അട്ടിമറിയില്ല; വിൻഡീസ് കൊടുങ്കാറ്റിൽ തകർന്ന് സിംബാബ്‌വെ
മുംബൈ: ടി-20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടത്തിൽ സിംബാബ്‌വെക്കെതിരെ വിൻഡീസിന് ജയം. 108 റൺസിനാണ് വിൻഡീസ് സിംബാബ്‌വെയെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 254 റൺസാണ് അടിച്ചെടുത്തത്. ടി-20 ലോകകപ്പിന്റെ ചരിത്രത്തിൽ ഒരു ടീം നേടുന്ന ഏറ്റവുമുയർന്ന രണ്ടാമത്തെ ടോട്ടൽ ആണിത്. അതേസമയം, 255 റൺസ് പിന്തുടർന്നിറങ്ങിയ സിംബാബ്‌വെ 17.4 ഓവറിൽ 147 റൺസിന് പുറത്തായി.
മത്സരത്തിൽ ഷിമ്രോൺ ഹെറ്റ്മെയർ, റോവമാൻ പവൽ എന്നിവരുടെ അർദ്ധ സെഞ്ച്വറികളുടെ കരുത്തിലാണ് വിൻഡീസ് കൂറ്റൻ ടോട്ടൽ നേടിയത്. 34 പന്തിൽ 85 റൺസാണ് ഹെറ്റ്മെയർ അടിച്ചെടുത്തത്. ഏഴ് വീതം ഫോറുകളും സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ വെടിക്കെട്ട് പ്രകടനം. പവൽ 35 പന്തിൽ 55 റൺസും സ്വന്തമാക്കി. നാല് വീതം ഫോറുകളും സിക്സുകളും ആണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്.
സിംബാബ്‌വേയുടെ ബൗളിങ് നിരയിൽ റിച്ചാർഡ് എൻഗരവ, ബ്ലെസ്സിങ് മുസരബാനി എന്നിവർ രണ്ട് വീതം വിക്കറ്റുകളും ബ്രാഡ് ഇവാൻസ്, ഗ്രേം ക്രീമർ എന്നിവർ ഓരോ വിക്കറ്റും നേടി.
മത്സരത്തിൽ സിംബാബ്‌വേക്കായി ബ്രാഡ് ഇവാൻസ്, ഡിയോൺ മയേഴ്സ്, ക്യാപ്റ്റൻ സിക്കന്ദർ റാസ എന്നിവർ ബേധപ്പെട്ട പ്രകടനം പുറപ്പെടുത്തു. 20 പന്തിൽ നിന്ന് 43 റൺസെടുത്ത ബ്രാഡ് ഇവാൻസ് ആണ് സിംബാബ്‌വേയുടെ ടോപ് സ്കോറർ. ഡിയോൺ മയേഴ്സ് 28 റൺസും, ക്യാപ്റ്റൻ സിക്കന്ദർ റാസ 27 റൺസും നേടി പുറത്തായി. വിൻഡീസിനായി ഗുഡകേഷ് മോട്ടി റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ, ഏകിയേൽ ഹൊസൈൻ 28 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് സ്വന്തമാക്കി.
West Indies secured a convincing 108-run win over Zimbabwe in their T20 World Cup Super 8 match, posting a mammoth 254/6 in 20 overs, the second-highest total in T20 World Cup history, and restricting Zimbabwe to 147 all out in 17.4 overs.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."