HOME
DETAILS

രോഗിയായ ഭാര്യയെ പരിചരിക്കാന്‍ അവസാനം ശരീഫ് നാട്ടിലേക്ക്; പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി പറഞ്ഞ്

  
backup
October 07 2016 | 04:10 AM

%e0%b4%b0%e0%b5%8b%e0%b4%97%e0%b4%bf%e0%b4%af%e0%b4%be%e0%b4%af-%e0%b4%ad%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%af%e0%b5%86-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d

ദമ്മാം: ഭാര്യയുടെ ഗുരുതരമായ അസുഖം സൃഷ്ട്ടിച്ച ജീവിതപ്രതിസന്ധി മൂലം വലഞ്ഞ മലയാളി ഒടുവില്‍ ജീവ കാരുണ്യപ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് തിരിച്ചു. പാലക്കാട് ചുങ്കമന്ദം സ്വദേശിയായ ഷെരീഫ് ഹുസ്സൈനാണ് സ്‌പോണ്‍സറുടെ കടുംപിടുത്തം മൂലം പ്രിയതമയെ കാണാന്‍ കഴിയാതെ ദുരിതത്തില്‍ കഴിഞ്ഞിരുന്നത്.


അല്‍ കോബാറില്‍ ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വീട്ടില്‍ ഡ്രൈവറായി കടുത്ത കടബാധ്യതയോടെയാണ് നാലുമാസം മുന്‍പ് ജോലിക്കെത്തിയത്. എന്നാല്‍, ഇതിനിടയിലാണ് ദുരിതം ഭാര്യക്ക് രോഗരൂപത്തില്‍ വന്നെത്തിയത്.


വയറില്‍ വേദനയുടെ രൂപത്തില്‍ തുടങ്ങിയ അസുഖം ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം യൂട്രസ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയ വരെയെത്തിയെങ്കിലും ഒടുവില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഭാര്യ ഷാജിത കാന്‍സര്‍ ബാധിതയാണെന്നു ഡോക്റ്റര്‍മാര്‍ കണ്ടെത്തി.


ഭാരിച്ച തുക ചിലവ് വരുന്ന ശസ്ത്രക്രിയയല്ലാതെ മറ്റു മാര്‍ഗ്ഗമൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ദിവസങ്ങളോളം ആശുപത്രിയില്‍ ഷാജിത കഴിയേണ്ടി വന്നപ്പോള്‍ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങി. ശമ്പളം കിട്ടിയതും കൂട്ടുകാരില്‍നിന്നു കടം വാങ്ങിയതും ഒക്കെയായി സ്വരൂപിച്ചു ചികിത്സയ്ക്കുള്ള പണം ഷെരീഫ് കുറേശ്ശേയായി അയച്ചു കൊടുത്തിരുന്നെങ്കിലും ഭാര്യയുടെ ചികിത്സയ്ക്കും കുടുംബത്തിന്റെ സഹായത്തിനും നാട്ടിലേയ്ക്ക് മടങ്ങണമെന്ന് കുടുംബാംഗങ്ങള്‍ ഷെരീഫിനോട് ആവശ്യപ്പെട്ടു.


എന്നാല്‍ സ്‌പോണ്‍സറോട് എല്ലാ വിവരങ്ങളും പറഞ്ഞു എക്‌സിറ്റ് നല്‍കി നാട്ടിലേയ്ക്ക് വിടണമെന്ന് അഭ്യര്‍ഥിച്ചപ്പോള്‍ വന്‍തുക  നഷ്ടപരിഹാരം തന്നാലേ വിടൂ എന്ന കടുത്ത നിലപാടാണ് സ്‌പോണ്‍സര്‍ സ്വീകരിച്ചത്. അത്രയും തുക നല്‍കാനുള്ള ശേഷി ഇല്ലാതിരുന്ന ഷെരീഫ് എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുമ്പോഴാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ സഹായത്തിനെത്തിയത്. മെഡിക്കല്‍ റിപ്പോര്‍ട്ട് സഹിതം സമീപിച്ചെങ്കിലും സ്‌പോണ്‍സര്‍ വഴങ്ങിയില്ല എന്നുമാത്രമല്ല ഷെരീഫിനെ ഹുറൂബാക്കും  എന്ന ഭീക്ഷണിയും മുഴക്കി.
 അവസാനം ലേബര്‍ കോടതിയില്‍ പോയെങ്കിലും സ്‌പോണ്‍സര്‍ നിലപാടില്‍ ഉറച്ചു നിന്നത് വീണ്ടും പ്രതിസസിയിലാക്കി. തുടര്‍ന്ന് നിരവധി ചര്‍ച്ചകള്‍ക്ക് ശേഷം നഷ്ടപരിഹാര തുക കുറയ്ക്കാന്‍ സ്‌പോണ്‍സര്‍ സമ്മതിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് എക്‌സിറ്റ് ലഭിച്ചത്. ദുരിതത്തില്‍ കഴിഞ്ഞ തന്റെ സഹായത്തിനെത്തിയവര്‍ക്ക് നന്ദി പറഞ്ഞാണ് ശരീഫ് യാത്രയായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  an hour ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  7 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  7 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  8 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  8 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  8 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  8 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  8 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  8 hours ago