നിയമലംഘനം; സഊദിയിൽ ഒരാഴ്ചയ്ക്കിടെ 18,836 പേർ പിടിയിൽ
റിയാദ്: താമസരേഖ, തൊഴിൽ നിയമം, അതിർത്തി സുരക്ഷാ ചട്ടങ്ങൾ എന്നിവ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ 18,836 പേരെ സൗദി അധികൃതർ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ഇതിൽ താമസ നിയമ ലംഘനം നടത്തിയവരിൽ 11,710 പേരും, അതിർത്തി കടന്നുള്ള നുഴഞ്ഞുകയറാൻ ശ്രമിച്ച 4,239 പേരും, തൊഴിൽ നിയമ ലംഘനത്തിന് 2,887 പേരും അറസ്റ്റിലായി. അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച 1,741 പേരിൽ 60 ശതമാനം എത്യോപ്യക്കാരും, 39 ശതമാനം യമനികളും, 1 ശതമാനം മറ്റ് രാജ്യക്കാരുമാണ്. അയൽരാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 46 പേരെയും, നിയമലംഘകർക്ക് യാത്രാസൗകര്യവും അഭയവും നൽകിയ 19 പേരെയും അധികൃതർ പിടികൂടി.
രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാൻ സഹായിക്കുന്നവർക്കോ, അവർക്ക് താമസസൗകര്യമോ മറ്റു സഹായങ്ങളോ നൽകുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പുണ്ട്. ഇത്തരം നിയമലംഘനഘങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 15 വർഷം വരെ തടവ് ശിക്ഷയും 10 ലക്ഷം റിയാൽ വരെ പിഴയുമാണ് ശിക്ഷ.
കൂടാതെ നിയമലംഘനത്തിന് ഉപയോഗിച്ച വാഹനങ്ങളും വസ്തുവകകളും കണ്ടുകെട്ടുകയും ചെയ്യും. നിയമലംഘനങ്ങളെക്കുറിച്ച് വിവരം ലഭിക്കുന്നവരിൽ മക്ക, റിയാദ് മേഖലകളിലുള്ളവർ 911 എന്ന നമ്പരിലും, രാജ്യത്തെ മറ്റ് ഭാഗങ്ങളിലുള്ളവർ 999 അല്ലെങ്കിൽ 996 എന്ന നമ്പരിലോ ബന്ധപ്പെടണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Saudi authorities arrested 18,836 individuals in one week for violations of residency, labor, and border security laws. The Ministry of Interior warned that facilitating illegal entry can lead to 15 years in prison and fines up to SR1 million.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."