HOME
DETAILS

കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ തിരിച്ചുവരവ്: ഡി.ജി.സി.എ സംഘം ജനുവരിയിലെത്തും

  
backup
November 18 2016 | 20:11 PM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%b2%e0%b4%bf%e0%b4%af-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%99


കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങള്‍ക്ക് സര്‍വിസ് നടത്തുന്നതിന് റണ്‍വേ പര്യാപ്തമാണോയെന്ന പരിശോധനക്കായി ഡി.ജി.സി.എ സംഘം  ജനുവരിയിലെത്തും. ഡിസംബറോടെ റണ്‍വേ റീ-കാര്‍പ്പറ്റിങ്  പൂര്‍ത്തിയാവുന്നതോടെ പരിശോധനക്കായാണ് സംഘമെത്തുക.
അത്യാധുനിക രീതിയില്‍ റണ്‍വേ ബലപ്പെടുത്താന്‍ ഒരു വര്‍ഷം കൊണ്ട് സാധ്യമായിട്ടുണ്ട്. റണ്‍വേ പ്രവൃത്തികള്‍ പൂര്‍ത്തിയായതിന്റെ പരിശോധന എയര്‍പോര്‍ട്ട് അതോറിറ്റി കേന്ദ്രകാര്യാലയം പരിശോധിക്കും. ഇതോടൊപ്പം തന്നെ ഡി.ജി.സി.എ സംഘം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദേശത്തില്‍ എത്തും.       2001ല്‍ കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്ക് സര്‍വിസ് ആരംഭിച്ചത് മുതലാണ് വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂര്‍ റണ്‍വേ പ്രാപ്തമാണെന്ന് കണ്ടെത്തിയത്.
പിന്നീട് 2002ല്‍ ഹജ്ജ് സര്‍വിസിനായി കരിപ്പൂരിലെത്തിയത് എയര്‍ ഇന്ത്യയുടെ 450 പേരെ ഉള്‍ക്കൊള്ളുന്ന ജെമ്പോ വിമാനമായിരുന്നു. അന്താരാഷ്ട്രപദവിയും,രാത്രികാല സര്‍വിസ് അനുമതിയും എത്തിയതോടെ കൂടുതല്‍ സര്‍വിസുകളായി. 2006 ഫെബ്രുവരിയില്‍ കരിപ്പൂരിന് അന്താരാഷ്ട്ര പദവി നല്‍കിയതോടെ വിദേശ  വിമാന കമ്പനികളും സര്‍വിസിനെത്തി.
പരിമിതമായ സൗകര്യങ്ങളിലും വിമാന സര്‍വിസുകള്‍ സുഖകരമായി നടത്തിയ കരിപ്പൂരില്‍ 2015 ഏപ്രില്‍ 30വരെ ജമ്പോ വിമാനങ്ങള്‍ വന്നിറങ്ങിയിരുന്നു. പിന്നീട് റണ്‍വേ അറ്റകുറ്റപ്പണികള്‍ക്കായാണ് വലിയ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചത്.
എമിറേറ്റ്‌സ്,എയര്‍ഇന്ത്യ,സഊദി എയര്‍ലെന്‍സ് എന്നിവയുടെ 52 സര്‍വിസുകളാണ് ഇതോടെ നിര്‍ത്തലാക്കിയത്. ബി-747,ബി-777,എ-330 തുടങ്ങിയ വിമാനങ്ങള്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 30 വരെ സുഖകരമായി സര്‍വിസ് നടത്തിയിരുന്നു.
2850 മീറ്റര്‍ നീളമാണ് കരിപ്പൂര്‍ റണ്‍വേക്കുളളത്. എന്നാല്‍  കരിപ്പൂരിനേക്കാള്‍ കുറഞ്ഞ ലഖ്‌നൗ വിമാനത്താവളത്തില്‍ പ്രയാസങ്ങളില്ലാതെ ഇത്തരം വിമാനങ്ങള്‍ സര്‍വിസ് നടത്തുന്നുണ്ട്.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  10 days ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  11 days ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  11 days ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  11 days ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  11 days ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  11 days ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  11 days ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  11 days ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  11 days ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  11 days ago