
ഷംനയുടെ മരണം ജോ. ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ ചികിത്സാപിഴവ് കണ്ടെത്തിയിരുന്നതായി പിതാവ്
കൊച്ചി: ചികിത്സയ്ക്കിടെ മരിച്ച എറണാകുളം മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനി ഷംന തസ്നീമിന്റെ മരണം സംബന്ധിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ ചികിത്സാപിഴവ് കണ്ടെത്തിയിരുന്നതായി പിതാവ്.
മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ ഡോ.ശ്രീകുമാരിയുടെ നേതൃത്വത്തില്‍ തയാറാക്കി ആരോഗ്യസെക്രട്ടറിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ ചികിത്സയ്ക്കിടെ ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതായി ഷംനയുടെ പിതാവ് കെ.എ അബൂട്ടി വ്യക്തമാക്കി. മരണം സംബന്ധിച്ച് പി.ജി ഡോക്ടറും ഫിസിഷ്യന്‍ ഡോ.കൃഷ്ണമോഹനും നല്കിയ മൊഴികളും ആശുപത്രി രേഖകളും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും അബൂട്ടി പറഞ്ഞു. രേഖകള്‍ തിരുത്തിയെന്ന സംശയം ഫോറന്‍സിക് വിദഗ്ധതന്നെയാണ് പറയുന്നതെന്നും അബൂട്ടി ചൂണ്ടിക്കാട്ടി. മരിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഷംനയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതെന്നും പിതാവ് പറഞ്ഞു.
ഇക്കഴിഞ്ഞ ജൂലായ് 18ന് താന്‍ പഠിക്കുന്ന എറണാകുളം മെഡിക്കല്‍ കോളജില്‍ പനിക്ക് ചികിത്സതേടിയെത്തിയ ഷംനയ്ക്ക് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ആന്റിബയോട്ടിക് കുത്തിവയ്പ്പ് നല്‍കുന്നത്. 3.10ന് അലര്‍ജി റിയാക്ഷനുള്ള മരുന്നുകള്‍ നല്കി. 3.30ന് ഡ്യൂട്ടി ഡോക്ടര്‍ കാണുമ്പോള്‍ വായില്‍ നിന്ന് നുരയും പതയും വന്ന് പള്‍സും ബി.പിയും കിട്ടാത്ത അവസ്ഥയിലായിരുന്നു.3.35ന് ശ്വാസം നിലച്ച് മസ്തിഷ്ക്ക മരണം സംഭവിച്ചിരുന്നു. 3.45ന് എടുത്ത ഇ.സി.ജിയില്‍ ഒരു പ്രവര്‍ത്തനവും രേഖപ്പെടുത്തിയിരുന്നില്ലെന്നും മരണം സംഭവിച്ചിരുന്നെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ മരിച്ച വിവരം മറച്ചുവച്ച് ഷംനയെ വൈകിട്ട് ആറുമണിയോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു.
ഡോ.ശ്രീകുമാരിയുടെ റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗങ്ങളുടെ കോപ്പി മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്കിക്കൊണ്ടായിരുന്നു പിതാവ് വിതുമ്പലോടെ കാര്യങ്ങള്‍ വിശദീകരിച്ചത്. ഷംനയെ ചികിത്സിച്ച വാര്‍ഡിലെ അടിയന്തര രക്ഷാ സൗകര്യങ്ങള്‍ സംബന്ധിച്ച് ഡോക്ടറും നേഴ്സും പരസ്പര വിരുദ്ധ മൊഴിയാണ് നല്‍കുന്നത്. ജീവന് രക്ഷാ സൗകര്യങ്ങള്‍ ഇല്ലായിരുന്നുവെന്നാണ് ഡോക്ടര്‍ മൊഴി നല്‍കിയിരിക്കുന്നത്. നേഴ്സ് ആകട്ടെ ഇതിന് വിരുദ്ധവും. ജീവന് രക്ഷാമരുന്ന് നല്കാന് വൈകിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുത്തിവയ്പ്പ് എടുത്തിനുശേഷം ശ്വാസതടസമുണ്ടായതിനെ തുടര്‍ന്ന് ഷംനയെ ഐ.സി.യുവിലേക്ക് മാറ്റുന്നതിന് 25 മിനുട്ടുവരെ സമയമെടുത്തതും വെന്റിലേറ്റര്‍ സൗകര്യം ഉപയോഗപ്പെടുത്താതിരുന്നതും ഗുരുതര പിഴവാണ്. ഓക്സിജന്‍ നല്‍കുന്നതിനുള്ള സൗകര്യവും ഇവിടെയുണ്ടായിരുന്നില്ല.
