
ആരോഗ്യ സര്‍വകലാശാലയില്‍ പി.എസ്.സി ഔട്ട്
തിരുവനന്തപുരം: പി.എസ്.സി റാങ്ക്‌ലിസ്റ്റില്‍ ഒന്നാമതെത്തിയിട്ട് കാര്യമില്ല. സ്വാധീനമില്ലെങ്കില്‍ അഡ്‌വൈസ് മെമ്മോ കിട്ടിയാലും നിയമനമില്ല. കരാര്‍ ജീവനക്കാരെയും ഡപ്യൂട്ടേഷനില്‍ വന്ന സ്വന്തക്കാരെയും നിലനിര്‍ത്താന്‍ ആരോഗ്യ സര്‍വകലാശാലയുടെ കള്ളക്കളി തുടരുന്നു.
സര്‍വകലാശാല അസിസ്റ്റന്റ് റാങ്ക്‌ലിസ്റ്റില്‍ ആദ്യ പേരുകാരാണ് നിയമനം കിട്ടാന്‍ കാത്തിരിക്കുന്നത്. പി.എസ്.സി നടത്തിയ കേരളത്തിലെ സര്‍വകലാശാല അസിസ്റ്റന്റ് തസ്തികയിലേയ്ക്കുള്ള റാങ്ക്‌ലിസ്റ്റില്‍ ആദ്യം ഇടംപിടിച്ചവരാണ് ആരോഗ്യ സര്‍വകലാശാല വി.സിയുടെ കനിവ് കാത്തിരിക്കുന്നത്. തങ്ങളെക്കാള്‍ റാങ്ക്‌ലിസ്റ്റില്‍ താഴെവന്നവര്‍ ഒരു മാസത്തിനു മുന്‍പ് തന്നെ ജോലിയ്ക്ക് പ്രവേശിക്കുകയും ചെയ്തു.
സര്‍വകലാശാല അസിസ്റ്റന്റ് ഒറ്റ റാങ്ക്‌ലിസ്റ്റില്‍ നിന്നാണ് നിയമനത്തിന് അഡ്‌വൈസ് അയക്കുന്നത്. ആദ്യം ഒഴിവ് റിപ്പോര്‍ട്ട് ചെയ്തത് കുസാറ്റും രണ്ടാമത് ഒഴിവ് റിപ്പോര്‍ട്ട് ചെയ്തത് ആരോഗ്യ സര്‍വകലാശാലയും മൂന്നാമത് കേരളയുമായിരുന്നു. മറ്റു സര്‍വകലാശാലയില്‍ പിന്നാലെ റിപ്പോര്‍ട്ട് ചെയ്തു. ഇതനുസരിച്ച് റാങ്ക്‌ലിസ്റ്റില്‍ ആദ്യപേരുകാര്‍ക്ക് കുസാറ്റിലും ആരോഗ്യ സര്‍വകലാശാലയിലും നിയമനത്തിനായി കഴിഞ്ഞമാസം തന്നെ ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.സി അഡ്‌വൈസ് അയച്ചു
.
ഇതില്‍ 30 ഒഴിവ് റിപ്പോര്‍ട്ട് ചെയ്ത കുസാറ്റില്‍ എല്ലാവര്‍ക്കും നിയമനം നല്‍കി. 40 ഒഴിവ് റിപ്പോര്‍ട്ട് ചെയ്ത ആരോഗ്യ സര്‍വകലാശാല പത്തുപേര്‍ക്കു മാത്രമാണ് നിയമനം നല്‍കിയത്. ബാക്കി 30 പേര്‍ നിയമനം കാത്തിരിക്കുന്നു. ഫിഷറിസ് സര്‍വകലാശാലയാകട്ടെ ഒന്‍പത് ഒഴിവാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരള സര്‍വകലാശാലയാകട്ടെ 232 ഒഴിവും കണ്ണൂര്‍ 71 ഒഴിവും എം.ജി 118 ഒഴിവും കാലിക്കറ്റ് 20 ഒഴിവും വെറ്ററിനറി 90 ഒഴിവുമാണ് പി.എസ്.സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്തത്.
127 അസിസ്റ്റന്റ് തസ്തികകളാണ് ആരോഗ്യ സര്‍വകലാശാലയ്ക്ക് സര്‍ക്കാര്‍ അനുവദിച്ചത്. എന്നാല്‍ ഇതില്‍ ഒരു തസ്തികയില്‍ മാത്രമാണ് സ്ഥിരം ജീവനക്കാരനെ നിയമിച്ചിട്ടുള്ളത്.
