പുണ്യം തേടി ഇരു ഹറമുകളിലും എത്തിയത് 7.8 കോടി തീർത്ഥാടകർ; ഉംറ നിർവ്വഹിച്ചത് ഒന്നരക്കോടിയിലധികം പേർ, കണക്കുകൾ പുറത്തുവിട്ട് ജനറൽ അതോറിറ്റി
മക്ക: ഹിജ്‌റ വർഷം 1447 റജബ് മാസത്തിൽ ഇരു ഹറമുകളിലുമായി എത്തിയ സന്ദർശകരുടെ എണ്ണം 7.8 കോടി കടന്നതായി ജനറൽ അതോറിറ്റിയുടെ അറിയിപ്പ്. ഇതിൽ ആകെ സന്ദർശകരിൽ 14,875,003 തീർത്ഥാടകർ ഉംറ നിർവ്വഹിച്ചു. മക്കയിലെ മസ്ജിദുൽ ഹറാമിൽ എത്തിയ ആരാധകരുടെ എണ്ണം 34,954,367 ആണ്. ഇതിൽ കഅബയ്ക്ക് സമീപമുള്ള ഹിജ്‌ർ ഇസ്മായിലിൽ മാത്രം 54,402 പേർ ആരാധനകൾ നിർവ്വഹിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.
മദീനയിലെ മസ്ജിദുന്നബവിയിൽ 25,074,929 ആരാധകർ എത്തിയപ്പോൾ, റൗദ ശരീഫിൽ 1,293,867 പേർ പ്രാർത്ഥനകൾ നടത്തി. പ്രവാചകൻ മുഹമ്മദ് നബിയോടും അവിടുത്തെ രണ്ട് അനുചരന്മാരോടും അഭിവാദ്യം (സലാം) അർപ്പിക്കാൻ 2,590,857 സന്ദർശകർ എത്തിയതായും കണക്കുകൾ വ്യക്തമാക്കുന്നു.
The General Authority for the Care of the Two Holy Mosques announced that over 78.8 million visitors arrived at the Two Holy Mosques during Rajab 1447 AH. The figures include 14.8 million Umrah pilgrims, 34.9 million worshippers at the Grand Mosque in Makkah, and 25 million at the Prophet's Mosque in Madinah.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."