HOME
DETAILS

'മറക്കില്ല, പിന്‍വാങ്ങില്ല, നിശബ്ദരാവില്ല' പുതുവത്സരനാളില്‍ ഗസ്സക്കായി ഇസ്താംബൂളില്‍ കൂറ്റന്‍ റാലി; കനത്ത തണുപ്പിനെ അവഗണിച്ച് തെരുവിലിറങ്ങിയത് ലക്ഷങ്ങള്‍ 

  
Web Desk
January 02, 2026 | 5:29 AM

massive pro palestine rally floods istanbul streets on new year day

ഇസ്തംബൂള്‍: കൊടുതണുപ്പിലും പ്രതിഷേധച്ചൂടില്‍ തിളച്ചു മറിഞ്ഞ് ഇസ്തംബൂളിലെ തെരുവുകള്‍. പുതുവത്സര നാളില്‍ ഗസ്സക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലക്ഷക്കണക്കിനാളുകളാണ് തുര്‍ക്കിയിലെ പ്രധാന നഗരമായ ഇസ്താംബൂളില്‍ തെരുവിലിറങ്ങിയത്. ഫലസ്തീന്‍- തുര്‍ക്കി പതാകകള്‍ റാലിയില്‍ നിറഞ്ഞു നിന്നു. നഗരത്തിലെ ചരിത്രപ്രസിദ്ധമായ ഗലാറ്റ പാലത്തില്‍(Galata Bridge) പ്രതിഷേധക്കാര്‍ നിരന്നു നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

turki gaza.jpg

'ഞങ്ങള്‍ പിന്മാറുകയില്ല, ഞങ്ങള്‍ നിശബ്ദരായിരിക്കില്ല, ഞങ്ങള്‍ പലസ്തീനെ മറക്കില്ല' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ റാലിയില്‍ ഉയര്‍ന്നു കേട്ടു. മനുഷ്യാവകാശ സംഘടനകളും  സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളുടെ കൂട്ടായ്മയായ നാഷണല്‍ വില്‍ പ്ലാറ്റ്ഫോമും ചേര്‍ന്നാണ് പ്രകടനം സംഘടിപ്പിച്ചത്. ഏകദേശം 400 സിവില്‍ സൊസൈറ്റി സംഘടനകള്‍ റാലിയില്‍ പങ്കെടുത്തു. ഏകദേശം 520,000 പേര്‍ പങ്കെടുത്തതായി പൊലിസ് പറഞ്ഞു. തുര്‍ക്കി ഫുട്‌ബോള്‍ ക്ലബ്ബുകളും പങ്കാളികളായിരുന്നു. 

തുര്‍ക്കി കണ്ട ഏറ്റവും വലിയ ഫലസ്തീന്‍ അനുകൂല പ്രകടനങ്ങളിലൊന്നായി റാലിയെ മാറ്റാന്‍ നിരവധി പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബുകള്‍ ആരാധകരോട് ആവശ്യപ്പെട്ടിരുന്നു.

'ഇസ്‌റാഈല്‍ വംശഹത്യയില്‍, മറ്റു ലോകരാഷ്ട്രങ്ങളുടെ നിശബ്ദതയുമായി ഞങ്ങള്‍ ഒരിക്കലും പൊരുത്തപ്പെടില്ല, അടിച്ചമര്‍ത്തലിനെതിരെ തോളോട് തോള്‍ ചേര്‍ന്ന്, മനുഷ്യരാശിക്കുവേണ്ടി ഞങ്ങള്‍ നിലകൊള്ളും'- ഗലാറ്റസരെ ഫുട്‌ബോള്‍ ക്ലബ് പ്രസിഡന്റ് ദുര്‍സുന്‍ ഓസ്‌ബെക്ക് പറഞ്ഞു.

ഫലസ്തീനുവേണ്ടിയുള്ള പ്രാര്‍ത്ഥനകളോടെയാണ് രാജ്യം പുതുവത്സരത്തെ സ്വാഗതം ചെയ്തത്.വിദ്യാഭ്യാസ, സാംസ്‌കാരിക ഫൗണ്ടേഷനായ ഇലിം യായ്മ ഫൗണ്ടേഷന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാനായ ബിലാല്‍ ഉര്‍ദുഗാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

