ഒരേസമയം ഒന്നാമനും നാലാമനും; ഇതിഹാസങ്ങൾക്ക് മുകളിൽ ജോസേട്ടൻ
ടി-20യിൽ ചരിത്രനേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് താരം ജോസ് ബട്ലർ. ഇന്റർനാഷണൽ ടി-20യിൽ 4000 റൺസ് പൂർത്തിയാക്കിയാണ് ബട്ലർ പുതിയ നാഴികക്കല്ല് സ്വന്തമാക്കിയത്. ടി-20 ലോകകപ്പിൽ സ്കോട്ലാൻഡിനെതിരെയുള്ള മത്സരത്തിൽ മൂന്ന് റൺസ് നേടിയാണ് ബട്ലർ മടങ്ങിയത്. ഇതോടെയാണ് ഇംഗ്ലണ്ട് താരം 4000 റൺസിലേക്ക് നടന്നുകയറിയത്. ഇംഗ്ലണ്ടിനായി ഒരു സെഞ്ച്വറിയും 28 അർദ്ധ സെഞ്ച്വറികളുമാണ് ബട്ലർ നേടിയിട്ടുള്ളത്.
ഇന്റർനാഷണൽ ടി-20യിൽ 4000 റൺസ് നേടുന്ന നാലാമത്തെ താരമാണ് ബട്ലർ. ബാബർ അസം, വിരാട് കോഹ്‌ലി, രോഹിത് ശർമ്മ എന്നിവർക്ക് ശേഷമാണ് ബട്ലർ ഈ നേട്ടം സ്വന്തമാക്കുന്നത്. എന്നാൽ നേരിട്ട പന്തുകളുടെ അടിസ്ഥാനത്തിൽ ഏറ്റവും വേഗത്തിൽ 4000 റൺസ് നേടുന്ന താരം ബട്ലർ ആണ്. 2690 പന്തിൽ നിന്നാണ് താരം ഈ നേട്ടത്തിലെത്തിയത്. രോഹിത് 2860 പന്തുകളിൽ നിന്നും കോഹ്‌ലി 2900 പന്തുകളിൽ നിന്നും 4000 റൺസ് സ്വന്തമാക്കിയപ്പോൾ ബാബർ 3081 പന്തുകളിൽ നിന്നും ഈ നേട്ടം കൈവരിച്ചു.
സ്കോട്ലാൻഡിനെതിരെയുള്ള മത്സരത്തിൽ ഇംഗ്ലണ്ട് അഞ്ചു വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത സ്കോട്ലാൻഡ് 19.4 ഓവറിൽ 152 റൺസിന് പുറത്തായി. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് 10 പന്തുകളും അഞ്ചു വിക്കറ്റുകളും ബാക്കിനിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
നിലവിൽ ഗ്രൂപ്പ് സിയിൽ മൂന്ന് മത്സരങ്ങളിൽ നിന്നും രണ്ട് ജയവും ഒരു തോൽവിയും അടക്കം നാല് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഹാരി ബ്രൂക്കും സംഘവും. ഫെബ്രുവരി 16ന് ഇറ്റലിക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം.
England's Jos Buttler has achieved a historic milestone in T20Is. Buttler has achieved a new milestone by completing 4000 runs in international T20Is. Buttler returned to the T20 World Cup after scoring three runs against Scotland. With this, the England player has reached 4000 runs. Buttler has scored one century and 28 half-centuries for England. Buttler is the fourth player to score 4000 runs in international T20Is. Buttler achieves this feat after Babar Azam, Virat Kohli and Rohit Sharma.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."