പരാതി അന്വേഷിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡിലെ അംഗവും ഷംനയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറുമായ ആലപ്പുഴ മെഡിക്കല്‍ കോളജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ലിസ ജോണ്‍ വിയോജനക്കുറിപ്പ് എഴുതിയിട്ടുണ്ടെന്നും അബൂട്ടി പറഞ്ഞു. കേസിന്റെ അന്വേഷണ ചുമതല വനിത ഐ.പി.എസ് ഉദ്യോഗസ്ഥക്ക് നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ടി-20യിലെ ധോണിയുടെ റെക്കോർഡും തകർത്തു; വീണ്ടും ചരിത്രമെഴുതി സഞ്ജു
Cricket
• 20 days ago
'നെയ്മർ ഒരു അതുല്യ പ്രതിഭയാണ്'; 2026 ലോകകപ്പിൽ ബ്രസീൽ ടീമിൽ ഉൾപ്പെടുത്തണമെന്ന് റൊണാൾഡോ
Football
• 20 days ago
എയിംസ് എവിടെ വേണം? വിവിധ ജില്ലകൾക്കായി നേതാക്കളുടെ അടിപിടി; തർക്കം കാരണം കേരളത്തിന് എയിംസ് നഷ്ടമാകരുതെന്ന് ആരോഗ്യമന്ത്രി
Kerala
• 20 days ago
ഫലസ്തീനെ അനുകൂലിച്ച് പ്രസംഗിച്ചു; പുറകെ അമേരിക്കൻ പ്രതികാര നടപടി; കൊളംബിയൻ പ്രസിഡന്റിൻ്റേ വിസ റദ്ദാക്കി
International
• 20 days ago
In- Depth Story: അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തെ വട്ടം ചുറ്റിച്ച കുട്ടി ഹാക്കർ; വെർച്വൽ ലോകത്തെ പിടിച്ചു കുലുക്കിയ കുറ്റവാളിയിൽ നിന്ന് നായകയനിലേക്കുള്ള കെവിൻ മിട്നിക്കിൻ്റെ യാത്ര
crime
• 20 days ago
കുട്ടിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസ്; അമ്മാവന് പിന്നിലെ അമ്മയും അറസ്റ്റില്‍
Kerala
• 20 days ago
ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ബൗളിംഗ് കുന്തമുന ബുംറയല്ലെന്ന് അശ്വിൻ
Cricket
• 20 days ago
ഷാഫി പറമ്പിലിനെതിരായ അധിക്ഷേപ പരാമർശം; പരാതിയിൽ ഇ.എൻ സുരേഷ് ബാബുവിനെതിരെ കേസെടുക്കാതെ പൊലിസ്, നിയമോപദേശം തേടും
Kerala
• 20 days ago
അധ്യാപികയ്ക്ക് നേരെ ആസിഡ് ആക്രമണം; കാമുകിയുടെ വാക്കുകേട്ട് ആക്രമണം നടത്തിയ യുവാവ് അറസ്റ്റിൽ
crime
• 20 days ago
പാക് പ്രധാനമന്ത്രിക്ക് ഇന്ത്യയുടെ ശക്തമായ മറുപടി: 'നാടകങ്ങൾ യാഥാർത്ഥ്യം മറയ്ക്കില്ല, ഭീകരവാദ കയറ്റുമതി രാജ്യത്തിന്റെ പ്രചാരണം അത്ഭുതപ്പെടുത്തുന്നില്ല'
National
• 20 days ago
31 വർഷങ്ങൾക്ക് ശേഷം പൂർവവിദ്യാർഥി സംഗമത്തിനെത്തി; അധ്യാപികയുടെ 27.5 ലക്ഷം രൂപയും 21 പവൻ സ്വർണവും തട്ടിയ ദമ്പതികൾ പിടിയിൽ
crime
• 20 days ago
ട്രംപിന്റെ വിമർശകനെതിരെ കുരുക്ക് മുറുക്കി അമേരിക്ക; മുൻ എഫ്ബിഐ ഡയറക്ടർ ജെയിംസ് കോമിക്കെതിരെ വിർജീനിയ ഫെഡറൽ കോടതിയിൽ രണ്ട് കുറ്റങ്ങൾ ചുമത്തി
International
• 20 days ago
തെരഞ്ഞെടുപ്പ് ചെലവും കണക്കുമില്ല; മന്ത്രി വി. അബ്ദുറഹിമാന്റെ പാർട്ടിയുടെ അംഗീകാരം റദ്ദാക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ, നോട്ടിസ് നൽകി
Kerala
• 20 days ago
ആധാർ സമർപ്പിക്കാത്ത കുട്ടികൾക്ക് സൗജന്യ യൂനിഫോമും പാഠപുസ്തകവുമില്ല; തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യം
Kerala
• 20 days ago
ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; വടക്കൻ കേരളത്തിൽ അതിശക്തമായ മഴക്ക് സാധ്യത
Kerala
• 20 days ago
ഹജ്ജ് യാത്രക്കാർക്ക് ആശ്വാസം; കരിപ്പൂരിൽ ഇത്തവണ നിരക്ക് കുറയും, എയർ ഇന്ത്യ പുറത്ത്
Kerala
• 20 days ago
മുസ്ലിം പ്രദേശത്തെ പോളിംഗ് 70%ൽ നിന്ന് 18 ആയി ഇടിഞ്ഞു, ബിജെപി വോട്ട് വിഹിതം 17ൽ നിന്ന് 84 ആയി കുതിച്ചു; യുപിയിലെ കുന്ദർക്കിയിൽ ബിജെപിയുടെ 'അട്ടിമറി' ജയം ഇങ്ങനെ
National
• 20 days ago
സായിദ് യൂനിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ആദ്യ ഓണററി ഡോക്ടറേറ്റ് Open AI സിഇഒ സാം ആൾട്ട്മാന്
uae
• 20 days ago
പിണറായി വരുമ്പോൾ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം ഉപയോഗിക്കില്ലെന്ന് രാജ്ഭവൻ; നാളെ മുഖ്യമന്ത്രി രാജ്ഭവനിൽ
Kerala
• 20 days ago
ഡൽഹിയിൽ മലയാളി വിദ്യാർഥികൾക്ക് ക്രൂരമർദനം; അക്രമം മോഷണക്കുറ്റം ആരോപിച്ച്, പൊലിസും ആക്രമിച്ചു
National
• 20 days ago
ഷൈനിനെതിരായ സൈബർ ആക്രമണം; പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും
Kerala
• 20 days ago