
ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; താറാവ് കര്‍ഷകര്‍ ദുരിതത്തില്‍
കോട്ടയം: ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ താറാവ് കര്‍ഷകര്‍ ദുരിതത്തിലായി. ആയിരത്തിലധികം കര്‍ഷകരുടെ പ്രതീക്ഷകളാണ് ഇതോടെ അസ്തമിച്ചത്. ഭോപ്പാല്‍ ലാബില്‍ നിന്നുള്ള റിസള്‍ട്ട് കാത്തിരുന്ന കര്‍ഷകര്‍ക്കു ലഭിച്ചത് വന്‍ നിരാശയായിരുന്നു.
ക്രിസ്മസിന് മുന്‍പേ ഇത്തരത്തില്‍ ജില്ലയില്‍ രോഗം പിടിപെട്ടത് കര്‍ഷകര്‍ക്കു വന്‍ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ക്രിസ്മസിനു ഇറച്ചി വില്‍പ്പനയ്ക്കു പാകമാക്കിക്കൊണ്ട് വന്ന താറാവുകളാണ് ചത്തതില്‍ ഏറെയും. മാത്രമല്ല, രോഗം സ്ഥിരീകരിച്ചതോടെ ഇനി താറാവ് ഇറച്ചിയുടെ പ്രയംകുറയും. ഇത് വിപണിയിലും കര്‍ഷകര്‍ക്കും തിരിച്ചടിയായിട്ടുണ്ട്.
ഇത്തരത്തില്‍ ഇനിയൊരു നഷ്ടം സഹിക്കാന്‍ കഴിയാത്ത അവസ്ഥയിലാണു കര്‍ഷകര്‍. പ്രതീക്ഷയോടെ ഇത്തവണ താറാവ് കൃഷിയില്‍ ഏര്‍പ്പെട്ടവര്‍ രോഗം സ്ഥിരീകരിച്ചതോടെ കടക്കെണിയിലേക്ക് നീങ്ങുന്ന സ്ഥിതിയാണു ജില്ലയില്‍. വായ്പയെടുത്ത് താറാവിനെ വളര്‍ത്താന്‍ ഇറങ്ങിയവര്‍ കടങ്ങള്‍ എങ്ങനെ വീട്ടുമെന്നറിയാതെ നില്‍ക്കുകയാണ്. പക്ഷിപ്പനി ബാധിച്ചതോടെ വിപണിയില്‍ മുട്ടയുടെ വിപണനവും കുറഞ്ഞു. പലരും മുട്ട വാങ്ങാത്ത അവസ്ഥയാണ് ഇപ്പോള്‍.
രോഗം ജില്ലയില്‍ സ്ഥിരീകരിച്ചതിനാല്‍ രോഗം ബാധിക്കാത്ത താറാവുകളെയും കൊല്ലേണ്ട സ്ഥിതിയിലാണു കര്‍ഷകര്‍. അയ്മനം, ആര്‍പ്പൂക്കര തുടങ്ങിയ പ്രദേശങ്ങളിലാണു നിലവില്‍ താറാവുകള്‍ രോഗം മൂംല കൂട്ടത്തോടെ ചത്ത്. പക്ഷിപ്പനി അങ്ങിങ്ങ് സ്ഥിരീകരിച്ചതോടെ നെല്ഗ്രാമങ്ങളില് ആശങ്ക പരന്നു.
തീറ്റ തിന്നാതെ തൂങ്ങി നില്ക്കുക, എഴുന്നേല്ക്കാന് പറ്റാതെ കുഴയുക, കഴുത്തുനേരെ നില്ക്കാന് ബുദ്ധിമുട്ടുക എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗനിയന്ത്രണം, ചികിത്സ എന്നിവ സ ംബന്ധിച്ച് മൃഗസംരക്ഷണ വകുപ്പ് നിര്‍ദേശങ്ങളൊന്നും നല്‍കാത്തതും കര്‍ഷകരെ വലയ്ക്കുന്നു.എന്നാല്‍ ഇന്നു കലക്ടറേറ്റില്‍ ചേരുന്നയോഗത്തില്‍ അടിയന്തിര തീരുമാനം കൈക്കൊള്ളുമെന്നാണ് അധികൃതര്‍ പറയുന്നത്.
