HOME
DETAILS

എസ്.ഐ.ആറില്‍ കടുംവെട്ട്; ബംഗാളില്‍ 27 ലക്ഷം പേര്‍ക്ക് വോട്ടില്ല; തെരഞ്ഞെടുപ്പ് കമ്മീഷനെ കാണാന്‍ മമത

  
Web Desk
April 07, 2026 | 3:40 PM

27 lakh names were removed from west bengals final voter list after sir

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എസ്.ഐ.ആറിന് ശേഷമുള്ള അന്തിമ വോട്ടര്‍ പട്ടികയില്‍ നിന്ന് 27 ലക്ഷം പേര്‍ പുറത്ത്. തിങ്കളാഴ്ച്ച രാത്രിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ പട്ടിക പുറത്തുവിട്ടത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിലടക്കം കൂട്ടത്തോടെ വോട്ട് വെട്ടിയെന്നാണ് ആരോപണമുയരുന്നത്. വോട്ടര്‍മാര്‍ കൂട്ടത്തോടെ പുറത്തായതില്‍ സംസ്ഥാനത്ത് വലിയ പ്രതിഷേധമാണ് ഉയരുന്നത്. 

വോട്ട് വെട്ടലില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണാന്‍ അനുമതി തേടിയപ്പോള്‍ മറുപടി ലഭിച്ചില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു. വൈകുന്നേരം മാധ്യമങ്ങളെ കാണാന്‍ തീരുമാനിച്ചതോടെ നാളെ രാവിലെ കാണാമെന്ന് കമ്മീഷന്‍ മറുപടി നല്‍കിയെന്നും തൃണമൂല്‍ നേതൃത്വം അറിയിച്ചു.

ചരിത്രത്തിലാദ്യമായാണ് ജില്ല തിരിച്ച് വോട്ടര്‍മാരുടെ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിടുന്നത്. തൃണമൂലിന്റെ ശക്തികേന്ദ്രങ്ങളായ മുര്‍ഷിദാബാദ്, നോര്‍ത്ത് 24 പര്‍ഗാനാസ്, മാള്‍ഡ, സൗത്ത് 24 പര്‍ഗാനാസ്, പൂര്‍വ വര്‍ധമാന്‍ എന്നിവിടങ്ങളിലാണ് ലക്ഷങ്ങള്‍ പുറത്തായത്. മുര്‍ഷിദാബാദില്‍ നിന്ന് 4.55 ലക്ഷം, നോര്‍ത്ത് 24 പര്‍ഗാനാസ് 3.25 ലക്ഷം, മാള്‍ഡ 2.39 ലക്ഷം, സൗത്ത് 24 പര്‍ഗാനാസ് 2.22 ലക്ഷം, വര്‍ധമാന്‍ 2.09 ലക്ഷം എന്നിങ്ങനെയാണ് പുറത്തായ വോട്ടര്‍മാരുടെ കണക്കുകള്‍. 

നേരത്തെ എസ്.ഐ.ആര്‍ നടപടികള്‍ക്കിടെ 60 ലക്ഷം വോട്ടര്‍മാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇതിനെതിരെ വ്യാപക പ്രതിഷേധമുയരുകയും, സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് പിന്നീട് 32 ലക്ഷം വോട്ടര്‍മാരെ കൂടി ഉള്‍പ്പെടുത്തി അന്തിമ പട്ടിക പുറത്തിറക്കിയത്. 32,68,119 വോട്ടര്‍മാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടപ്പോള്‍ 27,16,393 പേര്‍ പുറത്താവുകയും ചെയ്തു. സുപ്രീം കോടതിയുടെ നിര്‍ദേശമനുസരിച്ച് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് ജുഡീഷ്യല്‍ ട്രിബ്യൂണലിന് മുന്നില്‍ ഇനിയും അപ്പീല്‍ നല്‍കാം.

27 lakh names were removed from west bengal’s final voter list after sir; the election commission released it monday night.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്ക് പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു; അന്താരാഷ്ട്ര വിപണിയിൽ കുതിച്ച് എണ്ണവില

International
  •  11 hours ago
No Image

അമേരിക്കയിലെ സ്വർണശേഖരം പിൻവലിച്ച് ഫ്രാൻസ്; കോടികളുടെ ലാഭം, കേന്ദ്രബാങ്കിന്റെ തന്ത്രപരമായ നീക്കം

International
  •  12 hours ago
No Image

ഇറാനിൽ അതീവ ജാഗ്രത; 48 മണിക്കൂർ പുറത്തിറങ്ങരുത്: ഇന്ത്യൻ പൗരന്മാർക്ക് എംബസിയുടെ കർശന നിർദ്ദേശം

International
  •  12 hours ago
No Image

മഴ പോയി കൊടുങ്കാറ്റ്; തകർത്തടിച്ച് രാജസ്ഥാൻ കയറിയത് മിന്നൽ ലിസ്റ്റിൽ

Cricket
  •  12 hours ago
No Image

ഇറാനെതിരെ ആണവായുധം പ്രയോ​ഗിക്കുമോ? ജെ.ഡി വാൻസിന്റെ ഭീഷണിയിൽ നിലപാട് വ്യക്തമാക്കി വൈറ്റ്ഹൗസ്

International
  •  12 hours ago
No Image

ഇറാനെതിരെ സംയുക്ത നീക്കം: 'അടുത്തത് എന്ത്?' ട്രംപിന് മാത്രം അറിയാമെന്ന് വൈറ്റ് ഹൗസ്

International
  •  13 hours ago
No Image

ഹോർമുസ് തുറക്കണമെന്നാവശ്യപ്പെട്ട് യുഎൻ സുരക്ഷാ കൗൺസിലിൽ ബഹ്‌റൈന്റെ പ്രമേയം; വീറ്റോ ചെയ്ത് ചൈനയും റഷ്യയും

bahrain
  •  13 hours ago
No Image

ഭാവിയില്‍ സ്വത്തുക്കള്‍ കൈവിട്ടുപോകുമെന്ന് പേടി; ഇരട്ട പെണ്‍കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്നു; പിതാവും ബന്ധുക്കളും പിടിയില്‍ 

National
  •  13 hours ago
No Image

തൃശൂരിൽ ബസിൽ നിന്നും ഇറങ്ങിയ വീട്ടമ്മ കാൽതെറ്റി ബസിന്റെ അടിയിൽപ്പെട്ട് മരിച്ചു

Kerala
  •  13 hours ago
No Image

A Landmark Verdict: The Thoothukudi Custody Death Case and the Court’s Judgment

National
  •  13 hours ago