HOME
DETAILS

'ആകാശത്തിന് പന്തലിടും, വയനാട്ടില്‍ കടല്‍' - പൊള്ളയായ വാഗ്ദാനങ്ങളെ പൊളിച്ച് ഒരു സ്വതന്ത്രന്‍; ഓര്‍മ്മകളിലുണ്ട് കലന്തന്‍ ഹാജി

  
Web Desk
April 04 2024 | 04:04 AM

Kalanthan Haji is in memories

കോഴിക്കോട്: വോട്ടര്‍മാരുടെ ഓര്‍മകളില്‍ നിറഞ്ഞ് വീണ്ടും കലന്തന്‍ ഹാജി. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിലായിരുന്നു കുറ്റ്യാടി ചെറിയകുമ്പളത്തെ കലന്തന്‍ ഹാജിക്ക് ഹരം. കുറ്റ്യാടിയിലേയും വടകരയിലേയും ഏതൊരാള്‍ക്കും സുപരിചിതന്‍. ഏത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോഴും നര്‍മം വിട്ടൊരു കളിയില്ല. 

ചില സ്ഥാനാര്‍ഥികള്‍ നല്‍കുന്ന പൊള്ളയായ വാഗ്ദാനങ്ങളെ പച്ചയ്ക്ക് പരിഹസിച്ച് അദ്ദേഹം ഇറക്കുന്ന പ്രകടന പത്രികയും രസകരമായിരുന്നു. 'ആകാശത്തിനു പന്തലിടും, വയനാട്ടില്‍ കടല്‍, വടകരയില്‍ വിമാനത്താവളം, കുറ്റ്യാടിപ്പുഴ കടലാക്കും, ആനയ്ക്ക് റേഷനും പെന്‍ഷനും, കുറ്റ്യാടിയെ അന്താരാഷ്ട്ര നിലവാരമുള്ള മെട്രോപൊളിറ്റന്‍ സിറ്റിയാക്കും' ഇങ്ങനെപോകുന്നു പച്ചയായ പരിഹാസങ്ങള്‍.
സ്ഥാനാര്‍ഥിയെന്നതിലുപരി തെരഞ്ഞെടുപ്പ് രംഗത്തെ ആക്ഷേപ ഹാസ്യ കലാകാരന്‍കൂടിയായിരുന്നു ഹാജി. വടകരയില്‍ മത്സരിക്കുമ്പോള്‍ പോസ്റ്ററില്‍ ഒരിക്കല്‍ ഇങ്ങനെ എഴുതി. 'കലന്തന്‍ ഹാജിയെ വിളിക്കൂ, ഇന്ത്യയെ രക്ഷിക്കൂ' എന്ന്.

ഹാജിയുടെ രാഷ്ട്രീയ നര്‍മങ്ങള്‍ കേള്‍ക്കാനും കാണാനും നാട്ടുകാര്‍ എന്നും ഇഷ്ടപ്പെട്ടു. 1950 മുതല്‍ 59വരെ മുസ്ലിംലീഗിന്റെ സജീവ സാന്നിധ്യമായിരുന്നു. പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചു. 1959 ല്‍ മുസ്ലിംലീഗിനോട് വിടപറഞ്ഞു. വിമോചന സമരത്തിന് ലീഗ് നല്‍കിയ പരോക്ഷ പിന്തുണയില്‍ പ്രതിഷേധിച്ചായിരുന്നു പാര്‍ട്ടി വിട്ടത്. കുറച്ചുകാലം കേരള കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചു. പിന്നീട് സ്വതന്ത്രനായി മാറി.
1980കളിലെ ഒരു തെരഞ്ഞെടുപ്പ് വേള. ദേശീയ പാതയിലൂടെ പ്രചാരണ വാഹനവുമായി എത്തിയപ്പോള്‍ ചോറോട് റെയില്‍വേഗേറ്റ് അടച്ചിരിക്കുന്നു. മറ്റു വാഹനങ്ങളെ വെട്ടിച്ച് ജീപ്പ് നേരെ ഗേറ്റിനടുത്തേക്ക് ഏറ്റവും മുമ്പില്‍ കൊണ്ടുപോയി നിര്‍ത്തിയിട്ടു. ഗേറ്റ് തുറന്നയുടന്‍ ജീപ്പില്‍ നിന്നും അനൗണ്‍സ്മെന്റ്.
 ''പ്രിയപ്പെട്ട നാട്ടുകാരെ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ നമ്മുടെ പ്രിയങ്കരനായ സ്ഥാനാര്‍ഥി കലന്തന്‍ ഹാജിയിതാ കടന്നുവരികയാണ്''....  ഗേറ്റില്‍ കുടുങ്ങിയ വാഹനങ്ങളെ അകമ്പടി വാഹനങ്ങളാക്കി മാറ്റുകയായിരുന്നു അദ്ദേഹം. അവിടെയും തീര്‍ന്നില്ല രസം. ജീപ്പ് മെല്ലെ നീങ്ങുന്നതിനിടെ നാട്ടുകാരായ ചിലര്‍ വണ്ടിയുടെ അടുത്തെത്തി ഹാജി എവിടെയെന്ന് ചോദിച്ചു. മുഖം ഭാഗികമായി മറച്ച് അനൗണ്‍സ്മെന്റ് നടത്തുന്നയാള്‍ മെല്ലെ മുഖത്തെ തുണി മാറ്റി പറഞ്ഞു. ''ഞാന്‍തന്നെയാണ്  കലന്തന്‍ ഹാജി''
ഇന്നും കലന്തന്‍ഹാജിയുടെ തെരഞ്ഞെടുപ്പ് നര്‍മങ്ങള്‍ വടകരയുടെ തെരഞ്ഞെടുപ്പ് ഓര്‍മകളിലുണ്ട്. 

