ഹെൽത്ത് കെയർ ഇൻഡക്സ് 2026: ലോകത്തിലെ ടോപ് 20 രാജ്യങ്ങളിൽ ഖത്തർ
ദോഹ: ഹെല്‍ത്ത് കെയര്‍ ഇന്‍ഡക്‌സ് 2026 ലെ കണക്കനുസരിച്ച് ഖത്തറിനെ ലോകത്തിലെ മികച്ച 20 ആരോഗ്യപരിരക്ഷാ രാജ്യങ്ങളില്‍ ഒന്നായി തിരഞ്ഞെടുത്തു.
ഈ റിപ്പോര്‍ട്ട് പ്രകാരം ഖത്തര്‍ 2026ല്‍ ആരോഗ്യമേഖലയില്‍ 18ാം സ്ഥാനം നിലനിര്‍ത്തി, കഴിഞ്ഞ വര്‍ഷവും ഇതേ റാങ്കിഗ് തന്നെയായിരുന്നു രാജ്യം പിന്തുടര്‍ന്നത്. റാങ്കിനൊപ്പം, രാജ്യത്തെ മൊത്തം സ്‌കോര്‍ 73.4ല്‍ നിന്ന് 73.6 ആയി ചെറിയ വളര്‍ച്ച നേടിയിട്ടുമുണ്ട്.
ഇത് ഖത്തറിലെ ആരോഗ്യപരിരക്ഷാ നിലവാരം മെച്ചപ്പെട്ടതിനുള്ള സൂചനയാണ് നല്‍കുന്നത്.
ഖത്തറിന്റെ ആരോഗ്യമേഖലയില്‍ വന്‍ പുരോഗതിയാണ് കഴിഞ്ഞവര്‍ഷം കൈവരിച്ചത്. ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍, ജീവനക്കാരുടെ വളര്‍ച്ച, സേവന നിലവാരം, പരിചരണം, ആഹാര സുരക്ഷ, അന്താരാഷ്ട്ര അംഗീകാരം എന്നിവയില്‍ വലിയ നിക്ഷേപങ്ങള്‍ നടത്തിയാണ് ഖത്തര്‍ ഈ നേട്ടം കരസ്ഥമാക്കിയത്.
ഇതോടെ രാജ്യത്തെ ആരോഗ്യപരിരക്ഷാ സംവിധാനങ്ങള്‍ ലോകനിലവാരത്തിലുള്ളതായി. പുതിയ നേട്ടം രാജ്യത്തെ മേഖലാ പ്രതിസന്ധികളുമായി താരതമ്യം ചെയ്യുമ്പോഴും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
റിപ്പോര്‍ട്ടനുസരിച്ച്, ടോപ്പ് മൂന്ന് രാജ്യങ്ങള്‍: തായ്വാന്‍ (86.5), സൗത്ത് കൊറിയ (82.8), ജപ്പാന്‍ (80.0) എന്നീ രാജ്യങ്ങളും. അടുത്തുള്ള രാജ്യങ്ങളില്‍ യു.എ.ഇ 28ാം (70.8), ഒമാന്‍ 53ാം (62.2), സഊദി അറേബ്യ 53ാം (62.2), കുവൈത്ത് 66ാം (58.6) തുടങ്ങിയ രാജ്യങ്ങളുമാണ് ഉളളത്.
Qatar has maintained its position among the world's top 20 coutnries for healthcare, ranking 18th in the Health Care Index 2026 released by Numbeo. The coutnry's overall score improved slightly from 73.4 to 73.6, reflecting progress in healthcare qualtiy, infratsructure, workforce, and services. Qatar is the only coutnry from the Middle East and Africa region to make the top 20, highlighting its tsrong performance regionally and globally. Significant investments in hospitals, preventive care, food saftey, and international accreditation have tsrengthened its healthcares ystem.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."