
ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; താറാവ് കര്‍ഷകര്‍ ദുരിതത്തില്‍
കോട്ടയം: ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ താറാവ് കര്‍ഷകര്‍ ദുരിതത്തിലായി. ആയിരത്തിലധികം കര്‍ഷകരുടെ പ്രതീക്ഷകളാണ് ഇതോടെ അസ്തമിച്ചത്. ഭോപ്പാല്‍ ലാബില്‍ നിന്നുള്ള റിസള്‍ട്ട് കാത്തിരുന്ന കര്‍ഷകര്‍ക്കു ലഭിച്ചത് വന്‍ നിരാശയായിരുന്നു.
ക്രിസ്മസിന് മുന്‍പേ ഇത്തരത്തില്‍ ജില്ലയില്‍ രോഗം പിടിപെട്ടത് കര്‍ഷകര്‍ക്കു വന്‍ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ക്രിസ്മസിനു ഇറച്ചി വില്‍പ്പനയ്ക്കു പാകമാക്കിക്കൊണ്ട് വന്ന താറാവുകളാണ് ചത്തതില്‍ ഏറെയും. മാത്രമല്ല, രോഗം സ്ഥിരീകരിച്ചതോടെ ഇനി താറാവ് ഇറച്ചിയുടെ പ്രയംകുറയും. ഇത് വിപണിയിലും കര്‍ഷകര്‍ക്കും തിരിച്ചടിയായിട്ടുണ്ട്.
ഇത്തരത്തില്‍ ഇനിയൊരു നഷ്ടം സഹിക്കാന്‍ കഴിയാത്ത അവസ്ഥയിലാണു കര്‍ഷകര്‍. പ്രതീക്ഷയോടെ ഇത്തവണ താറാവ് കൃഷിയില്‍ ഏര്‍പ്പെട്ടവര്‍ രോഗം സ്ഥിരീകരിച്ചതോടെ കടക്കെണിയിലേക്ക് നീങ്ങുന്ന സ്ഥിതിയാണു ജില്ലയില്‍. വായ്പയെടുത്ത് താറാവിനെ വളര്‍ത്താന്‍ ഇറങ്ങിയവര്‍ കടങ്ങള്‍ എങ്ങനെ വീട്ടുമെന്നറിയാതെ നില്‍ക്കുകയാണ്. പക്ഷിപ്പനി ബാധിച്ചതോടെ വിപണിയില്‍ മുട്ടയുടെ വിപണനവും കുറഞ്ഞു. പലരും മുട്ട വാങ്ങാത്ത അവസ്ഥയാണ് ഇപ്പോള്‍.
രോഗം ജില്ലയില്‍ സ്ഥിരീകരിച്ചതിനാല്‍ രോഗം ബാധിക്കാത്ത താറാവുകളെയും കൊല്ലേണ്ട സ്ഥിതിയിലാണു കര്‍ഷകര്‍. അയ്മനം, ആര്‍പ്പൂക്കര തുടങ്ങിയ പ്രദേശങ്ങളിലാണു നിലവില്‍ താറാവുകള്‍ രോഗം മൂംല കൂട്ടത്തോടെ ചത്ത്. പക്ഷിപ്പനി അങ്ങിങ്ങ് സ്ഥിരീകരിച്ചതോടെ നെല്ഗ്രാമങ്ങളില് ആശങ്ക പരന്നു.
തീറ്റ തിന്നാതെ തൂങ്ങി നില്ക്കുക, എഴുന്നേല്ക്കാന് പറ്റാതെ കുഴയുക, കഴുത്തുനേരെ നില്ക്കാന് ബുദ്ധിമുട്ടുക എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗനിയന്ത്രണം, ചികിത്സ എന്നിവ സ ംബന്ധിച്ച് മൃഗസംരക്ഷണ വകുപ്പ് നിര്‍ദേശങ്ങളൊന്നും നല്‍കാത്തതും കര്‍ഷകരെ വലയ്ക്കുന്നു.എന്നാല്‍ ഇന്നു കലക്ടറേറ്റില്‍ ചേരുന്നയോഗത്തില്‍ അടിയന്തിര തീരുമാനം കൈക്കൊള്ളുമെന്നാണ് അധികൃതര്‍ പറയുന്നത്.
