HOME
DETAILS

കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ തിരിച്ചുവരവ്: ഡി.ജി.സി.എ സംഘം ജനുവരിയിലെത്തും

  
backup
November 18 2016 | 20:11 PM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%b2%e0%b4%bf%e0%b4%af-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%99


കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങള്‍ക്ക് സര്‍വിസ് നടത്തുന്നതിന് റണ്‍വേ പര്യാപ്തമാണോയെന്ന പരിശോധനക്കായി ഡി.ജി.സി.എ സംഘം  ജനുവരിയിലെത്തും. ഡിസംബറോടെ റണ്‍വേ റീ-കാര്‍പ്പറ്റിങ്  പൂര്‍ത്തിയാവുന്നതോടെ പരിശോധനക്കായാണ് സംഘമെത്തുക.
അത്യാധുനിക രീതിയില്‍ റണ്‍വേ ബലപ്പെടുത്താന്‍ ഒരു വര്‍ഷം കൊണ്ട് സാധ്യമായിട്ടുണ്ട്. റണ്‍വേ പ്രവൃത്തികള്‍ പൂര്‍ത്തിയായതിന്റെ പരിശോധന എയര്‍പോര്‍ട്ട് അതോറിറ്റി കേന്ദ്രകാര്യാലയം പരിശോധിക്കും. ഇതോടൊപ്പം തന്നെ ഡി.ജി.സി.എ സംഘം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദേശത്തില്‍ എത്തും.       2001ല്‍ കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്ക് സര്‍വിസ് ആരംഭിച്ചത് മുതലാണ് വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂര്‍ റണ്‍വേ പ്രാപ്തമാണെന്ന് കണ്ടെത്തിയത്.
പിന്നീട് 2002ല്‍ ഹജ്ജ് സര്‍വിസിനായി കരിപ്പൂരിലെത്തിയത് എയര്‍ ഇന്ത്യയുടെ 450 പേരെ ഉള്‍ക്കൊള്ളുന്ന ജെമ്പോ വിമാനമായിരുന്നു. അന്താരാഷ്ട്രപദവിയും,രാത്രികാല സര്‍വിസ് അനുമതിയും എത്തിയതോടെ കൂടുതല്‍ സര്‍വിസുകളായി. 2006 ഫെബ്രുവരിയില്‍ കരിപ്പൂരിന് അന്താരാഷ്ട്ര പദവി നല്‍കിയതോടെ വിദേശ  വിമാന കമ്പനികളും സര്‍വിസിനെത്തി.
പരിമിതമായ സൗകര്യങ്ങളിലും വിമാന സര്‍വിസുകള്‍ സുഖകരമായി നടത്തിയ കരിപ്പൂരില്‍ 2015 ഏപ്രില്‍ 30വരെ ജമ്പോ വിമാനങ്ങള്‍ വന്നിറങ്ങിയിരുന്നു. പിന്നീട് റണ്‍വേ അറ്റകുറ്റപ്പണികള്‍ക്കായാണ് വലിയ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചത്.
എമിറേറ്റ്‌സ്,എയര്‍ഇന്ത്യ,സഊദി എയര്‍ലെന്‍സ് എന്നിവയുടെ 52 സര്‍വിസുകളാണ് ഇതോടെ നിര്‍ത്തലാക്കിയത്. ബി-747,ബി-777,എ-330 തുടങ്ങിയ വിമാനങ്ങള്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 30 വരെ സുഖകരമായി സര്‍വിസ് നടത്തിയിരുന്നു.
2850 മീറ്റര്‍ നീളമാണ് കരിപ്പൂര്‍ റണ്‍വേക്കുളളത്. എന്നാല്‍  കരിപ്പൂരിനേക്കാള്‍ കുറഞ്ഞ ലഖ്‌നൗ വിമാനത്താവളത്തില്‍ പ്രയാസങ്ങളില്ലാതെ ഇത്തരം വിമാനങ്ങള്‍ സര്‍വിസ് നടത്തുന്നുണ്ട്.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത, കയ്യില്‍ വെള്ളം കരുതുക, ജാഗ്രത പാലിക്കുക

Kerala
  •  15 days ago
No Image

റമദാന്‍ 2025: യുഎഇയില്‍ സന്നദ്ധ സേവകനാകാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ ഇപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്യാം

uae
  •  15 days ago
No Image

Kerala Gold Rate Updates |ഇനിയും കുറയുമോ സ്വര്‍ണ വില; സൂചനകള്‍ പറയുന്നതിങ്ങനെ

Business
  •  15 days ago
No Image

കളിക്കളത്തിൽ അവൻ മെസിയെ പോലെയാണ്: മുൻ ഇംഗ്ലണ്ട് താരം

Football
  •  15 days ago
No Image

കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിക്ക് 300 കോടി രൂപ കൂടി അനുവദിച്ച് സര്‍ക്കാര്‍ 

Kerala
  •  15 days ago
No Image

എസ്.യു.വിയും 25 ലക്ഷം രൂപയും നല്‍കിയില്ല; വധുവിന്റെ ശരീരത്തില്‍ എച്ച്.ഐ.വി കുത്തിവെച്ച് ഭര്‍തൃവീട്ടുകാര്‍

National
  •  15 days ago
No Image

ദുബൈയിലാണോ താമസം, എങ്കില്‍ നിങ്ങളുടെ ഇലക്ട്രിസിറ്റി, വാട്ടര്‍ ബില്ലുകള്‍ ട്രാക്ക് ചെയ്യാം, ഇതുവഴി ബില്ലിലെ വന്‍ തുകയും കുറയ്ക്കാം

uae
  •  15 days ago
No Image

ഇസ്‌റാഈലിന്റെ വംശീയ അടയാളത്തെ കൂട്ടിയിട്ട് കത്തിച്ച് ഫലസ്തീന്‍ തടവുകാര്‍; ആളിക്കത്തി ആത്മവീര്യത്തിന്റെ തീക്കനല്‍

International
  •  15 days ago
No Image

സ്റ്റാര്‍ട്ടപ്പ്മിഷന്‍ തുടങ്ങിയത് ഉമ്മന്‍ചാണ്ടി, വികസനത്തിന് രാഷ്ട്രീയമില്ല; ലേഖനം വായിച്ച ശേഷം മാത്രം അഭിപ്രായം പറയണമെന്ന് ശശി തരൂര്‍

Kerala
  •  15 days ago
No Image

വ്യവസായം വളര്‍ത്തിയത് യു.ഡി.എഫ് സര്‍ക്കാരുകള്‍; ശശി തരൂരിന് മറുപടിയുമായി കുഞ്ഞാലിക്കുട്ടി

Kerala
  •  15 days ago