസിച്ചതായി അഡീഷണല്‍ സൂപ്രണ്ട് ഓഫ് പൊലിസ് കുല്‍ദീപ് സിങ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച മുതൽ ഈ ദിവസത്തിന് വേണ്ടിയാണ് ഞാൻ കാത്തിരുന്നത്: സഞ്ജു സാംസൺ

Cricket
  •  3 days ago
No Image

മലയോരത്തേക്ക് മയിലുകള്‍ കുടിയേറുന്നു; പന്നിക്കൊപ്പം ഇനി മയില്‍ ശല്യവും; കണ്ണൂരില്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍- വരള്‍ച്ചയുടെ സൂചനയോ..?

Kerala
  •  3 days ago
No Image

യുദ്ധം നാലാഴ്ച വരെ നീണ്ടേക്കാമെന്ന് ട്രംപ്; ഇറാന്‍ സൈനിക ആസ്ഥാനം തകര്‍ത്തെന്ന് അവകാശവാദം

International
  •  3 days ago
No Image

പ്രതിരോധതന്ത്രം മാറ്റി ഖത്തര്‍; ജനവാസമേഖല ഒഴിവാക്കാന്‍ പുതിയ നീക്കം; കടലിന് മുകളില്‍ വെച്ച് ഇറാന്റെ മിസൈലുകള്‍ വെടിവെച്ചിടും

qatar
  •  3 days ago
No Image

ദി റിയൽ കേരള സ്റ്റോറി! സഞ്ജുവിന്റെ കൊടുങ്കാറ്റിൽ പിറന്നത് പുതു ചരിത്രം

Cricket
  •  3 days ago
No Image

ഇറാനെ ആക്രമിക്കാന്‍ ട്രംപിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല; ആരോപണം തള്ളി സഊദി അറേബ്യ

Saudi-arabia
  •  3 days ago
No Image

മുള്ളന്‍പന്നിയെ തല്ലിക്കൊന്ന കേസ്: വെള്ളനാട് ശശി ഒളിവില്‍; വനംവകുപ്പ് അന്വേഷണം ഊര്‍ജിതമാക്കി

Kerala
  •  3 days ago
No Image

വിനോദസഞ്ചാരികളെ ഹോട്ടലുകളില്‍ നിന്ന് ഒഴിപ്പിക്കരുത്, പണമില്ലെങ്കില്‍ സര്‍ക്കാര്‍ തരും; നിര്‍ദ്ദേശവുമായി ദുബൈ ടൂറിസം വകുപ്പ്

uae
  •  3 days ago
No Image

കോഹ്‌ലിയുടെ ആരുംതൊടാത്ത റെക്കോർഡ് തകർത്തു; ചരിത്രമെഴുതി സഞ്ജു സാംസൺ

Cricket
  •  3 days ago
No Image

ലബനാനും ഇറങ്ങുന്നു; ഹൈഫയിലെ സൈനികത്താവളത്തില്‍ ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം; ബൈറൂത്തില്‍ ബോംബിട്ട് ഇസ്‌റാഈല്‍| Israel, US Attack on Iran Live  

International
  •  3 days ago