പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം; ഡോ.ബിന്ദു നിര്‍ബന്ധിത അവധിയിലേക്ക്
നെടുമങ്ങാട് : പ്രസവശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഗര്‍ഭിണിയുടെ ശസ്ത്രക്രിയ വൈകിയതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്നും ഇക്കാര്യത്തില്‍ വിശദീകരണം പോലും നല്‍കാതെ ഡോക്ടര്‍ സ്ഥലം വിട്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ബന്ധുക്കള്‍ പറഞ്ഞു.
അതോസമയം, ആരോപണ വിധേയയായ ഡോക്ടറോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലെ ഡോ. ബിന്ദു സുന്ദറിനോടാണ് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
കുഞ്ഞ് മരിച്ചതിന് പിന്നാലെ പ്രതിഷേധം ഭയന്ന് കാറില്‍ സ്ഥലം വിട്ട ലേഡി ഡോക്ടറെ നാട്ടുകാര്‍ പിന്തുടര്‍ന്ന് റോഡില്‍ തടഞ്ഞുവെച്ച് പൊലീസ് സഹായത്തോടെ തിരികെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ വിതുര മണലി ആദിവാസി ഊരിലെ ബിന്നില്‍ മനോഹരന്റെ ഭാര്യ രഞ്ജന കൃഷ്ണ (37) ജന്മം നല്‍കിയ കുഞ്ഞാണ് മരിച്ചത്. തിങ്കളാഴ്ച അഡ്മിറ്റായ ആദിവാസി യുവതിയെ യഥാസമയം ലേബര്‍ റൂമില്‍ പ്രവേശിപ്പിക്കാനോ,പ്രസവത്തിന് മുന്നോടിയായുള്ള ഡ്രിപ്പുകള്‍ നല്‍കാനോ ഗൈനക്കോളജിസ്റ്റ് ഡോ.ബിന്ദു സുന്ദര്‍ തയ്യാറായില്ലെന്നാണ് പരാതി.കൈക്കൂലി നല്‍കാത്തത് കൊണ്ടാണ് പ്രസവപരിചരണം വൈകിപ്പിച്ചതെന്നാണ് ആരോപണം.നവജാത ശിശു മരിച്ചതോടെയാണ് ഡോക്ടര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്.ആശുപത്രിയില്‍ നിന്നു പൊലീസിന്റെ സഹായത്തോടെ പുറത്തിറങ്ങിയ ഡോക്ടറെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിന്തുടര്‍ന്ന് പതിനൊന്നാംകല്ല് ജംഗ്ഷനില്‍ തടഞ്ഞുവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ജീപ്പില്‍ കയറ്റി ആശുപത്രിയില്‍ തിരികെ എത്തിച്ചു.
Protests erupted in Nedumangad after a newborn died during a caesarean section at Nedumangad Taluk Hospital. The family alleged that a delay in performing the surgery and failure to provide timely pre-delivery care led to the baby’s death. They also accused the doctor of leaving the hospital without explanation and demanded strict action.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."