HOME
DETAILS

കേന്ദ്ര നിലപാടിനെതിരേ ജി.എസ്.ടി കൗണ്‍സിലില്‍ പ്രതിഷേധം അറിയിക്കുമെന്ന് തോമസ് ഐസക്

  
backup
September 21, 2016 | 6:55 PM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%9c%e0%b4%bf

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെതിരേ ജി.എസ്.ടി കൗണ്‍സിലില്‍ പ്രതിഷേധം അറിയിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്.  ഇന്നും നാളെയുമാണ് ജി.എസ്.ടി കൗണ്‍സില്‍ ചേരുന്നത്. എന്നാല്‍, ഇതുസംബന്ധിച്ച അറിയിപ്പു ലഭിച്ചത് കഴിഞ്ഞദിവസം മാത്രമാണെന്നും ധനമന്ത്രി തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചു.
സുപ്രധാന ചര്‍ച്ചകള്‍ നടക്കുന്ന യോഗത്തിന് ധനമന്ത്രിമാര്‍ക്ക് പകരം മറ്റാരെയും അയക്കാനാവില്ല. മന്ത്രി ഇല്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കും പ്രവേശനമില്ല. യോഗത്തിന് നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. രണ്ട് ദശാബ്ദമായി ധനമന്ത്രിമാരുടെ കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നു. ഒരിക്കല്‍പോലും സീറ്റിന് തര്‍ക്കമുണ്ടായിട്ടില്ല. ഹാജരിന്റെ പ്രശ്‌നവും ഇല്ല-കുറിപ്പില്‍ പറയുന്നു. എംപവേര്‍ഡ് കമ്മിറ്റിയില്‍ ഒരിക്കല്‍പോലും ചെയര്‍മാന്‍ സ്ഥാനത്തെക്കുറിച്ച് തര്‍ക്കമുണ്ടായിട്ടില്ല.
എന്നാല്‍, ഇവിടെ തെരഞ്ഞെടുപ്പിലൂടെയാണ് വൈസ് ചെയര്‍മാനെ തിരഞ്ഞെടുക്കേണ്ടത്. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ വോട്ടെടുപ്പ് എങ്ങനെ നടത്താമെന്ന് വിശദമായിത്തന്നെ രേഖയില്‍ പ്രതിപാദിച്ചിട്ടുണ്ട്.
അഭിപ്രായ സമന്വയത്തെക്കുറിച്ച് ഒരു വാചകവുമില്ല. കേന്ദ്രസര്‍ക്കാരും ബി.ജെ.പി സംസ്ഥാന സര്‍ക്കാരുകളും ചേര്‍ന്നാല്‍ കൗണ്‍സിലില്‍ ഭൂരിപക്ഷം ഉണ്ടാകും. അതുവച്ച് എന്തും തീരുമാനിക്കാം എന്ന ഒരു സന്ദേശമാണ് നല്‍കുന്നത്. ഇത് പ്രതിഷേധാര്‍ഹമാണ്. ഇത് ശക്തമായിത്തന്നെ കൗണ്‍സിലില്‍ പറയാന്‍ തീരുമാനിച്ചിരിക്കുകയാണ്-അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ പല നിര്‍ദ്ദേശങ്ങളോടും കടുത്ത വിയോജിപ്പുണ്ട്. ഭരണഘടനാ ഭേദഗതി പാസായി ഭൂരിപക്ഷം സംസ്ഥാന നിയമസഭകളും അതിന് അംഗീകാരം നല്‍കിയതോടെ ബി.ജെ.പി സര്‍ക്കാര്‍ തനിസ്വരൂപം പുറത്തെടുത്തു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ജി.എസ്.ടി ഭരണഘടനാ ഭേദഗതി നിയമസഭ അംഗീകരിച്ച് പ്രമേയം പാസാക്കുന്നതിനെക്കുറിച്ച് സ്പീക്കറുടെ ഓഫിസുമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കേയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടി. ധനമന്ത്രിമാരുടെ കഴിഞ്ഞ യോഗത്തില്‍ എംപവേര്‍ഡ് കമ്മിറ്റി ഒരു അനൗപചാരിക വേദിയായി തുടരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ചൂണ്ടിക്കാണിച്ചിരുന്നു.
ആരും അതിനെ എതിര്‍ത്തില്ല. എന്നാല്‍, ഇപ്പോള്‍ ലഭിച്ചിരിക്കുന്ന അജണ്ടാ കുറിപ്പുകളില്‍ ഇത് കേട്ടഭാവംപോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രോഗം വന്നാൽ കുടുംബം പട്ടിണിയിലാകും; പ്രസവത്തിനും, ഹൃദ്രോഗ ചികിത്സയ്ക്കും സർക്കാർ ആശുപത്രികളേക്കാൾ സ്വകാര്യ മേഖലയിൽ പത്തിരട്ടി ചെലവ്

