HOME
DETAILS

ആറു പതിറ്റാണ്ടിന്റെ പഴക്കം, ഒടുവിൽ കൈയേറ്റം എന്ന് മുദ്ര; സംഭലിൽ വീണ്ടും ബുൾഡോസർ രാജ്; ആശങ്കയൊഴിയാതെ ജനങ്ങൾ

  
December 31, 2025 | 2:14 AM

Six decades old finally marked as encroachment Bulldozer Raj again in Sambalpur People remain worried

ലഖ്‌നൗ: തീവ്ര ഹിന്ദുത്വവാദികള്‍ അവകാശവാദം ഉന്നയിക്കുന്ന ഉത്തര്‍പ്രദേശിലെ സംഭല്‍ ഷാഹി മസ്ജിദിനോടു ചേര്‍ന്നുള്ള പ്രദേശത്ത് കൂട്ട ബുള്‍ഡോസര്‍രാജിന് നീക്കം. അനധികൃത നിര്‍മാണവും കൈയേറ്റവും ആരോപിച്ച് പ്രദേശത്തെ 23 കെട്ടിടങ്ങളുടെ ഉടമകള്‍ക്ക് സര്‍ക്കാര്‍ നോട്ടീസ് നല്‍കി. കോട്ട് പൂര്‍വി പ്രദേശത്തെ റവന്യൂ രേഖകളില്‍ ശ്മശാനഭൂമിയായി രേഖപ്പെടുത്തിയ ഭൂമിയുടെ അതിര്‍ത്തി നിര്‍ണയം നടത്തിയപ്പോള്‍ ഭാഗികമായി അനധികൃത കൈയേറ്റം കണ്ടെത്തിയെന്ന് ആരോപിച്ചാണ് നടപടി. നോട്ടീസ് നല്‍കിയതെല്ലാം മുസ്ലിംകളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്കെതിരേയാണ്. ആറും ഏഴും പതിറ്റാണ്ടുകള്‍ വരെ പഴക്കമുള്ള കെട്ടിടങ്ങളാണ് കൈയേറ്റം ആരോപിച്ച് പൊളിക്കാന്‍ നീക്കം നടക്കുന്നത്. നോട്ടീസിന് മറുപടി തൃപ്തികരമോ നിയമപരമായി സാധുവോ അല്ലെങ്കില്‍ നീക്കം ചെയ്യല്‍ നടപടികള്‍ ആരംഭിക്കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പെന്‍സിയ പറഞ്ഞു.

ഇത് ഞങ്ങളുടെ പാരമ്പര്യ ഭൂമിയാണെന്നും ഇവിടെ 10 കടകള്‍ക്കും മുകളില്‍ വീടുകളും ഉണ്ടെന്നും രേഖകളും അംഗീകൃത മാപ്പുകളും കൈവശമുണ്ടെന്നും താമസക്കാരില്‍ ഒരാളായ ഡോ. ഫിറോസ് പറഞ്ഞു. പിതാവിന് 80 വയസ്സായി. അദ്ദേഹം ഇവിടെയാണ് ജീവിച്ചത്. മുത്തച്ഛനും ഇവിടെ താമസിച്ചിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. അഞ്ച് തലമുറകളായി ഞങ്ങളുടെ കുടുംബം ഇവിടെ താമസിക്കുന്നുണ്ടെന്ന് മറ്റൊരു താമസക്കാരന്‍ മുഹമ്മദ് ഗുലാം വാരിസ് പറഞ്ഞു. ഇത് ഞങ്ങളുടെ പാരമ്പര്യ സ്ഥലമാണ്. രേഖകളും ഞങ്ങളുടെ പക്കലുണ്ട്. ഉദ്യോഗസ്ഥര്‍ വന്നപ്പോള്‍ അത് കാണിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചുപേരുടെ മരണത്തിനിടയാക്കിയ ഷാഹി മസ്ജിദിലെ വിവാദ സര്‍വേക്കിടെയുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് പൊലിസിന്റെ നടപടി തുടരുന്നതിനിടെയാണ് പുതിയ നീക്കം. ഇത് പ്രദേശത്തെ മുസ്ലിംകള്‍ക്കിടയില്‍ ഭീതിസൃഷ്ടിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് വന്‍ പൊലിസ് സന്നാഹത്തെയും നിയോഗിച്ചു. 10 പൊലിസ് സ്റ്റേഷനുകളില്‍നിന്നുള്ള സേന, ഒമ്പത് എസ്.എച്ച്.ഒമാര്‍, അഞ്ച് ഇന്‍സ്‌പെക്ടര്‍മാര്‍, ഒരു കമ്പനി പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി, ദ്രുത കര്‍മ സേന എന്നിവ വിന്യസിച്ചതായി അഡീഷണല്‍ സൂപ്രണ്ട് ഓഫ് പൊലിസ് കുല്‍ദീപ് സിങ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ന് ഭാഗിക മേഘാവൃത അന്തരീക്ഷം, ശൈത്യം, ശക്തമായ കാറ്റ് | UAE Weather

uae
  •  4 hours ago
No Image

ബംഗ്ലാദേശിലെ അക്രമങ്ങള്‍ അംഗീകരിക്കാനാകില്ല; ഒപ്പം ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന തീവ്ര വിദ്വേഷം കാണാതിരിക്കാനുമാകില്ല: അര്‍ഷദ് മദനി

National
  •  4 hours ago
No Image

ചരിത്രം കുറിച്ച് സദാഫ് ചൗധരി; ജിദ്ദയിലെ ആദ്യ വനിതാ ഹജ്ജ് കോൺസൽ

Saudi-arabia
  •  5 hours ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: പ്രതികളെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും; മണിയുടെ മൊഴിയിൽ ദുരൂഹത

Kerala
  •  6 hours ago
No Image

മഹാരാഷ്ട്രയില്‍ ക്രിസ്തുമസ് പ്രാര്‍ഥന യോഗത്തില്‍ പങ്കെടുത്ത മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍ 

National
  •  12 hours ago
No Image

കഴക്കൂട്ടത്തെ നാലു വയസുകാരന്റെ കൊലപാതകം; കുറ്റം സമ്മതിച്ച് അമ്മയുടെ സുഹൃത്ത്; അമ്മയ്ക്ക് പങ്കില്ലെന്ന് പ്രാഥമിക റിപ്പോർട്ട്

Kerala
  •  13 hours ago
No Image

ഒമാനിലേക്ക് നുഴഞ്ഞുകയറാൻ ശ്രമം; മുസന്ദമിൽ 26 പ്രവാസികൾ പൊലിസ് പിടിയിൽ

oman
  •  13 hours ago
No Image

ടി.പി വധക്കേസ് പ്രതികള്‍ക്ക് തുടര്‍ച്ചയായി പരോള്‍; ചോദ്യം ചെയ്ത് ഹൈക്കോടതി; അന്വേഷണം വേണമെന്ന് നിര്‍ദേശം

Kerala
  •  14 hours ago
No Image

യുഎഇയിൽ ശക്തമായ കാറ്റും കടൽക്ഷോഭവും; പുതുവത്സര രാവിൽ 'ഓറഞ്ച് അലേർട്ട്', താപനില 10 ഡിഗ്രിയിലേക്ക് താഴാൻ സാധ്യത

uae
  •  14 hours ago
No Image

മലിംഗ തിരിച്ചെത്തി; ടി-20 ലോകകപ്പിൽ ശ്രീലങ്ക ഡബിൾ സ്ട്രോങ്ങ്

Cricket
  •  14 hours ago