തെലങ്കാനയില്‍ എ.കെ 47-ഉം ഗ്രനേഡ് ലോഞ്ചറുകളുമായി 130 മാവോയിസ്റ്റുകൾ കീഴടങ്ങി; പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് രേവന്ത് റെഡ്ഡി
ഹൈദരാബാദ്: തെലങ്കാനയില്‍ നിരോധിത മാവോയിസ്റ്റ് ഗ്രൂപ്പായ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മിയുടെ അംഗങ്ങളുള്‍പ്പെടെ 130 മാവോയിസ്റ്റുകള്‍ കീഴടങ്ങി. മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ മുമ്പാകെയാണ് ആയുധം താഴെവച്ച് മാവോയിസ്റ്റുകള്‍ കീഴടങ്ങിയത്. ലിബറേഷന്‍ ഗറില്ല ആര്‍മിയുടെ കമാന്‍ഡര്‍ കരിത്രം എന്ന യു.കെ കല്ലു, കമാന്‍ഡര്‍ മുത്തയ്യ എന്ന രാജു, ദണ്ഡകാരണ്യ സോണല്‍ കമ്മിറ്റി അംഗം ചലസാനി നവത എന്ന ചന്ദ്ര, സംരക്ഷണ വിഭാഗം കമാന്‍ഡര്‍ വിനോദ് എന്ന ഇര്‍പ രാമു, ഡിവിഷണല്‍ കമ്മിറ്റി അംഗം മുച്ചക്കി ഉങ്കല്‍ എന്ന സുധാകര്‍ തുടങ്ങിയവരാണ് കീഴടങ്ങിയത്.
ലൈറ്റ് മെഷിന്‍ ഗണ്‍, 31 എ.കെ 47 തോക്കുകള്‍, 21 ഇന്‍സാസ് റൈഫിളുകള്‍, 20 എസ്.എല്‍.ആര്‍ റൈഫിളുകള്‍, 18 റൈഫിളുകള്‍, ഗ്രനേഡ് ലോഞ്ചര്‍, നാടന്‍ തോക്കുകള്‍, സ്‌ഫോടക വസ്തുക്കള്‍ തുടങ്ങിയ 250 ഓളം ആയുധങ്ങളുമായാണ് മാവോയിസ്റ്റുകള്‍ കീഴടങ്ങിയത്. കീഴടങ്ങിയവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്ദിരാമ്മ ഭൂമി, ഹെല്‍ത്ത് കാര്‍ഡ് തുടങ്ങിയ പുനരധിവാസ പാക്കേജ് നല്‍കുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു.
In a significant blow to the outlawed Maoist movement, 130 members, including high-ranking PLGA commanders and divisional committee members, surrendered to Telangana CM Revanth Reddy with a massive cache of 250 weapons. The government has promised a comprehensive rehabilitation package including land and health cards.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."