ബാക്കിയെല്ലാം ഡപ്യൂട്ടേഷനില്‍ വന്നവരും കരാര്‍ ജീവനക്കാരുമാണ്. പി.എസ്.സിയില്‍ നിന്നും അഡ്‌വൈസ് മെമ്മോ ലഭിച്ച ഉദ്യോഗാര്‍ഥികള്‍ വൈസ് ചാന്‍സലര്‍ ഡേ.എം.കെ.സി നായരെ സമീപിച്ചപ്പോള്‍ കരാര്‍ ജീവനക്കാരെ പെട്ടെന്ന് ഒഴിവാക്കാന്‍ കഴിയില്ല എന്ന സൂചനയാണ് നല്‍കിയത്.
കൂടാതെ അഡ്‌വൈസ് കിട്ടി 90 ദിവസത്തിനുള്ളില്‍ നിയമന ഉത്തരവ് നല്‍കിയാല്‍ മതിയല്ലോയെന്നും പറഞ്ഞതായി ഉദ്യോഗാര്‍ഥികള്‍ പറയുന്നു. മാത്രമല്ല സര്‍ക്കാരിനോട് കൂടുതല്‍ തസ്തികകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് കിട്ടിയാലേ റാങ്ക്‌ലിസ്റ്റില്‍ നിന്ന് അഡ്‌വൈസ് അയച്ച എല്ലാവരെയും നിയമിക്കാന്‍ പറ്റൂവെന്നും വി.സി പറഞ്ഞുവത്രേ.
ഇവര്‍ സര്‍ക്കാരിനെ സമീപിച്ചപ്പോഴാകട്ടെ വി.സിയും സെനറ്റുമാണ് തീരുമാനിക്കേണ്ടതെന്ന് പറഞ്ഞ് കൈമലര്‍ത്തി. 127 തസ്തികകളില്‍ ഭൂരിഭാഗവും കരാര്‍ ജീവനക്കാരാണ് ജോലി നോക്കുന്നത്. എന്നാല്‍ പി.എസ്.സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളാകട്ടെ വെറും 40ഉം. നിലവില്‍ കേരള സര്‍വകലാശാലയില്‍ 351 ഒഴിവും കുസാറ്റില്‍ 21 ഒഴിവുകളും കാര്‍ഷിക സര്‍വകലാശാലയില്‍ 205 ഒഴിവുകളും കണ്ണൂരില്‍ ആറ് ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യാനുണ്ട്.
എല്ലാ സര്‍വകലാശാലയിലും അസിസ്റ്റന്റ നിയമനത്തിനായി പി.എസ്.സി ഒറ്റ പരീക്ഷയാണ് നടത്തിയത്. അഞ്ചുലക്ഷം പേര്‍ എഴുതിയ പരീക്ഷയില്‍ 5000 പേരുടെ റാങ്ക്‌ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. ഇതില്‍ 610 പേര്‍ക്കാണ് നിയമന ഉത്തരവ് അയച്ചത്.
ഇതില്‍ ആരോഗ്യ സര്‍വകലാശാല ഒഴികെ മറ്റെല്ലാ സര്‍കലാശാലകളിലും നിയമനം നല്‍കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മലയാളി വ്യാപാരിയെ ആക്രമിച്ച് 10 ലക്ഷം കൊള്ളയടിച്ച കേസ്; ഹെഡ് കോണ്‍സ്റ്റബിളടക്കം 5 പേര്‍ പിടിയില്‍
National
• 5 hours ago
വിദ്യാർഥികളുടെ അവകാശങ്ങൾക്കെതിരെ ചട്ടങ്ങൾ ഉണ്ടാക്കാൻ ഒരു സ്കൂൾ മാനേജ്മെന്റിനും അധികാരമില്ല; വി ശിവൻകുട്ടി
Kerala
• 6 hours ago
പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക്: ഒരു മുഴം തുണി കണ്ടാൽ എന്തിനാണ് ഇത്ര പേടി? നിർഭാഗ്യകരമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി
Kerala
• 6 hours ago
ഡൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടൽ; കുടിവെള്ളത്തെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് കൂട്ടത്തല്ലിൽ; വീഡിയോ വൈറൽ
National
• 6 hours ago
മാലിദ്വീപിലെ പ്രവാസികൾക്ക് കനത്ത തിരിച്ചടി; റെമിറ്റൻസ് നയം വീണ്ടും കടുപ്പിച്ച് എസ്.ബി.ഐ; പന്ത്രണ്ടായിരത്തിലധികം തൊഴിലാളികളുടെ ഭാവി ആശങ്കയിൽ
