ശബരിമല തീർത്ഥാടകരെ വഴിയിൽ ഇറക്കിവിട്ട സംഭവം; കെഎസ്ആർടിസി ഡ്രൈവർ തെറിച്ചു, കണ്ടക്ടർക്ക് സ്ഥലം മാറ്റം; നടപടിയുമായി ഗതാഗത മന്ത്രി
തിരുവനന്തപുരം: ശബരിമല തീർത്ഥാടകരെ വഴിയിൽ ഇറക്കിവിട്ട സംഭവത്തിൽ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ കടുത്ത നടപടിയുമായി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. താൽക്കാലിക ഡ്രൈവറെ ജോലിയിൽ നിന്ന് നീക്കം ചെയ്യാനും കണ്ടക്ടറെ കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാടേക്ക് സ്ഥലം മാറ്റാനുമാണ് മന്ത്രി ഉത്തരവിട്ടത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനും ഗതാഗത മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
പമ്പയിൽ നിന്ന് നിലയ്ക്കലിലേക്ക് ടിക്കറ്റ് എടുത്ത 13 അംഗ തീർത്ഥാടക സംഘത്തിനാണ് ദുരനുഭവമുണ്ടായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. നിലയ്ക്കൽ സ്റ്റാൻഡിൽ ഇറക്കേണ്ട യാത്രക്കാരെ, സ്റ്റാൻഡിൽ കയറാതെ ഒരു കിലോമീറ്റർ അകലെ വനമേഖലയിൽ ഇറക്കിവിടുകയായിരുന്നു. വയോധികരും ചെറിയ കുട്ടിയുമടങ്ങുന്ന കൊല്ലം സ്വദേശികളായ സംഘമാണ് ദുരിതത്തിലായത്.
വനമേഖലയിലൂടെ തീർത്ഥാടകർ നടന്നുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. പിന്നീട് മറ്റൊരു വാഹനം വിളിച്ചാണ് ഇവർ യാത്ര തുടർന്നത്.
Transport Minister K.B. Ganesh Kumar has taken strict action against KSRTC employees involved in abandoning Sabarimala pilgrims. The temporary driver has been dismissed, and the conductor has been transferred to Kasargod district's Kanjanngad. A detailed investigation into the incident has also been ordered.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."