സിക്കന്ദർ ബാദുഷ ഔലിയ ദർഗ; റമദാനിലും പെരുന്നാളിനും ഒഴികെ പ്രാർഥനയ്ക്ക് വിലക്ക്; മുസ്ലിംകൾക്ക് പ്രാർഥന നടത്താൻ അവകാശമില്ലെന്ന ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവച്ചു
ന്യൂഡൽഹി: തമിഴ്‌നാട്ടിലെ മധുര തിരുപ്പറംകുന്ദ്രം കുന്നുകളിലെ സിക്കന്ദർ ബാദുഷ ഔലിയ ദർഗയുടെ ഉടമസ്ഥതയിലുള്ള നെല്ലിത്തോപ്പ് പ്രദേശത്ത് റമദാൻ, പെരുന്നാൾ ദിവസങ്ങളിൽ ഒഴികെ മുസ് ലിംകൾക്ക് പ്രാർഥന നടത്തുന്നത് വിലക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രിംകോടതി. ഹൈക്കോടതിയുടേത് സന്തുലിതമായ ഉത്തരവാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. ദർഗയിലെ സന്ദർശകനായ എം. ഇമാം ഹുസൈനാണ് സുപ്രിംകോടതിയെ സമീപിച്ചത്.
പ്രദേശത്ത് ഒരിക്കലും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്ന് ഹരജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വാദിച്ചു. സ്ഥലം മുസ്‍ലിംകളുടേതാണെന്നും അവരെ ആരാധന നടത്തുന്നതിൽനിന്ന് വിലക്കാൻ കഴിയില്ലെന്നും ഹരജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു. ക്രമസമാധാന പ്രശ്നം ഇല്ലായിരുന്നെങ്കിൽ സമാധാന സമിതിയുടെ യോഗം ഉണ്ടാകുമായിരുന്നില്ലെന്ന് ജസ്റ്റിസ് അരവിന്ദ് കുമാർ പ്രതികരിച്ചു. പ്രദേശത്ത് അരുൾമിഘു സുബ്രഹ്‌മണ്യസ്വാമി തിരുക്കോവിൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുസ്‍ലിംകൾക്ക് പ്രാർഥന വിലക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."