HOME
DETAILS

റെഗുലേറ്ററി കമ്മിഷന്റെ ഉടക്ക്: റിലയന്‍സിന് വേണ്ടിയെന്ന്

  
Web Desk
September 22 2016 | 22:09 PM

%e0%b4%b1%e0%b5%86%e0%b4%97%e0%b5%81%e0%b4%b2%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b1%e0%b4%bf-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%89

തൊടുപുഴ: കേന്ദ്ര പൂളില്‍ നിന്നും വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബി യുണ്ടാക്കിയ ദീര്‍ഘകാല കരാറിന് (പവര്‍ പര്‍ച്ചേസ് എഗ്രിമെന്റ്) വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ ഉടക്കുവെച്ചത് റിലയന്‍സിന് വേണ്ടിയെന്ന് ആരോപണം. റിലയന്‍സ് എനര്‍ജി ലിമിറ്റഡ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബി.എസ്.ഇ.എസ് കേരള പവര്‍ ലിമിറ്റഡില്‍ നിന്നും കെ.എസ്.ഇ.ബിയെക്കൊണ്ട് വൈദ്യുതി വാങ്ങിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നാണ് വിലയിരുത്തല്‍.
അടുത്ത 25 വര്‍ഷത്തേക്ക് പ്രതിവര്‍ഷം 850 മെഗാവാട്ട് വീതം വൈദ്യുതി വാങ്ങാനുള്ള കരാറിനാണ് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ അനുമതി നിഷേധിച്ചത്. 350 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള കരാറിന് മാത്രമാണ് അംഗീകാരം നല്‍കിയിരിക്കുന്നത്.
കെ.എസ്.ഇ.ബിയെ സംബന്ധിച്ചിടത്തോളം ദീര്‍ഘകാല കരാറാണ് എപ്പോഴും ലാഭകരം. ദീര്‍ഘകാല കരാറിലേര്‍പ്പെടുമ്പോള്‍ വളരെ കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാകും എന്നതാണ് പ്രത്യേകത. കൊച്ചി ഉദ്യോഗ്മണ്ഡലിലെ ബി.എസ്.ഇ.എസില്‍ നിന്നും കെ.എസ്.ഇ.ബി നേരത്തെ വൈദ്യുതി വാങ്ങിയിരുന്നതാണ്. എന്നാല്‍ ഇവര്‍ നിരക്ക് കുത്തനെ വര്‍ധിപ്പിച്ചതോടെ ബോര്‍ഡ് കരാര്‍ ഒഴിവാകുകയായിരുന്നു. യൂനിറ്റിന് 8.50 മുതല്‍ 12 രൂപാ വരെയാണ് ബി.എസ്.ഇ.എസ് വൈദ്യുതിയുടെ യൂനിറ്റ് വില.

യൂനിറ്റിന് 3.90 എന്ന നിരക്കിലാണ് കെ.എസ്.ഇ.ബി ഇപ്പോള്‍ വൈദ്യുതി വാങ്ങുന്നത്. 165 മെഗാവാട്ട് ശേഷിയുള്ള ബി.എസ്.ഇ.എസ് പവര്‍ പ്ലാന്റിന്റെ 86.32 ശതമാനം ഓഹരി റിലയന്‍സിനാണ്. 13.68 ശതമാനം കെ.എസ്.ഐ.ഡി.സി എന്ന പൊതുമേഖലാ സ്ഥാപനത്തിനുമുണ്ട്. വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്ര വൈദ്യുതിയില്‍ കുറവുകൂടി ഉണ്ടായാല്‍ ബി.എസ്.ഇ.എസിനെ വീണ്ടും സമീപിക്കാന്‍ കെ.എസ്.ഇ.ബി നിര്‍ബന്ധിതമാകും. ഇതാണ് കമ്മിഷനിലെ ഒരു വിഭാഗം ലക്ഷ്യമിടുന്നതെന്നാണ് ആരോപണം. കേന്ദ്ര മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പുറമെനിന്ന് വൈദ്യുതി വാങ്ങാന്‍ കെ.എസ് .ഇ.ബി ശ്രമിക്കുന്നതെന്ന ന്യായമാണ് കമ്മിഷന്‍ ഉയര്‍ത്തുന്നത്. എന്നാല്‍ റെഗുലേറ്ററി കമ്മിഷനുമായി ഏറ്റുമുട്ടാതെ പ്രശ്‌നം സമവായത്തിലൂടെ പരിഹരിക്കാനാണ് കെ.എസ്.ഇ.ബി ക്ക് താത്പര്യം.
മണ്‍സൂണ്‍ ചതിച്ചതോടെ കടുത്ത പ്രതിസന്ധിയാണ് വൈദ്യുതി ബോര്‍ഡ് നേരിടാന്‍ പോകുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ തുലാമഴയില്‍ കാര്യമായ പ്രതീക്ഷയര്‍പ്പിക്കാനും കഴിയില്ലെന്നാണ് കെ.എസ്.ഇ.ബി ജലവിനിയോഗ സെല്ലിന്റെ വിലയിരുത്തല്‍. സാഹചര്യം വിലയിരുത്താന്‍ കെ.എസ്.ഇ.ബി ഉന്നതതല യോഗം ഇന്നും ഫുള്‍ ബോര്‍ഡ് യോഗം 29 നും തിരുവനന്തപുരത്ത് ചേരുന്നുണ്ട്. ഇടുക്കി പദ്ധതിയുടെ നവീകരണം കൂടി തുടങ്ങാനിരിക്കെ കൂടുതല്‍ ബദല്‍ വൈദ്യുതി കണ്ടെത്തേണ്ട സാഹചര്യമാണ് സംജാതമാകുന്നത്. നവീകരണം തുടങ്ങിയാല്‍ 130 മെഗാവാട്ട് വൈദ്യുതിയുടെ കുറവുകൂടി ഉണ്ടാകും. നിലവില്‍ സംസ്ഥാനത്തിന്റെ പീക്ക് ലോഡ് ആവശ്യം പൂര്‍ണമായും നിര്‍വഹിക്കുന്നത് ഇടുക്കി പദ്ധതിയാണ്.


സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലുമായി 54 ശതമാനം വെള്ളമാണ് നിലവിലുള്ളത്. 2226.405 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഇതുകൊണ്ട് ഉത്പ്പാദിപ്പിക്കാം. കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തേക്കാള്‍ 119.051 ദശലക്ഷം യൂനിറ്റ് കുറവാണിത്. ആഭ്യന്തര ഉല്‍പാദനം കുറച്ച് നിര്‍ത്തി പുറമെനിന്നും വാങ്ങുന്ന വൈദ്യുതിയുടെ അളവ് ഉയര്‍ത്തിയതിനാലാണ് ഇത്രയെങ്കിലും വെള്ളം സംഭരണികളില്‍ അവശേഷിക്കുന്നത്. ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയായ ഇടുക്കിയില്‍ സംഭരണശേഷിയുടെ 47 ശതമാനം വെള്ളം മാത്രമാണ് നിലവിലുള്ളത്. ഉപഭോഗത്തിന്റെ 35 ശതമാനം വൈദ്യുതി മാത്രമാണ് സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്‍പാദനം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഞാൻ മെസി, റൊണാൾഡോ എന്നിവർക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും എന്റെ പ്രിയതാരം മറ്റൊരാളാണ്: മുൻ ബാഴ്സ താരം

Football
  •  4 minutes ago
No Image

23 വർഷത്തെ ദ്രാവിഡിന്റെ റെക്കോർഡും തകർന്നുവീഴാൻ സമയമായി; ചരിത്രനേട്ടത്തിനരികെ ഗിൽ

Cricket
  •  33 minutes ago
No Image

താമസിക്കാന്‍ വേറെ ഇടം നോക്കണം; ഇറാന്റെ തിരിച്ചടിയില്‍ വീടുകള്‍ തകര്‍ന്ന് ഹോട്ടലുകളില്‍ അഭയം തേടിയ ഇസ്‌റാഈലികളെ ഒഴിപ്പിക്കാന്‍ ഹോട്ടലുടമകള്‍ 

International
  •  an hour ago
No Image

യുഎഇയില്‍ കൈനിറയെ തൊഴിലവസരങ്ങള്‍; വരും വര്‍ഷങ്ങളില്‍ ഈ തൊഴില്‍ മേഖലയില്‍ വന്‍കുതിപ്പിന് സാധ്യത

uae
  •  an hour ago
No Image

 അതിവേഗതയില്‍ വന്ന ട്രക്കിടിച്ചു, കാര്‍ കത്തി  യു.എസില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം; മരിച്ചത് അവധിക്കാലം ആഘോഷിക്കാനെത്തിയ ഹൈദരാബാദ് സ്വദേശികള്‍ 

National
  •  2 hours ago
No Image

ചെങ്കടലില്‍ ബ്രിട്ടീഷ് ചരക്ക് കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം; കപ്പല്‍ ജീവനക്കാരെ രക്ഷപ്പെടുത്തി യുഎഇ

uae
  •  2 hours ago
No Image

ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ പാതയ്ക്ക് അംഗീകാരം നല്‍കി ഖത്തര്‍ മന്ത്രിസഭ

qatar
  •  3 hours ago
No Image

വ്യാജ തൊഴില്‍ വാര്‍ത്തകള്‍; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി സപ്ലൈക്കോ

Kerala
  •  3 hours ago
No Image

ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കുറവ് ജീവിതച്ചെലവ് ഉള്ളത് ഈ രാജ്യത്തെന്ന് റിപ്പോര്‍ട്ട്

oman
  •  3 hours ago
No Image

ഇസ്‌റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹമാസ്;  വടക്കന്‍ ഗസ്സയില്‍ ബോംബാക്രമണം, അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു, 14 പേര്‍ക്ക് പരുക്ക്

International
  •  4 hours ago


No Image

കമ്പനി തുണച്ചു; അഞ്ച് വര്‍ഷത്തിലേറെയായി സഊദി ജയിലില്‍ കഴിയുകയായിരുന്ന കുന്ദമംഗലം സ്വദേശി ഷാജു ജയില്‍മോചിതനായി

Saudi-arabia
  •  4 hours ago
No Image

ഇറാനുമായുള്ള യുദ്ധം തിരിച്ചടിയായി, സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്ന് വിദഗ്ധര്‍; പലിശനിരക്കുകളില്‍ മാറ്റം വരുത്താതെ ഇസ്‌റാഈല്‍

International
  •  5 hours ago
No Image

അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് പണിമുടക്കി; നാട്ടിലേക്ക് അയച്ച പണം എത്താന്‍ 48 മണിക്കൂറിലധികം വൈകിയെന്ന് യുഎഇയിലെ പ്രവാസികള്‍

uae
  •  5 hours ago
No Image

തമിഴ്‌നാട്ടില്‍ സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു, നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്ക് , ബസ് പൂര്‍ണമായും തകര്‍ന്നു

National
  •  5 hours ago