National
  •  3 days ago
No Image

'മുഖ്യമന്ത്രി പദത്തിലേക്ക് സതീശന്‍ മാത്രം'; വി.ഡിക്ക് പിന്തുണയുമായി നടന്‍ സിദ്ദിഖ്, ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

Kerala
  •  3 days ago
No Image

നായകനായും സച്ചിൻ 'മാസ്റ്റർ പീസ്'; ഐപിഎൽ ചരിത്രത്തിൽ മറ്റൊരു ക്യാപ്റ്റനും അവകാശപ്പെടാനില്ലാത്ത അപൂർവ്വ നേട്ടം

Cricket
  •  3 days ago
No Image

ബംഗാളില്‍ അധികാരത്തിലെത്തി ആദ്യദിനം തന്നെ 'പണി' തുടങ്ങി ബി.ജെ.പി; ബുള്‍ഡോസര്‍ രാജ്, ഇറച്ചിക്കടകള്‍ തകര്‍ത്തു, ബിരിയാണിക്കടകള്‍ ഒഴിയാന്‍ ആവശ്യപ്പെട്ടു, മുസ്‌ലിം പേരുകള്‍ മാറ്റി

National
  •  3 days ago
No Image

തമിഴ്‌നാട്ടിൽ രാഷ്ട്രീയ നാടകം; ടിവികെ-കോൺഗ്രസ് സഖ്യത്തെ തടയാൻ എഐഎഡിഎംകെ-ഡിഎംകെ രഹസ്യനീക്കം?

latest
  •  3 days ago
No Image

നവീകരണം കഴിഞ്ഞിട്ടും തുറന്നില്ല; കാരശേരി ഗ്യാസ് ശ്മശാനം അടച്ചിട്ടിട്ട് മാസങ്ങള്‍, പ്രതിഷേധവുമായി കോണ്‍ഗ്രസ്

Kerala
  •  3 days ago
No Image

'കണക്കുകൾ കൊണ്ട് മുറിവുണങ്ങില്ല'; ശൈലി മാറ്റാൻ സിപിഎമ്മിൽ യുവനിരയുടെ പടയൊരുക്കം!

Kerala
  •  3 days ago
No Image

യു.എ.ഇയിൽ വരും ദിവസങ്ങളിൽ കാറ്റും പൊടിയും; താപനില കുറയും| UAE Weather updates

uae
  •  3 days ago
No Image

സ്കോർ 200 കടന്നാൽ പിന്നെ തോൽവിയില്ല; പ്രതിരോധക്കോട്ട കെട്ടുന്നതിൽ ഈ ഇന്ത്യൻ നായകനെ തടുക്കാൻ ആരുമില്ല

Cricket
  •  3 days ago
No Image

തൃശൂരില്‍ ഏഴു വയസുകാരിയുടെ മരണം പേവിഷബാധ മൂലമെന്ന് സ്ഥിരീകരണം

Kerala
  •  3 days ago