രണ്ടു വര്‍ഷം മുന്‍പ് ഇതേ പ്രദേശങ്ങളില്‍ രണ്ടു ലക്ഷം താറാവുകളാണു രോഗം ബാധിച്ചു ചത്തൊടുങ്ങിയത്. ഇറച്ചിത്താറാവിനു 300 രൂപയും മുട്ടയ്ക്ക് എട്ടു രൂപയും വില ലഭിച്ചുവരുന്ന സാഹചര്യത്തിലാണു കഴിഞ്ഞ ദിവസം നൊടിയിടയില്‍ വ്യാപാരം നിലച്ചത്.
ഷാപ്പുകളിലും ഹോട്ടലുകളിലും ഫാമുകളിലും താറാവ്, കോഴി വില്പനയും മുട്ട വില്പനയും നിലച്ചു. ഫാമുകളില്‍ വിരിയിച്ച കുഞ്ഞുങ്ങളെ വാങ്ങാന്‍ ആളില്ലാതായി. മുട്ടയുടെ കച്ചവടം കുറഞ്ഞതു രാത്രികാല തട്ടുകടകളെയും ബാധിച്ചു.
വിനോദസഞ്ചാരികള്‍ ചിലയിടങ്ങളില്‍നിന്ന് ഭക്ഷണം കഴിക്കുന്നില്ല. ഹോട്ടല്‍ വ്യവസായത്തെയും ഇതുസാരമായി ബാധിച്ചുതുടങ്ങി. അയ്മനം, മണിയാപറമ്പ്, കേളകരി, വാവക്കാട്, കുമരകം പ്രദേശങ്ങളിലാണു പക്ഷിപ്പനി ഏറെയും ആശങ്ക ഉയരുന്നത്.
സ്രവത്തിന്റെ സാമ്പിളുകള്‍ ഭോപ്പാല്‍ ആനന്ദ് നഗര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസ് ലാബിലേക്ക് അയച്ചതിന്റെ ഫലം നാളെ ലഭിക്കും. രോഗം ബാധിച്ച താറാവുകളെ കൊന്നൊടുക്കുന്നതാണ് ഉത്തമെന്ന് അഭിപ്രായമുയര്‍ന്നെങ്കിലും നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമായില്ല. മണിയാപറമ്പ് കേളക്കേരി വാവക്കാട്, ചൂരത്ര പാടശേഖരങ്ങളില്‍ മാത്രം രണ്ടര മാസം പ്രായമായ പതിനായിരത്തോളം താറാവുകളെ കര്‍ഷകര്‍ വളര്‍ത്തുന്നുണ്ട്.
വെച്ചൂര്‍, തലയാഴം, ഉദയനാപുരം, മറവന്തുരുത്ത്, ചെമ്പ്, ടിവി പുരം ഭാഗങ്ങളില്‍ കുടുംബശ്രീ അയല്‍ക്കൂട്ടം വീട്ടമ്മമാര്‍ ഇക്കൊല്ലം താറാവു കൃഷിയില്‍ സജീവമായിട്ടുണ്ട്. പുരുഷ സ്വാശ്രയ സംഘങ്ങളും ഈ സംരംഭത്തില്‍ സജീവമാണ്.
കോഴിവളര്‍ത്തലില്‍നിന്ന് കിട്ടിയ ലാഭവും പ്രതീക്ഷയുമാണ് താറാവു കൃഷിയിലേക്കു തിരിയാന്‍ ഇവര്‍ക്കു പ്രേരകമായത്. ഏറെ ഗ്രാമങ്ങളിലും ലോണെടുത്താണ് വനിതകള്‍ ഈ സംരഭത്തിലെത്തിയത്.എന്നാല്‍ ഇപ്പോള്‍ ഇക്കൂട്ടരുടെ പ്രതീക്ഷകള്‍ അസ്തമിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കറന്റ് അഫയേഴ്സ്-04-04-2025
PSC/UPSC
• 20 days ago
റമദാനില്‍ ഇരുഹറമുകളിലുമായി വിതരണം ചെയ്തത് 24 ദശലക്ഷത്തിലധികം ഇഫ്താര്‍ പൊതികള്‍
Saudi-arabia
• 20 days ago
ജെഡിയുവില്‍ ഭിന്നത രൂക്ഷം; വഖഫ് ബില്ലിനെ പിന്തുണച്ചതില്‍ പ്രതിഷേധിച്ച് അഞ്ചുപേര്‍ രാജിവെച്ചു
latest
• 20 days ago
വഖ്ഫ് കയ്യേറ്റ നിയമം പിൻവലിക്കുക; എസ് കെ എസ് എസ് എഫ് മേഖല തലങ്ങളിൽ ഭരണഘടന സംരക്ഷണ റാലി സംഘടിപ്പിക്കും
organization
• 20 days ago
