തൊണ്ടിമുതൽ കേസ്: നാൾവഴി
1990 ഏപ്രിൽ നാലിന് 61 ഗ്രാം ഹാഷിഷ് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഓസ്‌ട്രേലിയൻ സ്വദേശി സാൽവദോർ തിരുവനന്തപുരത്ത് പിടിയിൽ
90ൽ ജില്ലാ സെഷൻസ് കോടതി പത്ത് വർഷം തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിക്കുന്നു.
പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ സെലിൻ വിൽഫ്രണ്ടിന്റെ ജൂനിയർ ആയി ആന്റണി രാജു (അന്ന് എം.എൽ.എ അല്ല)
1994ൽ ഹൈക്കോടതിയിൽ അപ്പീലിൽ സാൽവദോറിനെ വെറുതെ വിടുന്നു. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിക്ക് പാകമാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വെറുതെ വിട്ടത്. സാൽവദോർ സാർലി നാട്ടിലേക്ക് മടങ്ങി
തൊണ്ടി മുതലിൽ കൃത്രിമം കാട്ടിയെന്ന് ആരോപിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ ഹൈക്കോടതിയെ സമീപിക്കുന്നു
കൃത്രിമം നടത്തിയെന്ന സൂചനയോടെ ഹൈക്കോടതിയിൽ വിജിലൻസ് റിപ്പോർട്ട്
കൃത്രിമം നടത്തിയത് കോടതിയിലെ തൊണ്ടി ക്ലർക്ക് ജോസും ആൻ്റണി രാജുവും ചേർന്നെന്ന് കണ്ടെത്തി 1994ൽ വഞ്ചിയൂർ പൊലിസ് കേസെടുത്തു
സാൽവദോർ ജയിലിലായപ്പോൾ നാല് മാസം കഴിഞ്ഞതിനു പിന്നാലെ പോൾ എന്ന പേരിൽ ബന്ധു കോടതിയിൽ
കോടതിയുടെ കസ്റ്റഡിയിലുള്ള കേസിന് ആവശ്യമില്ലാത്ത സ്വകാര്യവസ്തുക്കൾ കൈമാറണം എന്ന് ഹരജി നൽകി പോളും ആൻ്റണി രാജുവും സ്വകാര്യവസ്തുക്കൾക്കൊപ്പം തൊണ്ടി മുതലായ അടിവസ്ത്രം കൂടി ഒപ്പിട്ട് വാങ്ങി
വിചാരണക്ക് തൊട്ടുമുമ്പ് ഇത് കോടതിയിൽ ഏൽപിച്ചു.
അടിവസ്ത്രം മുറിച്ച് ചെറുതാക്കി വീണ്ടും തുന്നി നൂലും മുറിച്ചശേഷം സ്റ്റിച്ച് ചെയ്ത നൂലും രണ്ട് കളറിൽ കേസിലെ പ്രധാന തെളിവായത് ആൻ്റണി രാജു ഒപ്പിട്ട രേഖ അടിവസ്ത്രം വെട്ടിച്ചെറുതാക്കിയതായി ഫോറൻസിക് പരിശോധനയിലും തെളിഞ്ഞു
2005 ൽ ഉത്തരമേഖലാ ഐജി ടി.പി സെൻകുമാർ അന്വേഷണത്തിന് ഉത്തരവിട്ടു
2006ൽ ഫെബ്രുവരി 13ന് ജോസ് ഒന്നാംപ്രതിയും ആൻ്റണി രാജു രണ്ടാം പ്രതിയുമായി വഞ്ചിയൂർ കോടതിയിൽ കുറ്റപത്രം
2014ൽ പ്രത്യേക ഉത്തരവിലൂടെ ജനപ്രതിനിധികൾക്കായുള്ള നെടുമങ്ങാട്ടെ പ്രത്യേക കോടതിയിലേക്ക് കേസ് മാറുന്നു
കേസിനെതിരെ ഹൈക്കോടതിയിലും സുപ്രിംകോടതിയിലും ആൻ്റണി രാജുവിന്റെ ഹരജി
വിചാരണ നടക്കട്ടെയെന്ന് സുപ്രിംകോടതി. നെടുമങ്ങാട് കോടതിയിൽ വിചാരണ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."