HOME
DETAILS

പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം; ഡോ.ബിന്ദു നിര്‍ബന്ധിത അവധിയിലേക്ക്

  
February 18, 2026 | 5:47 AM

newborn-dies-during-c-section-nedumangad-doctor-bindu-compulsory-leave-protests

നെടുമങ്ങാട് : പ്രസവശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഗര്‍ഭിണിയുടെ ശസ്ത്രക്രിയ വൈകിയതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്നും ഇക്കാര്യത്തില്‍ വിശദീകരണം പോലും നല്‍കാതെ ഡോക്ടര്‍ സ്ഥലം വിട്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ബന്ധുക്കള്‍ പറഞ്ഞു. 

അതോസമയം, ആരോപണ വിധേയയായ ഡോക്ടറോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലെ ഡോ. ബിന്ദു സുന്ദറിനോടാണ് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

 

കുഞ്ഞ് മരിച്ചതിന് പിന്നാലെ പ്രതിഷേധം ഭയന്ന് കാറില്‍ സ്ഥലം വിട്ട ലേഡി ഡോക്ടറെ നാട്ടുകാര്‍ പിന്തുടര്‍ന്ന് റോഡില്‍ തടഞ്ഞുവെച്ച് പൊലീസ് സഹായത്തോടെ തിരികെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ വിതുര മണലി ആദിവാസി ഊരിലെ ബിന്നില്‍ മനോഹരന്റെ ഭാര്യ രഞ്ജന കൃഷ്ണ (37) ജന്മം നല്‍കിയ കുഞ്ഞാണ് മരിച്ചത്. തിങ്കളാഴ്ച അഡ്മിറ്റായ ആദിവാസി യുവതിയെ യഥാസമയം ലേബര്‍ റൂമില്‍ പ്രവേശിപ്പിക്കാനോ,പ്രസവത്തിന് മുന്നോടിയായുള്ള ഡ്രിപ്പുകള്‍ നല്‍കാനോ ഗൈനക്കോളജിസ്റ്റ് ഡോ.ബിന്ദു സുന്ദര്‍ തയ്യാറായില്ലെന്നാണ് പരാതി.കൈക്കൂലി നല്‍കാത്തത് കൊണ്ടാണ് പ്രസവപരിചരണം വൈകിപ്പിച്ചതെന്നാണ് ആരോപണം.നവജാത ശിശു മരിച്ചതോടെയാണ് ഡോക്ടര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്.ആശുപത്രിയില്‍ നിന്നു പൊലീസിന്റെ സഹായത്തോടെ പുറത്തിറങ്ങിയ ഡോക്ടറെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിന്തുടര്‍ന്ന് പതിനൊന്നാംകല്ല് ജംഗ്ഷനില്‍ തടഞ്ഞുവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ജീപ്പില്‍ കയറ്റി ആശുപത്രിയില്‍ തിരികെ എത്തിച്ചു.

 

Protests erupted in Nedumangad after a newborn died during a caesarean section at Nedumangad Taluk Hospital. The family alleged that a delay in performing the surgery and failure to provide timely pre-delivery care led to the baby’s death. They also accused the doctor of leaving the hospital without explanation and demanded strict action.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുന്ദമംഗലത്ത് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് പേര്‍ മരിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

നിയമസഭ തെരഞ്ഞെടുപ്പ്; കോഴിക്കോടൻ പോരിന് കടുപ്പമേറെ

Kerala
  •  2 days ago
No Image

വിമാന നിരക്കിലെ വർധനവ്; പ്രവാസികൾക്ക് സങ്കടവോട്ട്

Kerala
  •  2 days ago
No Image

വാക്കുകളിൽ തീർച്ചയും മൂർച്ചയും; ഒരേയൊരു 'ക്യാപ്റ്റൻ'  

Kerala
  •  2 days ago
No Image

ഗുജറാത്തിലെയും ഉത്തരാഖണ്ഡിലെയും ഏക സിവിൽ കോഡ് ഭരണഘടനാ വിരുദ്ധം: മുസ്ലിം വ്യക്തിനിയമ ബോർഡ്

National
  •  2 days ago
No Image

'ആദ്യം വീടുകൾ ഇടിച്ചുനിരത്തി, ഇപ്പോൾ വോട്ടർ പട്ടികയിൽ നിന്നും പുറത്താക്കി'; അസമിൽ കുടിയൊഴിപ്പിക്കപ്പെട്ടവർ ഭയപ്പെട്ടത് സംഭവിക്കുന്നു

National
  •  2 days ago
No Image

നാലാം നാള്‍ പോളിങ് ബൂത്തിലേക്ക്: പരസ്യപ്രചാരണം ചൊവ്വാഴ്ച വരെ

Kerala
  •  2 days ago
No Image

ഹനുമാന്‍ ജയന്തി ഘോഷയാത്രയ്ക്കിടെ ഡല്‍ഹിയില്‍ പള്ളിക്കു മുകളില്‍ കാവിക്കൊടി നാട്ടി ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍

National
  •  2 days ago
No Image

സംവിധായകന്‍ രഞ്ജിത്തിനെ ഇന്ന് കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യും

Kerala
  •  2 days ago
No Image

ദേശീയപാത ടോൾ പ്ലാസകളിൽ വെള്ളിയാഴ്ച മുതൽ പണം സ്വീകരിക്കില്ല; ഇനി മുതൽ ഫാസ്ടാഗ് അല്ലെങ്കിൽ യു.പി.ഐ വഴി മാത്രം, ഐ.ഡി കാർഡ് കാണിച്ച് കടന്നുപോകുന്നതിനും വിലക്ക്

National
  •  2 days ago