തോക്ക് നന്നാക്കുന്നതിനിടെ വെടിപൊട്ടി: വനിതാ പൊലിസ് ഉദ്യോഗസ്ഥയ്ക്ക് പരിക്ക്, ഉദ്യോഗസ്ഥന് സസ്പെൻഷൻ
Kerala
• 20 days ago
ഒമാനില്‍ കാളപ്പോരിനിടെ കുത്തേറ്റ യുവാവിന് ദാരുണാന്ത്യം
oman
• 20 days ago
നേപ്പാളിലും സഊദിയിലും ഭൂചലനം; ഡൽഹിയിലും ഉത്തരേന്ത്യയിലും പ്രകമ്പനം അനുഭവപ്പെട്ടു
National
• 20 days ago
ട്രംപിന് ചൈനീസ് തിരിച്ചടി; ഉത്പന്നങ്ങൾക്ക് 34% അധിക തീരുവ, യുഎസ് വിപണിയിൽ വൻ ഇടിവ്
latest
• 20 days ago
ജോലി ചെയ്യാതെ ശമ്പളം അക്കൗണ്ടിലേക്കെത്തിയത് 19 വര്‍ഷം; പ്രവാസി അധ്യാപകനെ കണ്ടെത്തി വിദ്യാഭ്യാസ മന്ത്രാലയം, ഒടുവില്‍ ട്വിസ്റ്റ്
Kuwait
• 20 days ago
ബസിൽ മക്കളുടെ മുന്നിലിട്ട് അമ്മയെ കൂട്ടബലാത്സംഗം ചെയ്തു; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
latest
• 20 days ago
പൊലീസുകാരനെ കുത്തിയ പ്രതികൾ അറസ്റ്റിൽ; ഓടി രക്ഷപ്പെട്ടവർ മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ
Kerala
• 20 days ago
ഒടുവിൽ കേസെടുത്തു; ജബൽപൂരിലെ മലയാളി വൈദികർക്കെതിരായ മർദ്ദനത്തിൽ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർക്കെതിരെ എഫ്ഐആർ
National
• 20 days ago
24 വര്‍ഷത്തെ കരിയറിന് തിരശ്ശീലയിട്ട് സുജാത; വി.കെ പാണ്ഡ്യനെ കൈവിട്ട മണ്ണു തിരിച്ചുപിടിക്കാന്‍ ഭാര്യ
latest
• 20 days ago
കക്കാടംപൊയില്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മരിച്ചു
Kerala
• 20 days ago
പേരാമ്പ്രയിൽ സ്വകാര്യ ബസ് ഇടിച്ച് വിദ്യാർത്ഥി മരിച്ച സംഭവം; ഡ്രൈവർക്കെതിരെ കേസ് എടുത്തു
Kerala
• 20 days ago
അടുത്ത മൂന്ന് മണിക്കൂറില്‍ ഏഴ് ജില്ലകള്‍ക്ക് ജാഗ്രത നിര്‍ദേശം; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
Kerala
• 20 days ago
കയ്യകലെ റെക്കോർഡുകളുടെ പെരുമഴ; പന്തിന്റെ ടീമിനെതിരെ കത്തിജ്വലിക്കാൻ സ്കൈ
Cricket
• 20 days ago
കക്കാടംപൊയിലിൽ വെള്ളച്ചാട്ടത്തിൽ യുവാവിനെ കാണാതായി; ഫയർഫോഴ്സും നാട്ടുകാരും തെരച്ചിൽ തുടരുന്നു
Kerala
• 20 days ago
വിവാദ വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീം കോടതിയില്‍ ഹരജി നല്കി കോണ്‍ഗ്രസ്
National
• 20 days ago
വിഷുവിന് മുമ്പേ ക്ഷേമ പെൻഷൻ; ഒരു ഗഡു കൂടി അനുവദിച്ച് സംസ്ഥാന സർക്കാർ
Kerala
• 20 days ago
പാഠപുസ്തകങ്ങളുടെയും സ്കൂള്‍ യൂണിഫോമുകളുടെയും ഫീസ് ഓപ്ഷണല്‍ ആക്കി അബൂദബി; നയം അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കും
uae
• 20 days ago