മന്ത്രിസഭയും മുന്നണി കണ്‍വീനറും അറിഞ്ഞില്ല; ബാര്‍ സമയമാറ്റ തീരുമാനത്തിന് അതിവേഗം
തിരുവനന്തപുരം: മന്ത്രിസഭയും ഇടുതുമുന്നണി കണ്‍വീനറും അറിയാതെ ബാര്‍ സമയമാറ്റത്തിന് മുഖ്യമന്ത്രിയുടെ അതിവേഗ കൈയൊപ്പ്. വിഷയത്തില്‍ മുഖ്യമന്ത്രി നേരിട്ട് തീരുമാനം എടുക്കുകയായിരുന്നു എന്നാണ് വിവരം. തീരുമാനം അറിയില്ലെന്ന് കണ്‍വീനര്‍ കൈമലര്‍ത്തിയതോടെ എല്‍.ഡി.എഫ് യോഗത്തിൽ വിഷയം ചര്‍ച്ച ചെയ്തില്ലെന്ന് ഉറപ്പായി. മുഖ്യമന്ത്രി ഫയല്‍ വിളിച്ചുവരുത്തിയതോടെയാണ് സംസ്ഥാനത്തെ ബാറുടമകളുടെ ഏറെക്കാലത്തെ ആവശ്യമായ പ്രവര്‍ത്തനസമയം നീട്ടാനുള്ള തീരുമാനം വേഗത്തിലായത്. ബാറുടമകളുടെ ദീര്‍ഘകാലമായുള്ള ആവശ്യം പ്രാബല്യത്തിൽ വരുത്താൻ 2025 ഒക്ടോബറില്‍ നീക്കംതുടങ്ങിയെങ്കിലും ഇഴഞ്ഞുനീങ്ങുകയായിരുന്നു. പിന്നീട് ജനുവരി 29ന് എക്‌സൈസ് മന്ത്രി എം.ബി രാജേഷില്‍ നിന്ന് മുഖ്യമന്ത്രി ഫയല്‍ വിളിപ്പിച്ച് വെറും ഒരു ദിവസം കൊണ്ടാണ് തീരുമാനമാക്കിയത്. ഇതോടെ മറ്റ് നടപടികളെല്ലാം ശരവേഗത്തിലാവുകയും ചൊവ്വാഴ്ച ഗസറ്റ് വിജ്ഞാപനമായി സര്‍ക്കാര്‍ തീരുമാനം പുറത്തിറങ്ങുകയും ചെയ്തു. രാവിലെ 10 മുതല്‍ രാത്രി 12 വരെ ബാറുകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്നാണ് അറിയിപ്പ്. നേരത്തെ 11 മുതല്‍ രാത്രി 11 വരെയായിരുന്നു സമയം.
വിദേശമദ്യ ചട്ടത്തില്‍ ഭേദഗതി വരുത്തിയാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്. എം.ഐ.സി.ഇ ടൂറിസം ഉള്ള ബാറുകള്‍ക്ക് പുലര്‍ച്ചെ മൂന്നുവരെ പ്രവര്‍ത്തിക്കാം. ഇതിനായി വാര്‍ഷിക ലൈസന്‍സ് ഫീസ് അഞ്ച് ലക്ഷം അധികമായി നല്‍കേണ്ടിവരും.
The Chief Minister's quick signature on the change in bar timings without the knowledge of the cabinet and the left wing convener. It is reported that the Chief Minister took the decision on the matter directly. When the convener waved his hand that he was not aware of the decision, it became clear that the matter was not discussed in the LDF meeting.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."