കരൂർ ദുരന്തം: മൊഴിയെടുപ്പ് പൂർത്തിയായിട്ടില്ല; വിജയ് വീണ്ടും സിബിഐക്ക് മുന്നിലേക്ക്
ചെന്നൈ: തമിഴക വെട്രി കഴകം (TVK) അധ്യക്ഷനും നടനുമായ വിജയ്‌യെ സിബിഐ വീണ്ടും ചോദ്യം ചെയ്യുന്നു. കരൂർ രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ ഈ മാസം 19-ന് ഹാജരാകാനാണ് കേന്ദ്ര അന്വേഷണ ഏജൻസി നോട്ടീസ് നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് ഹാജരായി വിജയ് മൊഴി നൽകിയിരുന്നു. എന്നാൽ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനായി വീണ്ടും ഹാജരാകാൻ അന്വേഷണസംഘം ആവശ്യപ്പെടുകയായിരുന്നു. പൊങ്കൽ ആഘോഷങ്ങൾക്ക് ശേഷം ഹാജരാകാമെന്ന വിജയ്‌യുടെ അപേക്ഷ പരിഗണിച്ചാണ് 19-ാം തീയതിയിലേക്ക് മാറ്റിയത്.
കരൂരിലെ റാലിക്കിടെയുണ്ടായ വൻ തിരക്കിന് കാരണം സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനമാണോ എന്ന് സിബിഐ പരിശോധിക്കും. ചോദ്യം ചെയ്യലിന് മുന്നോടിയായി വിജയ് ഉപയോഗിച്ച പ്രചാരണ വാഹനം സിബിഐ ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സമ്മേളനത്തിന് ആവശ്യമായ നിയമപരമായ അനുമതികൾ വാങ്ങുന്നതിലും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലും സംഘാടകർക്ക് വീഴ്ച പറ്റിയോ എന്നതാണ് പ്രധാന അന്വേഷണ വിഷയം.
ദുരന്തത്തിൽ തനിക്കോ പാർട്ടിക്കോ ഉത്തരവാദിത്തമില്ലെന്ന നിലപാടിലാണ് വിജയ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് നടന്ന ടിവികെയുടെ ആദ്യ വൻകിട സമ്മേളനത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർക്കാണ് ജീവൻ നഷ്ടമായത്. ലോക്കൽ പൊലിസിന്റെ അന്വേഷണത്തിൽ അതൃപ്തി ഉയർന്നതിനെ തുടർന്നാണ് സുപ്രിം കോടതി കേസ് സിബിഐക്ക് കൈമാറിയത്. വിരമിച്ച സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് അജയ് രസ്തോഗിയുടെ മേൽനോട്ടത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
The investigation into the Karur tragedy is still ongoing, as the CBI has not yet finished recording all necessary statements. Consequently, Vijay has been summoned to appear before the agency once again for further questioning regarding the case.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."