HOME
DETAILS

ഹിതപരിശോധന പരാജയം; ഇറ്റാലിയന്‍ പ്രധാനമന്ത്രി രാജിവച്ചു പ്രാദേശികവാദികള്‍ക്ക് മേല്‍ക്കൈ

  
backup
December 06 2016 | 06:12 AM

%e0%b4%b9%e0%b4%bf%e0%b4%a4%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%a8-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%9c%e0%b4%af%e0%b4%82-%e0%b4%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be


റോം: ഭരണഘടനാ ഭേദഗതിക്കു വേണ്ടി നടത്തിയ ഹിതപരിശോധന പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സി രാജിവച്ചു. കഴിഞ്ഞ ദിവസം നടന്ന ഹിതപരിശോധനയുടെ ഫലം ഇന്നലെ പുറത്തുവന്നു മണിക്കൂറുകള്‍ക്കകമാണ് രാജി പ്രഖ്യാപനം. ഈ സര്‍ക്കാരില്‍ എന്റെ പ്രവര്‍ത്തനം ഇവിടെ അവസാനിച്ചിരിക്കുന്നുവെന്ന് രാജി പ്രഖ്യാപിച്ചു കൊണ്ട് നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഹിതപരിശോധനയില്‍ പ്രത്യേക പ്രചാരണം നടത്താത്തതു കൊണ്ടാണ് താന്‍ പരാജയപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ഇറ്റലിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു 39 കാരനായ റെന്‍സി.
ബെപ്പോ ഗ്രില്ലോയുടെ നേതൃത്വത്തിലുള്ള രാജ്യത്തെ കടുത്ത പ്രാദേശികവാദികളുടെ കൂട്ടായ്മയാണ് ഹിതപരിശോധനയില്‍ വിജയം നേടിയത്. അവരുടെ നേതൃത്വത്തില്‍'നോ വോട്ട് ' കാംപയിനും നടന്നിരുന്നു. ബ്രക്‌സിറ്റിനും ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിനും ശേഷം ലോക രാഷ്ട്രീയത്തില്‍ പ്രാദേശികവാദം പിടിമുറുക്കുന്നതിന്റെ ലക്ഷണമാണ് ഹിതപരിശോധനയിലെ റെന്‍സിയുടെ പരാജയമെന്നാണ് വിലയിരുത്തല്‍.
ഇറ്റലിയിലെ70 വര്‍ഷം പഴക്കമുള്ള ഭരണഘടനയില്‍ ഭേദഗതി വരുത്തുന്നതിനായിരുന്നു ഹിതപരിശോധന. എന്നാല്‍ 59.5 ശതമാനം വോട്ടിനു ഹിതപരിശോധന പരാജയപ്പെട്ടു. 50 ദശലക്ഷം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
പ്രധാനമന്ത്രിക്ക് കൂടുതല്‍ അധികാരം ലഭിക്കും വിധം സെനറ്റര്‍മാരുടെ എണ്ണം വെട്ടിക്കുറയ്ക്കുക, ഭരണരംഗത്തെ ഉദ്യോഗസ്ഥ മേധാവിത്തം ഇല്ലാതാക്കുക, തൊഴിലില്ലായ്മ തടയാനെന്നപേരില്‍ ഉദാരവല്‍കരണം നടപ്പാക്കുന്ന വിധം ഭരണഘടന ഭേദഗതി ചെയ്യുക എന്നിവയായിരുന്നു റെന്‍സി ലക്ഷ്യമിട്ടിരുന്നത്.
നിലവില്‍ 315 സെനറ്റര്‍മാരാണ് രാജ്യത്തുള്ളത്. ഹിതപരിശോധന വിധി അനുകൂലമായാല്‍ സെനറ്റര്‍മാരുടെ എണ്ണം 100 ആയി ചുരുക്കാനായിരുന്നു പദ്ധതി. റെന്‍സിയുടെ രാജി യൂറോപ്യന്‍ രാജ്യങ്ങളിലാകെ പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ഇറ്റലി പിന്‍മാറാനുള്ള സാധ്യതയുമുണ്ട്. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്ത് തന്റെ രാജിക്കത്ത് കൈമാറുമെന്ന് പ്രസിഡന്റ് സെര്‍ജിയോ മറ്റാരെല്ലയെയെ പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ ഈദ് അവധി പ്രഖ്യാപിച്ചു 

