HOME
DETAILS

ഇടതു വനിതാ സംഘടനക്കെതിരേയുള്ള ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിച്ചു

  
Web Desk
October 23 2016 | 19:10 PM

%e0%b4%87%e0%b4%9f%e0%b4%a4%e0%b5%81-%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4%e0%b4%be-%e0%b4%b8%e0%b4%82%e0%b4%98%e0%b4%9f%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87



തിരുവനന്തപുരം: ഇടതു വനിതാനേതാക്കളുടെ സന്നദ്ധ സംഘടനക്കെതിരേ നടന്ന ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിച്ചു. ഹരിതകേരളം പദ്ധതിയുടെ ചീഫ് എക്‌സിക്യുട്ടിവായി നിയമിക്കുന്ന മുന്‍ എം.പി ടി.എന്‍ സീമ, യൂനിവേഴ്‌സിറ്റി കോളജ് അധ്യാപികയും ഇപ്പോള്‍ സാക്ഷരതാമിഷന്‍ ഡയറക്ടറുമായ പി.എസ് ശ്രീകല എന്നിവര്‍ നേതൃത്വം നല്‍കുന്ന സന്നദ്ധ സംഘടനയായ സ്ത്രീ പഠനകേന്ദ്രത്തിനെതിരേ കഴിഞ്ഞസര്‍ക്കാര്‍ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണമാണ് നിലച്ചത്.
ധനകാര്യ വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ച് ചട്ടവിരുദ്ധമായി 86 ലക്ഷത്തിന്റെ ഗവേഷണ പദ്ധതി അനുവദിച്ചതു സംബന്ധിച്ചാണ്  മുന്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്.
 പട്ടിക വിഭാഗത്തിലെയും മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെയും പെണ്‍കുട്ടികള്‍ക്ക് ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിക്കാനായിരുന്നു പഠനം നടന്നത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയോ സാമൂഹ്യനീതി, ധനവകുപ്പു മന്ത്രിമാരോ അറിയാതെ അഡി.ചീഫ് സെക്രട്ടറി കെ.എം എബ്രഹാം ആദ്യ ഗഡുവായി 43 ലക്ഷം അനുവദിക്കുകയും ചെയ്തു.
സ്ത്രീ പഠനകേന്ദ്രം ഫോണിലൂടെ അഭിപ്രായ സര്‍വേ നടത്തുകയും എഴുപത് ശുപാര്‍ശകളടങ്ങിയ പഠനറിപ്പോര്‍ട്ട് മാജിക്കല്‍ ഏജ് എന്ന പേരില്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്നു പഠനനിലവാരം പരിശോധിയ്ക്കാതെ കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്ത് രണ്ടാംഗഡുവായ 43 ലക്ഷം രൂപ നല്‍കാന്‍ സാമൂഹ്യ നീതി വകുപ്പ് ഉത്തരവിറക്കുകയും ചെയ്തു.
എന്നാല്‍ ആദ്യം ഗവേഷണത്തിനായി അനുവദിച്ച 43 ലക്ഷം രൂപയില്‍ 18.39 ലക്ഷം രൂപ ഉപയോഗിക്കാതെ ബാങ്കിലിട്ടതിനുശേഷമാണ് രണ്ടാംഗഡു അനുവദിച്ചത്. എന്നാല്‍ ഫയല്‍ ധനകാര്യ വകുപ്പിലെത്തിയപ്പോള്‍ അഡിഷണല്‍ സെക്രട്ടറി പഠനറിപ്പോര്‍ട്ട് വിലയിരുത്തിയതിനുശേഷം നല്‍കിയാല്‍ മതിയെന്ന് കുറിപ്പെഴുതി.
ഇതേതുടര്‍ന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി രണ്ടാംഗഡു ഇപ്പോള്‍ അനുവദിക്കേണ്ടന്ന് ഉത്തരവിറക്കി. എന്നാല്‍ ധനവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം ഉമ്മന്‍ചാണ്ടിയെ നേരിട്ടുകണ്ട് രണ്ടാംഗഡു അനുവദിക്കാനുള്ള നീക്കം നടത്തിയെങ്കിലും കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടി നിലപാടില്‍ ഉറച്ചുനിന്നു.
തുടര്‍ന്ന് ചീഫ് സെക്രട്ടറിയായിരുന്ന പി.കെ മൊഹന്തിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. മൊഹന്തി നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥ ഒത്തുകളി വെളിച്ചത്തായത്.
 തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് കഴിഞ്ഞ സര്‍ക്കാര്‍ ഉത്തരവിട്ടത്. ഈ സര്‍ക്കാര്‍ വന്നതോടെ അന്വേഷണം നിര്‍ത്തി രണ്ടാംഗഡു അനുവദിക്കാനുള്ള നീക്കത്തിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കീം പ്രവേശനം: ഓപ്ഷൻ വിജ്ഞാപനം ഇന്നോ നാളയോ

Kerala
  •  a day ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  a day ago
No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  2 days ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  2 days ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  2 days ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  2 days ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  2 days ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  2 days ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  2 days ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  2 days ago