വോട്ടെടുപ്പ് ദിവസം ഭാര്യയോടും മക്കളോടും ഹാജിക്ക് ഒരു ഉപദേശമുണ്ട്. ''ഞാനൊഴികെ ഇഷ്ടമുള്ള സ്ഥാനാര്‍ഥിക്ക് നിങ്ങള്‍ക്ക് വോട്ട് ചെയ്യാം. എനിക്കുവേണ്ടി നാട്ടുകാരുടേയും നിങ്ങളുടേയുമെല്ലാം വോട്ടുകള്‍ കൂട്ടി ഭൂരിപക്ഷം ഓവറാക്കരുത്''.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ ഹാജി മത്സരിച്ചിരുന്നില്ല. നാട്ടുകാര്‍ പലവട്ടം നിര്‍ബന്ധിച്ചപ്പോഴും ''ബിരിയാണിച്ചെമ്പിലെന്തിനാ കഞ്ഞിവെയ്ക്കു''ന്നതെന്നായിരുന്നു മറുപടി. വടകരയില്‍ നിരവധി തവണ അദ്ദേഹം സ്ഥാനാര്‍ഥിയായിട്ടുണ്ട്. വടകര, നാദാപുരം, മേപ്പയൂര്‍, പെരിങ്ങളം, കോഴിക്കോട് രണ്ട്, ഗുരുവായൂര്‍, കൊണ്ടോട്ടി അസംബ്ലി മണ്ഡലങ്ങളിലും സ്ഥാനാര്‍ഥിയായി. ഹാജി സ്ഥാനാര്‍ഥി വേഷം മതിയാക്കി  2009 സെപ്റ്റംബര്‍ 18നാണ് വിടപറഞ്ഞത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുകെ ജനാധിപത്യ പരിഷ്കാരം: വോട്ടിംഗ് പ്രായം 16 ആയി കുറയ്ക്കാൻ പദ്ധതി

International
  •  7 days ago
No Image

ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾക്കാണ് മുൻഗണന; റഷ്യൻ എണ്ണ വ്യാപാരത്തിനെതിരെ നാറ്റോ മേധാവിയുടെ ഉപരോധ ഭീഷണി തള്ളി

International
  •  7 days ago
No Image

കോഴിക്കോട് പന്തീരാങ്കാവിൽ തെരുവ് നായയുടെ ആക്രമണം; തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു, മൂന്ന് പേർ ആശുപത്രിയിൽ

Kerala
  •  7 days ago
No Image

ഒഞ്ചിയത്തെ ധീര പോരാളി; ടിപി വധക്കേസ് പ്രതി കെകെ കൃഷ്ണന് അന്ത്യാഭിവാദ്യമര്‍പ്പിച്ച് സിപിഎം നേതാക്കള്‍

Kerala
  •  7 days ago
No Image

റാസല്‍ഖൈമയില്‍ ഫാക്ടറിയില്‍ തീപിടുത്തം; ആളപായമില്ല, തീ നിയന്ത്രണവിധേയമാക്കി

uae
  •  7 days ago
No Image

അസമിലെ ഗോൾപാറയിൽ പോലീസ് വെടിവയ്പ്പ്; 19 വയസ്സുകാരൻ മരിച്ചു, നിരവധി പേർക്ക് പരിക്ക്

National
  •  7 days ago
No Image

എട്ടാം ക്ലാസുകാരന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് പിഴവില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി; വിവാദം

Kerala
  •  7 days ago
No Image

'തബ്‌ലീഗ് കൊറോണ' ആവിയായി; അഞ്ചുവര്‍ഷത്തിന് ശേഷം തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരായ കുറ്റപത്രങ്ങളെല്ലാം റദ്ദാക്കി ഹൈക്കോടതി

National
  •  7 days ago
No Image

കൊലപാതക കുറ്റങ്ങളില്‍ പ്രതികളായ രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കി സഊദി 

Saudi-arabia
  •  7 days ago
No Image

പ്രണയബന്ധത്തിൽനിന്ന് പിന്മാറിയ കാമുകിയെ കൊല്ലാൻ ശ്രമിച്ചു; യുവാവിന് മൂന്ന് വർഷം തടവ്

Kerala
  •  7 days ago