HOME
DETAILS

''മത്സരിച്ചത് മേയര്‍ ആക്കുമെന്ന ഉറപ്പില്‍, പോടാ പുല്ലേ എന്ന് പറഞ്ഞ് പോകാത്തത് ജയിപ്പിച്ചവരെ ഓര്‍ത്ത്'' ; അതൃപ്തി തുറന്ന് പറഞ്ഞ് ശ്രീലേഖ

  
January 05, 2026 | 6:40 AM

sreelekha-dissatisfaction-over-mayor-post-thiruvananthapuram-corporation-bjp

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ സ്ഥാനം ലഭിക്കാത്തതില്‍ അതൃപ്തി തുറന്നുപറഞ്ഞ് ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ. തെരഞ്ഞടുപ്പില്‍ നിര്‍ത്തിയത് കൗണ്‍സിലറാകാന്‍ വേണ്ടി മാത്രമല്ലെന്നും മേയറാക്കുമെന്ന വാഗ്ദാനത്തിന്റെ പുറത്താണെന്നും ആര്‍ ശ്രീലേഖ തുറന്നടിച്ചു. മത്സരിക്കാന്‍ വിസ്സമതിച്ച തന്നെ മേയറാക്കുമെന്ന ഉറപ്പിലാണ് മത്സരിച്ചത്. ഞാനായിരിക്കും ഈ തെരഞ്ഞെടുപ്പിന്റെ മുഖം എന്ന് പറയുന്നത് കേട്ടപ്പോഴാണ് സമ്മതിച്ചതെന്നും ശ്രീലേഖ പറഞ്ഞു. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീലേഖയുടെ പ്രതികരണം. 

സ്ഥാനാര്‍ഥികള്‍ക്കെല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കേണ്ട ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ് താന്‍. പത്തു സ്ഥാനാര്‍ഥികളെ ജയിപ്പിക്കാനുള്ള ചുമതലയും നല്‍കി. അവസാനം കൗണ്‍സിലറാകേണ്ട സാഹചര്യത്തില്‍ പാര്‍ട്ടി പറഞ്ഞത് അംഗീകരിച്ചു നിന്നു. എന്തോ സാഹചര്യം കൊണ്ട് അവസാന നിമിഷം കാര്യങ്ങള്‍ മാറി. രാജേഷിന് കുറച്ചുകൂടെ മികച്ച രീതിയില്‍ മേയറായി പ്രവര്‍ത്തിക്കാന്‍ പറ്റുമെന്നും ആശാനാഥിന് ഡെപ്യൂട്ടി മേയറായും കുറച്ചുകൂടി നന്നായി പ്രവര്‍ത്തിക്കാന്‍ പറ്റുമെന്നും കേന്ദ്ര നേതൃത്വത്തിന് തോന്നിയതുകൊണ്ടായിരിക്കാം അത്തരമൊരു തീരുമാനമെടുത്തതെന്നാണ് തന്റെ കണക്കുകൂട്ടല്‍. 

നേതൃത്വത്തിന്റെ തീരുമാനത്തോട് തര്‍ക്കമില്ല. അത് അംഗീകരിക്കുന്നു. തീരുമാനത്തെ എതിര്‍ത്ത് പോടാ പുല്ലെ എന്ന് പറഞ്ഞ് ഇറങ്ങിയോടാന്‍ പറ്റില്ല. തന്നെ ജയിപ്പിച്ചവര്‍ ഇവിടെയുണ്ട്. കൗണ്‍സിലറായി അഞ്ചുവര്‍ഷം തുടരാമെന്ന് തീരുമാനിച്ച് ഇവിടെ ഇരിക്കാന്‍ അതാണ് തീരുമാനിച്ചതെന്നും ആര്‍ ശ്രീലേഖ പറഞ്ഞു. 

