രാജീവ് ചന്ദ്രശേഖറിനെ കേരളത്തിലെ ബിജെപി അധ്യക്ഷനാക്കാൻ കാരണം സമ്പത്ത്; രൂക്ഷ വിമർശനവുമായി പ്രിയങ്ക് ഖാർഗെ
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ രൂക്ഷ വിമർശനവുമായി കർണാടക ഐടി-ഗ്രാമവികസന മന്ത്രി പ്രിയങ്ക് ഖാർഗെ. രാജീവ് ചന്ദ്രശേഖറിനെ കേരളത്തിലെ ബിജെപി അധ്യക്ഷനാക്കിയതിന്റെ ഏക കാരണം അദ്ദേഹത്തിന്റെ സാമ്പത്തിക സ്വാധീനമാണെന്ന് പ്രിയങ്ക് ഖാർഗെ പറഞ്ഞു. ബെംഗളുരുവിൽ ഒരു വ്യവസായി എന്ന നിലയിലോ, രാഷ്ട്രീയക്കാരൻ എന്ന നിലയിലോ, ഭരണതന്ത്രജ്ഞൻ എന്ന നിലയിലോ അദ്ദേഹം സജീവമായി എന്തെങ്കിലും ചെയ്തതായി താൻ കണ്ടിട്ടില്ലെന്നും അദ്ദേഹത്തെ കൊണ്ട് കേരളത്തിലെ ജനങ്ങൾക്ക് എന്ത് പ്രയോജനമാണ് ഉണ്ടായതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജീവ് ചന്ദ്രശേഖർ ഐടി ഇലക്ട്രോണിക്‌സ് കേന്ദ്ര മന്ത്രിയായിരുന്ന സമയത്ത് കർണാകയിലെ ഐടി മേഖലയ്ക്ക് ലഭിച്ച സംഭാവനകളും വളർച്ചയും വട്ടപൂജ്യമായിരുന്നു. ഇവിടെ ചീഫ് ഇലക്ഷൻ കമ്മീഷണറും ഇലക്ഷൻ കമ്മീഷനും ബിജെപിയുമായി ഒത്തുതീർപ്പിലെത്തിയിരിക്കുകയാണ്. സാമ്പത്തിക സ്വാധീനവും ബിജെപിയുടെ സഹകരണവുമാണ് രാജീവ് ചന്ദ്രശേഖറിന്റെ സത്യവാങ്മൂലം സ്വീകരിക്കാൻ കാരണം. സുതാര്യമായ ഏതൊരു ഗവൺമെന്റും ആ സത്യവാങ്മൂലം ചവറ്റുകൊട്ടയിൽ തള്ളും. അതുണ്ടായില്ല. ബിജെപിയും എൽഡിഎഫും ഇലക്ഷൻ കമ്മീഷനും ഒത്തുകളിക്കുകയാണെന്ന് ഈ കാര്യത്തിലൂടെ വളരെ വ്യക്തമാണ്. 200 കോടി രൂപയുടെ ആസ്തി ഞാൻ വെളിപ്പെടുത്തിയിരുന്നെങ്കിൽ എന്താണ് സംഭവിക്കുകയെന്ന് ഒന്ന് ആലോചിച്ച് നോക്കിയാൽ മതി. പ്രിയങ്ക് ഖാർഗെ കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."