HOME
DETAILS

പൊലിസ് മാര്‍ഗനിര്‍ദേശത്തിനു മറുപടിയുമായി സി.പി.എം

  
backup
October 25 2016 | 20:10 PM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b5%87%e0%b4%b6%e0%b4%a4%e0%b5%8d



കണ്ണൂര്‍: അക്രമം തടയാന്‍ ജില്ലയിലെ രാഷ്ട്രീയപാര്‍ട്ടികള്‍ക്കു ജില്ലാ പൊലിസ് ചീഫ് നല്‍കിയ മാര്‍ഗനിര്‍ദേശത്തിനു മറുപടിയുമായി സി.പി.എം രംഗത്തെത്തി. ജില്ലയിലെ അക്രമങ്ങള്‍ക്കു ശാശ്വത പരിഹാരം കാണാന്‍ ഓരോ പാര്‍ട്ടികള്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നുമായിരുന്നു എസ്.പി സഞ്ജയ് കുമാര്‍ ഗുരുദ്ദീന്‍ ഇറക്കിയ മാര്‍ഗനിര്‍ദേശം. ജില്ലയിലെ രാഷ്ട്രീയ സംഘര്‍ഷം കേവലമൊരു ക്രമസമാധാന പ്രശ്‌നം മാത്രമായാണ് എസ്.പി കാണുന്നതെന്നും സംഘര്‍ഷം ആര്‍.എസ്.എസിന്റെ കേരള അജണ്ടയുടെ ഭാഗമായി ഉണ്ടാവുന്നതാണെന്നും സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പ്രസ്താവനയില്‍ അറിയിച്ചു. അക്രമങ്ങളുടെ പ്രേരണയ്ക്കുള്ള നിയമപരമായ ഉത്തരവാദിത്വത്തില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ഒഴിഞ്ഞുമാറാനാകണമെങ്കില്‍ അക്രമം തടയാന്‍ ആത്മാര്‍ഥ ശ്രമമുണ്ടാകണമെന്നും പ്രസംഗത്തിലോ പെരുമാറ്റത്തിലോ അക്രമം പ്രോത്സാഹിപ്പിക്കുന്ന വാചകങ്ങള്‍ ഉണ്ടാകരുതെന്നും കത്തില്‍ എസ്.പി ചൂണ്ടിക്കാട്ടിയിരുന്നു. സമാധാനത്തിലനായുള്ള പൊലിസ് നടപടി എതിര്‍ക്കുന്നവര്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും കേസില്‍ ഉള്‍പ്പെട്ട് ജയിലില്‍ നിന്നു പുറത്തിറങ്ങുന്നവര്‍ക്കു സ്വീകരണം നല്‍കരുതെന്നും ചൂണ്ടിക്കാട്ടിയിരുന്നു.പ്രസംഗങ്ങളിലും മറ്റും കായിക ആക്രമണങ്ങള്‍ പ്രോത്സാഹിപ്പിക്കത്തക്ക നിലയില്‍ ഏതെങ്കിലും ഭാഗം ഉണ്ടെങ്കില്‍ അത് ഒഴിവാക്കുന്നത് ഉചിതമായ കാര്യമാണ്. ജില്ലയില്‍ പലേടത്തും സംഘപരിവാര്‍ പരിപാടികളില്‍ മതസ്പര്‍ധ ഉളവാക്കുന്ന പരാമര്‍ശങ്ങള്‍ വരുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണം. ക്ഷേത്രങ്ങളിലും സര്‍ക്കാര്‍ സ്ഥലങ്ങളിലും ആര്‍.എസ്.എസ് ശാഖകള്‍ നടത്തുന്നത് അവസാനിപ്പിക്കണം. സമാധാന പാലനത്തിന്റെ പേരില്‍ പൊലിസ് സ്വീകരിക്കുന്ന നടപടികള്‍ക്കെതിരെ പ്രതികരിക്കരുതെന്ന നിര്‍ദേശം തള്ളിക്കളയുന്നു. പാര്‍ട്ടി എന്ന നിലക്ക് ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ നടപടികളെ എതിര്‍ക്കല്‍ ജനാധിപത്യ അവകാശമാണ്. സമാധാനം നിലനിര്‍ത്തുന്നതിനു ഭരണകൂടം സ്വീകരിക്കുന്ന ന്യായമായ നടപടികളുമായി സി.പി.എം സഹകരിക്കുമെന്നും പി ജയരാജന്‍ പ്രസ്താവനയില്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കയര്‍ ബോര്‍ഡ് ജീവനക്കാരി ജോളിയുടെ മരണം: അന്വേഷണത്തിന് സമിതിയെ നിയോഗിച്ച് കേന്ദ്രം

Kerala
  •  5 minutes ago
No Image

ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ് 

Business
  •  2 hours ago
No Image

കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കു‍ഞ്ഞ് ​ഗുരുതരാവസ്ഥയിൽ

Kerala
  •  3 hours ago
No Image

മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം

Kerala
  •  3 hours ago
No Image

ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure

uae
  •  3 hours ago
No Image

ദുബായ് 2 വർഷത്തെ തൊഴിൽ വിസ: എങ്ങനെ അപേക്ഷിക്കാം, ആർക്കാണ് യോഗ്യത? 2025 പുതിയ മാറ്റങ്ങൾ

uae
  •  3 hours ago
No Image

ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി, യുവതിയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്‌മെയില്‍; രണ്ടു പേര്‍ അറസ്റ്റില്‍ 

Kerala
  •  4 hours ago
No Image

ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന്‍ വില 65,000ത്തിന് തൊട്ടരികെ

Business
  •  4 hours ago
No Image

ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ അബുദാബിയിൽ! കിംബൽ മസ്‌കിന്റെ നോവ സ്കൈയും അനലോഗുമായും ചേർന്ന് പരിപാടി സംഘടിപ്പിക്കും

uae
  •  4 hours ago
No Image

രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today

Economy
  •  5 hours ago