രണ്ടു വര്‍ഷം മുന്‍പ് ഇതേ പ്രദേശങ്ങളില്‍ രണ്ടു ലക്ഷം താറാവുകളാണു രോഗം ബാധിച്ചു ചത്തൊടുങ്ങിയത്. ഇറച്ചിത്താറാവിനു 300 രൂപയും മുട്ടയ്ക്ക് എട്ടു രൂപയും വില ലഭിച്ചുവരുന്ന സാഹചര്യത്തിലാണു കഴിഞ്ഞ ദിവസം നൊടിയിടയില്‍ വ്യാപാരം നിലച്ചത്.
ഷാപ്പുകളിലും ഹോട്ടലുകളിലും ഫാമുകളിലും താറാവ്, കോഴി വില്പനയും മുട്ട വില്പനയും നിലച്ചു. ഫാമുകളില്‍ വിരിയിച്ച കുഞ്ഞുങ്ങളെ വാങ്ങാന്‍ ആളില്ലാതായി. മുട്ടയുടെ കച്ചവടം കുറഞ്ഞതു രാത്രികാല തട്ടുകടകളെയും ബാധിച്ചു.
വിനോദസഞ്ചാരികള്‍ ചിലയിടങ്ങളില്‍നിന്ന് ഭക്ഷണം കഴിക്കുന്നില്ല. ഹോട്ടല്‍ വ്യവസായത്തെയും ഇതുസാരമായി ബാധിച്ചുതുടങ്ങി. അയ്മനം, മണിയാപറമ്പ്, കേളകരി, വാവക്കാട്, കുമരകം പ്രദേശങ്ങളിലാണു പക്ഷിപ്പനി ഏറെയും ആശങ്ക ഉയരുന്നത്.
സ്രവത്തിന്റെ സാമ്പിളുകള്‍ ഭോപ്പാല്‍ ആനന്ദ് നഗര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസ് ലാബിലേക്ക് അയച്ചതിന്റെ ഫലം നാളെ ലഭിക്കും. രോഗം ബാധിച്ച താറാവുകളെ കൊന്നൊടുക്കുന്നതാണ് ഉത്തമെന്ന് അഭിപ്രായമുയര്‍ന്നെങ്കിലും നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമായില്ല. മണിയാപറമ്പ് കേളക്കേരി വാവക്കാട്, ചൂരത്ര പാടശേഖരങ്ങളില്‍ മാത്രം രണ്ടര മാസം പ്രായമായ പതിനായിരത്തോളം താറാവുകളെ കര്‍ഷകര്‍ വളര്‍ത്തുന്നുണ്ട്.
വെച്ചൂര്‍, തലയാഴം, ഉദയനാപുരം, മറവന്തുരുത്ത്, ചെമ്പ്, ടിവി പുരം ഭാഗങ്ങളില്‍ കുടുംബശ്രീ അയല്‍ക്കൂട്ടം വീട്ടമ്മമാര്‍ ഇക്കൊല്ലം താറാവു കൃഷിയില്‍ സജീവമായിട്ടുണ്ട്. പുരുഷ സ്വാശ്രയ സംഘങ്ങളും ഈ സംരംഭത്തില്‍ സജീവമാണ്.
