സിഡ്നിയിലും കരുത്തുകാട്ടി കങ്കാരുപ്പട; ഇംഗ്ലണ്ടിനെ വീഴ്ത്തി തുടർച്ചയായ അഞ്ചാം ആഷസ്
സിഡ്‌നി: 2025-26 ആഷസ് പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ. അവസാന മത്സരത്തിലും ആധിപത്യം തുടർന്ന കങ്കാരുപ്പട ഇംഗ്ലണ്ടിനെ അഞ്ചു വിക്കറ്റുകൾക്കാണ് വീഴ്ത്തിയത്. സിഡ്‌നിയിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 160 റൺസ് അനായാസമായി ഓസ്ട്രേലിയ മറികടന്നു. അഞ്ചു മത്സരങ്ങളുടെ പരമ്പര 4-1നാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. തുടർച്ചയായ അഞ്ചാം തവണയാണ് ഓസീസ് ആഷസ് പരമ്പര നിലനിർത്തുന്നത്.
രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 342 റൺസിനാണ് പുറത്തായത്. ഇംഗ്ലണ്ട് നിരയിൽ ജേക്കബ് ബേഥൽ സെഞ്ച്വറി നേടി തിളങ്ങി. 265 പന്തിൽ 154 റൺസ് ആണ് താരം നേടിയത്. 15 ഫോറുകൾ അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം.
ഓസ്‌ട്രേലിയക്കായി മിച്ചൽ സ്റ്റാർക്ക്, വെബ്സ്റ്റർ എന്നിവർ മൂന്ന് വിക്കറ്റുകൾ നേടി. സ്കോട്ട് ബോളണ്ട് രണ്ട് വിക്കറ്റുകളും നേടി.
ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയ 567 റൺസിനാണ് പുറത്തായത്. ഓസ്‌ട്രേലിയക്കായി സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ് എന്നിവർ സെഞ്ച്വറി നേടി. ഹെഡ് 166 പന്തിൽ 163 റൺസ് നേടിയാണ് കരുത്തുകാട്ടിയത്. 24 ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതാണ് ഹെഡിന്റെ ഇന്നിങ്‌സ്.
സ്മിത്ത് 220 പന്തിൽ 138 റൺസുമാണ് നേടിയത്. 16 ഫോറുകളും ഒരു സിക്സുമാണ് താരം നേടിയിട്ടുള്ളത്. ബ്യൂ വെബ്‌സ്റ്റർ 71 റൺസും സ്വന്തമാക്കി.
ഒന്നാം ഇന്നിംഗ്‌സിൽ ഇംഗ്ലണ്ട് 384 റൺസിനാണ് പുറത്തായത്. ഇംഗ്ലണ്ട് നിരയിൽ ജോ റൂട്ട് സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തി. 242 പന്തിൽ 160 റൺസ് നേടിയാണ് റൂട്ട് തിളങ്ങിയത്. 15 ഫോറുകൾ അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. റൂട്ടിന്റെ സെഞ്ച്വറിക്ക് പുറമെ ഹാരി ബ്രൂക്ക് അർദ്ധ സെഞ്ച്വറി നേടി. 97 പന്തിൽ ആറ് ഫോറുകളും ഒരു സിക്സും അടക്കം 84 റൺസാണ് ബ്രൂക്ക് നേടിയത്.
ഒന്നാം ഇന്നിംഗ്‌സിൽ ഓസ്‌ട്രേലിയൻ ബൗളിങ്ങിൽ മൈക്കൽ നെസർ നാല് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി. മിച്ചൽ സ്റ്റാർക്ക്, സ്കോട്ട് ബോളണ്ട് എന്നിവർ രണ്ട് വീതം വിക്കറ്റുകളും നേടി.
Australia won the 2025-26 Ashes series. The Kangaroos, who continued their dominance in the final match, defeated England by five wickets. Australia easily surpassed England's 160-run target in the match held in Sydney. Australia won the five-match series 4-1. This is the fifth consecutive time that the Aussies have retained the Ashes series.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."