International
• 6 hours ago
അൽ ദഫ്രയിലെ ഷെയ്ഖ് ഖലീഫ ബിൻ സയ്യിദ് അന്താരാഷ്ട്ര റോഡ് (ഇ-11) ഞായറാഴ്ച മുതൽ ഭാഗികമായി അടച്ചിടും; റോഡ് അടച്ചിടൽ ഒരു മാസത്തേക്ക്
uae
• 6 hours ago
കെ.എസ്.ആർ.ടി.സി ബസിന്റെ വാതിൽ തുറന്ന് പുറത്തേക്ക് വീണ് വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്
Kerala
• 6 hours ago
ഓപ്പറേഷൻ ഷിവൽറസ് നൈറ്റ്-3 യുഎഇ സഹായക്കപ്പൽ ഗസ്സയിലേക്ക് പുറപ്പെട്ടു; കപ്പലിലുള്ളത് 7,200 ടൺ ആശ്വാസ സാധനങ്ങൾ
uae
• 6 hours ago
ജാതിവെറി; ദുരഭിമാനക്കൊലകൾക്കെതിരെ നിയമം പാസാക്കാൻ തമിഴ്നാട്; പ്രത്യേക കമ്മീഷൻ രൂപീകരിച്ച് സ്റ്റാലിൻ
National
• 6 hours ago
മൊസാംബിക്കിൽ കപ്പലിലേക്ക് ജീവനക്കാരുമായി പോയ ബോട്ട് മറിഞ്ഞ് അപകടം: ഏഴ് നാവികരെ കാണാതായി; തിരച്ചിൽ ഊർജിതം
International
• 7 hours ago
യൂണിഫോമിന്റെ പേരിൽ വിദ്യാഭ്യാസ നിഷേധം: സ്കൂൾ അധികൃതർ പ്രാകൃത നിലപാടുകളിൽ നിന്ന് പിന്തിരിയണം; എസ്.കെ.എസ്.എസ്.എഫ്
Kerala
• 7 hours ago
ആര്‍എസ്എസ് ശാഖയിലെ പീഡനം; പ്രതിയായ നിതീഷ് മുരളീധരനെതിരെ കേസെടുത്ത് പൊലിസ്
Kerala
• 7 hours ago
ഓസ്ട്രേലിയക്കെതിരെ ചരിത്രം കുറിക്കാൻ സഞ്ജു; പുത്തൻ നാഴികക്കല്ല് കയ്യകലെ
Cricket
• 7 hours ago
സ്കൂളുകളിൽ വിദ്യാർഥികളേ ഉള്ളൂ; ഹിന്ദു കുട്ടികൾ, മുസ്ലിം കുട്ടികൾ എന്ന് വേർതിരിച്ച് പരാമർശം നടത്തിയ അഭിഭാഷകക്ക് ഹൈക്കോടതിയുടെ താക്കീത്
Kerala
• 7 hours ago.png?w=200&q=75)
5 കോടി രൂപ, 22 ആഡംബര വാച്ചുകൾ, വില കൂടിയ കാറുകൾ; കൈക്കൂലി കേസിൽ സി.ബി.ഐ പിടികൂടിയ ഹർചരൺ സിംഗ് ഭുള്ളർ ആരാണ്?
National
• 9 hours ago
സ്വകാര്യ മേഖലയിലെ ജോലി സമയം, വേതനം, അവധി തുടങ്ങിയവ സംബന്ധിച്ച പ്രധാന നിയമങ്ങൾ; ഗൈഡ് പുറത്തിറക്കി യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം
uae
• 9 hours ago
100 സെഞ്ച്വറിയടിച്ച സച്ചിനെ മറികടക്കാൻ ഒറ്റ സെഞ്ച്വറി മതി; ചരിത്രനേട്ടത്തിനരികെ കോഹ്ലി
Cricket
• 9 hours ago
അമേരിക്കയുടെ തലയ്ക്ക് മീതെ നിഗൂഢ ബലൂണുകൾ: ഭൂരിഭാഗവും സർക്കാർ ഏജൻസികളുടേതെന്ന് റിപ്പോർട്ടുകൾ
International
• 10 hours ago
ഇനി സേവനങ്ങൾ കൂടുതൽ വേഗത്തിൽ; വാട്ട്സ്ആപ്പ് ചാനലും മൊബൈൽ ആപ്പിൽ പുതിയ സൗകര്യങ്ങളും അവതരിപ്പിച്ച് സാലിക്
uae
• 8 hours ago
തിരുവനന്തപുരത്ത് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി ഉറങ്ങിക്കിടന്ന ഐടി ജീവനക്കാരിയെ ബലാൽസംഗം ചെയ്തു; പ്രതിക്കായി പൊലിസ് അന്വേഷണം
Kerala
• 8 hours ago
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷർ അവനാണ്: വാർണർ
Cricket
• 9 hours ago