കോഴിവളര്‍ത്തലില്‍നിന്ന് കിട്ടിയ ലാഭവും പ്രതീക്ഷയുമാണ് താറാവു കൃഷിയിലേക്കു തിരിയാന്‍ ഇവര്‍ക്കു പ്രേരകമായത്. ഏറെ ഗ്രാമങ്ങളിലും ലോണെടുത്താണ് വനിതകള്‍ ഈ സംരഭത്തിലെത്തിയത്.എന്നാല്‍ ഇപ്പോള്‍ ഇക്കൂട്ടരുടെ പ്രതീക്ഷകള്‍ അസ്തമിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിവാദങ്ങൾക്കിടെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ സന്ദര്‍ശിച്ച് നിയുക്ത ഡിജിപി
Kerala
• 3 days ago
ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി
Kuwait
• 3 days ago
ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം
National
• 3 days ago
ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം
Cricket
• 3 days ago
'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി
National
• 3 days ago
എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്
Football
• 3 days ago
പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ
qatar
• 3 days ago
പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്
National
• 3 days ago
എസ്എഫ്ഐ പ്രവർത്തകരുടെ രാജ്ഭവൻ മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു
Kerala
• 3 days ago
ന്യൂയോർക്കിനെ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനിൽ' നിന്ന് രക്ഷിക്കുമെന്ന് വാഗ്ദാനവുമായി ട്രംപ്; സോഹ്റാൻ മാംദാനിക്കെതിരെ രൂക്ഷ വിമർശനം
International
• 3 days ago
വിദേശത്തു നിന്നും ഇമെയിലൂടെ പരാതികൾ ലഭിച്ചാലും എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഹൈക്കോടതി
Kerala
• 3 days ago
ദുബൈയിലെയും ഷാര്‍ജയിലെയും പ്രവാസികള്‍ക്ക് തിരിച്ചടി; ഈ ഇടങ്ങളിലെ വാടക നിരക്ക് വര്‍ധിക്കും
uae
• 3 days ago
മൺസൂൺ സജീവമായി തുടരും; അടുത്ത 6-7 ദിവസം രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ശക്തമായ മഴയും,വെള്ളപ്പൊക്ക സാധ്യതയും, ഐഎംഡി മുന്നറിയിപ്പ്
Kerala
• 3 days ago
മനോലോ മാർക്വേസ് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലക സ്ഥാനം ഒഴിഞ്ഞു
Football
• 3 days ago
ഹോട്ടൽ ബുക്കിംഗ് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
latest
• 3 days ago
അരങ്ങേറ്റക്കാരൻ രണ്ടാം ടെസ്റ്റിൽ പുറത്ത്; തിരിച്ചടി നേരിട്ടവരിൽ അഞ്ചാമനായി സായ് സുദർശൻ
Cricket
• 3 days ago
ഇത്തിഹാദ് റെയില്‍ നിര്‍മാണം പുരോഗമിക്കുന്നു; ജൂലൈ 1 മുതല്‍ ഓഗസ്റ്റ് 30 വരെ ഷാര്‍ജയിലെ പ്രധാന കണക്ഷന് റോഡുകള്‍ അടച്ചിടും
uae
• 3 days ago
ഉത്തർപ്രദേശിൽ കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യഭാഗം മുറിച്ചുമാറ്റി യുവതി; യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
National
• 3 days ago.png?w=200&q=75)
സർക്കാർ ആശുപത്രികളിലെ സ്ഥിതി ഗുരുതരമെന്നത് സത്യം; തുറന്ന് പറഞ്ഞതിന് ഒരാളെ ഭയപ്പെടുത്തുന്നത് ശരിയല്ല; ഡോ. ഹാരിസിനെ ഭീഷണിപ്പെടുത്തുന്നതിൽ സി.പി.എമ്മിനെ വിമർശിച്ച് വി.ഡി. സതീശൻ
Kerala
• 3 days ago
ദുബൈയില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് പുതിയ ആനുകൂല്യങ്ങള്‍; മഹാനഗരത്തില്‍ സ്വന്തം വീടെന്ന സ്വപ്നം ഇനി എളുപ്പത്തില്‍ സാക്ഷാത്കരിക്കാം
uae
• 3 days ago
യുഎസ് ആയുധ സഹായം ഭാഗികമായി മരവിപ്പിച്ചു; യുക്രൈന് കനത്ത തിരിച്ചടി
International
• 3 days ago
മര്‍സാന നൈറ്റ് ബീച്ച് തുറന്നു; അബൂദബിയുടെ വിനോദ രംഗത്തിന് പുതിയ മുഖം നല്‍കുമെന്ന് അധികൃതര്‍
uae
• 3 days ago
എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം: പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ നൂൽ
Kerala
• 3 days ago