ബി.ജെ.പി കോര്‍പറേഷനില്‍ ജയിച്ചതിന് പിന്നാലെ വി.വി രാജേഷിന്റെയും ആര്‍ ശ്രീലേഖയുടെയും പേരുകളായിരുന്നു മേയര്‍ സ്ഥാനത്തേക്ക് ആദ്യം മുതല്‍ ഉയര്‍ന്നുകേട്ടിരുന്നത്. അവസാന നിമിഷം വരെ മേയര്‍ ആരാകുമെന്നതില്‍ ബി.ജെ.പി സസ്‌പെന്‍സും തുടര്‍ന്നിരുന്നു. തുടര്‍ന്ന് മേയര്‍ സ്ഥാനാര്‍ഥി മത്സരത്തിന് തൊട്ടുമുമ്പായിട്ടാണ് വി.വി രാജേഷിനെ മേയറായും ആശാനാഥിനെ ഡെപ്യൂട്ടി മേയറായും പ്രഖ്യാപിച്ചത്. അവസാന നിമിഷം തിരുവനന്തപുരം മേയര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതിലെ അതൃപ്തി ശ്രീലേഖ നേരത്തെയും പരസ്യമായി പ്രകടിപ്പിച്ചിരുന്നു. വി.വി രാജേഷിന്റെയും ഡെപ്യൂട്ടി മേയര്‍ അശാനാഥിന്റെയും സത്യപ്രതിജ്ഞാ ചടങ്ങ് അവസാനിക്കും മുന്‍പ് ശ്രീലേഖ വേദി വിട്ട് പോയതും ചര്‍ച്ചയായിരുന്നു. 

 

Shasthamangalam councillor R. Sreelekha has openly expressed her dissatisfaction over not being appointed as the Mayor of Thiruvananthapuram Corporation. She said she agreed to contest the local body elections only after being assured that she would be made Mayor and not merely to become a councillor. Sreelekha stated that she had initially been reluctant to contest but accepted after being told she would be the face of the election.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ അവസാനത്തോടെയെന്ന് സൂചന; പ്രഖ്യാപനം ഈ മാസം

Kerala
  •  a day ago
No Image

'നിശബ്ദത നിഷ്പക്ഷതയല്ല, ഒഴിഞ്ഞുമാറലാണ്' ഖാംനഈയുടെ വധത്തില്‍ ഇന്ത്യ മൗനം പാലിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി സോണിയ

National
  •  a day ago
No Image

അമേരിക്കൻ മണ്ണിൽ ഇറാൻ പന്തുതട്ടുമോ? പശ്ചിമേഷ്യൻ യുദ്ധം ഫിഫയ്ക്കും തലവേദനയാകുന്നു; വേൾഡ് കപ്പിൽ ഇറാനില്ലെങ്കിൽ പകരക്കാരായി യു.എ.ഇയോ ഇറാഖോ എത്തിയേക്കും

latest
  •  a day ago
No Image

ഗള്‍ഫ് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു; കൊച്ചിയില്‍ നിന്ന് മസ്‌കത്തിലേയ്ക്ക് വിമാനങ്ങള്‍ പറന്നു തുടങ്ങി

Kerala
  •  a day ago
No Image

റിയാദിലെ എംബസി ആക്രമണത്തിനു പിന്നാലെ യു എസ് പൗരന്മാരോട് ഷെൽട്ടർ അഭയം തേടാൻ മുന്നറിയിപ്പ്

Saudi-arabia
  •  a day ago
No Image

ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകാന്‍ ശ്രമിച്ചാല്‍ ആക്രമിക്കും; മുന്നറിയിപ്പുമായി വീണ്ടും ഇറാന്‍  

International
  •  a day ago
No Image

കോഴിക്കോട് മയക്കുമരുന്ന് കേസിലെ പ്രതി വീടിനുള്ളില്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന്

Kerala
  •  a day ago
No Image

സിപിഐയിൽ ടേം വ്യവസ്ഥ കർശനം; ഡെപ്യൂട്ടി സ്പീക്കർ ഉൾപ്പെടെ ആറ് എം.എൽ.എമാർക്ക് സീറ്റില്ല

Kerala
  •  a day ago
No Image

2,500 മുതൽ 10,000 രൂപ വരെ ഫീസ്; ഇന്റേൺഷിപ്പിന്റെ മറവിൽ വിദ്യാർഥികളെ കൊള്ളയടിക്കുന്നതായി പരാതി

Kerala
  •  a day ago
No Image

സിപിഎമ്മിൽ വൻ അഴിച്ചുപണി; മുതിർന്ന നേതാക്കൾക്ക് സീറ്റില്ല, മണിയും ഐസക്കും സ്വരാജും പുറത്തേക്ക്; ശൈലജയുടെ കാര്യത്തിൽ അനിശ്ചിതത്വം

Kerala
  •  a day ago