ഹാഗിയ സോഫിയ ഗ്രാന്‍ഡ് മോസ്‌ക്, സുല്‍ത്താന്‍ അഹ്‌മദ് മോസ്‌ക് എന്നിവയുള്‍പ്പെടെ നഗരത്തിലെ ഏറ്റവും ചരിത്രപ്രധാനമായ നിരവധി പള്ളികളിലാണ് ആദ്യം പ്രതിഷേധക്കാര്‍ ഒന്നിച്ചത്. പ്രഭാത പ്രാര്‍ഥനക്ക് പിന്നാലെ തന്നെ രാലി ആരംഭിച്ചിരുന്നു. പള്ളികളില്‍ പ്രഭാത നിസ്‌ക്കാരം കഴിഞ്ഞതിന് പിന്നാലെ ആളുകള്‍ തെരുവുകളിലൂടെ മാര്‍ച്ച് ചെയ്ത് ഗോള്‍ഡന്‍ ഹോണിന് കുറുകെയുള്ള ഗലാറ്റ പാലത്തില്‍ ഒത്തുകൂടുകയായിരുന്നു. തുര്‍ക്കി, ഇംഗ്ലീഷ് ഭാഷകളില്‍ 'ജസ്റ്റിസ് ഫോര്‍ ഗാസ' എന്ന് എഴുതിയ ഒരു കൂറ്റന്‍ ബാനറും പാലത്തിന്റെ മധ്യഭാഗത്ത് തുര്‍ക്കി, ഫലസ്തീന്‍ പതാകകള്‍ക്കൊപ്പം പ്രദര്‍ശിപ്പിച്ചിരുന്നു.

 

ബോസ്ഫറസില്‍ ബോട്ടുകളില്‍ എത്തിയ ചില പ്രകടനക്കാരും കടലില്‍ നിന്ന് റാലിയില്‍ പങ്കുചേര്‍ന്നു, അവിടെ അവര്‍ പലസ്തീന്‍ പതാകകള്‍ വീശിയും ദീപങ്ങള്‍ തെളിയിച്ചും പ്രകടനം നടത്തി. അന്താരാഷ്ട്രതലത്തില്‍ അറിയപ്പെടുന്ന കലാകാരന്മാരുടെയും സംഗീതജ്ഞരുടെയും പ്രകടനങ്ങളും പരിപാടിയില്‍ ഉണ്ടായിരുന്നു.

hind gaza.jpg

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന തുടര്‍ച്ചയായ ആക്രമണത്തിനെതിരായ പൊതുജന രോഷം റാലിയില്‍ പ്രകടമായിരുന്നു. മന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും മറ്റു പ്രമുഖ വ്യക്തിത്വങ്ങളും റാലിയില്‍ സംബന്ധിച്ചു.

hundreds of thousands gathered in istanbul braving freezing weather to show solidarity with gaza on new year day, marking one of turkey’s largest pro palestine demonstrations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

In Depth Story: ബംഗ്ലാദേശികൾ എന്നാരോപിച്ച് നാടുകടത്തലും ആൾക്കൂട്ടമർദനവും, ഒപ്പം മറ്റു നാടുകളിൽനിന്ന് എത്തുന്നവർക്ക് പൗരത്വം കൊടുക്കുന്നു; അനധികൃത കുടിയേറ്റത്തിന്റെ പേരിൽ പുറത്താക്കപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടുന്നു; വൈരുധ്യങ്ങളുടെ കുടിയേറ്റനയം

National
  •  2 hours ago
No Image

മദ്യത്തിൽ മുങ്ങി പുതുവത്സരാഘോഷം! മലയാളികൾ കുടിച്ചത് 125 കോടിയിലേറെ രൂപയുടെ മദ്യം, മുന്നിൽ കൊച്ചി

Kerala
  •  3 hours ago
No Image

മദ്യലഹരിയില്‍ സീരിയല്‍ താരം സിദ്ധാര്‍ഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

Kerala
  •  3 hours ago
No Image

'പ്രിയ ഉമര്‍, നിങ്ങളുടെ വാക്കുകള്‍ ഞാന്‍ ഓര്‍ക്കാറുണ്ട്' ഉമര്‍ ഖാലിദിന് മംദാനിയുടെ കത്ത് 

International
  •  3 hours ago
No Image

പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എൽഡിഎഫ് ഓഫർ ചെയ്തത് 50 ലക്ഷം! പിന്നാലെ കൂറുമാറി വോട്ട് ചെയ്തു, രാജിയും വെച്ചു, സംഭാഷണം പുറത്ത്

Kerala
  •  3 hours ago
No Image

ഈ മാസം ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും

National
  •  3 hours ago
No Image

'പാക്കറ്റ് പാലില്‍ വെള്ളം ചേര്‍ത്തു': ഇന്‍ഡോറില്‍ അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

National
  •  4 hours ago
No Image

ഓട്ടോ മറിഞ്ഞ് ഒരു വയസ്സുകാരി മരിച്ചു; അപകടം പിറന്നാള്‍ ദിനത്തില്‍  

Kerala
  •  4 hours ago
No Image

എസ്.ഐ.ആർ; പൊരുത്തക്കേടുള്ളവരുടെ എണ്ണം വർധിക്കുന്നു; പുതിയ അപേക്ഷകൾ അഞ്ച് ലക്ഷം കടന്നു

Kerala
  •  5 hours ago
No Image

സ്വത്തുവിവരം വെളിപ്പെടുത്താത്ത നേതാക്കളെ തേടി ലോകായുക്ത; ഇതുവരെ വിവരം നൽകിയത് ബിനോയ് വിശ്വം മാത്രം

Kerala
  •  5 hours ago