മക്കയിലും മദീനയിലും റെക്കോർഡ് ഇഫ്താർ വിതരണം; റമദാനിൽ ഇരു ഹറമുകളിലുമായി വിളമ്പിയത് 3.38 കോടി ഭക്ഷണപ്പൊതികൾ
മക്ക: ഈ വർഷത്തെ റമദാനിൽ മക്കയിലെ മസ്ജിദുൽ ഹറമിലും മദീനയിലെ മസ്ജിദുന്നബവിയിലുമായി 3.38 കോടിയിലധികം ഇഫ്താർ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തതായി അധികൃതർ. തീർഥാടകർക്കും വിശ്വാസികൾക്കും സഊദി നൽകിയ മികച്ച സേവനത്തിന്റെ ഉത്തമോദാഹരണമാണ് ഈ റെക്കോർഡ് കണക്കുകൾ വ്യക്തമാക്കുന്നത്. ജനറൽ അതോറിറ്റിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് വിപുലമായ ഇഫ്താർ വിതരണം നടപ്പിലാക്കിയത്.
ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ച് അതിവേഗത്തിലായിരുന്നു ഭക്ഷണ വിതരണം. തിരക്കുള്ള സമയങ്ങളിൽ പോലും വിശ്വാസികൾക്ക് തടസ്സമില്ലാതെ ഭക്ഷണം ലഭ്യമാക്കാൻ അതോറിറ്റിയ്ക്ക് സാധിച്ചു. സഊദി വിഷൻ 2030ന്റെ ലക്ഷ്യങ്ങളുടെ ഭാഗം കൂടിയാണ് രാജ്യം ഇപ്പോൾ കൈവരിച്ച ഈ നേട്ടം.
വിദേശങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകർക്കും സഊദിയിലെ വിശ്വാസികൾക്കും ഈ സേവനം വലിയ അനുഗ്രഹമായി മാറി. സന്നദ്ധ പ്രവർത്തകരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും കൃത്യമായ ഏകോപനം വഴിയാണ് ഈ നേട്ടം കൈവരിക്കാൻ രാജ്യത്തിന് സാധിച്ചത്.
Over 33.8 million iftar meals were distributed at the Grand Mosque in Makkah and the Prophet’s Mosque in Madinah during Ramadan 1447 AH. This massive operation highlights Saudi Arabia's commitment to pilgrim welfare under Vision 2030.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."