qatar
  •  a month ago
No Image

ഗുജറാത്തിന്റെ കോട്ട തകർത്ത് പഞ്ചാബ്; തേരോട്ടം തുടങ്ങി അയ്യരും പിള്ളേരും

Cricket
  •  a month ago
No Image

ദന്തേവാഡ-ബിജാപൂർ അതിർത്തിയിൽ ഏറ്റുമുട്ടൽ; നക്സൽ നേതാവ് ഉൾപ്പെടെ മൂന്ന് പേരെ വധിച്ച് സുരക്ഷാ സേന

National
  •  a month ago
No Image

മദ്യപാന ശീലം മറച്ചാൽ ഇൻഷുറൻസ് തുക ലഭിക്കില്ല: നിർണായക വിധിയുമായി സുപ്രീം കോടതി

National
  •  a month ago
No Image

കോഴിക്കോട് മലാപ്പറമ്പിൽ സ്കൂൾ വിദ്യാർത്ഥിയെ കാണാതായി; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  a month ago
No Image

മൂന്ന് വിഭാ​ഗങ്ങൾക്ക് ഡ്രൈവിംഗ് ലൈസൻസ് ആവശ്യമില്ല; പുത്തൻ പരിഷ്കാരങ്ങളുമായി യുഎഇയിലെ പുതിയ ട്രാഫിക് നിയമം മാർച്ച് 29 മുതൽ പ്രാബല്യത്തിൽ

uae
  •  a month ago
No Image

വന്ദേഭാരത് എക്സ്പ്രസ്സിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

Kerala
  •  a month ago
No Image

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യമായി യുഎഇ; ഖത്തറും, ഒമാനും ആദ്യ അഞ്ചിൽ

uae
  •  a month ago
No Image

വയനാട് ഉരുള്‍പൊട്ടല്‍; കേന്ദ്ര സഹായധനത്തില്‍ 36 കോടി കേരളം ഇതുവരെ ചിലഴിച്ചിട്ടില്ല: അമിത് ഷാ

Kerala
  •  a month ago
No Image

വിസ് എയർ അബൂദബിയുടെ പെരുന്നാൾ സമ്മാനം: 10% മുതൽ 15% ഇളവുകളുമായി മൂന്ന് ദിവസത്തെ സ്പെഷ്യൽ ഓഫർ

uae
  •  a month ago

No Image

"എന്നെ ദ്രോഹിക്കാതെ നിനക്കും മക്കൾക്കും പോയി ചത്തൂടെ?" ഏറ്റുമാനൂരിലെ കൂട്ട ആത്മഹത്യയ്ക്ക് കാരണം നോബിയുടെ മാനസിക പീഡനമാണെന്ന് പൊലിസ്

Kerala
  •  a month ago
No Image

വാളയാർ പെൺകുട്ടികളുടെ മരണം; മാതാപിതാക്കൾക്ക് സി.ബി.ഐ സമൻസ് അയച്ചു

Kerala
  •  a month ago
No Image

പെരുന്നാള്‍ അവധിക്ക് നാടണയാന്‍ കാത്തിരിക്കുന്നവരെ കൊള്ളയടിച്ച് വിമാനക്കമ്പനികള്‍, മൂന്നിരട്ടിവരെ വില, കൂടുതല്‍ സര്‍വീസ് നടത്തി നിരക്ക് കുറയ്ക്കാനുള്ള നീക്കവുമായി എമിറേറ്റ്‌സ്

uae
  •  a month ago
No Image

'ഷോക്കടിപ്പിച്ചു..നായ്ക്കളെ കൊണ്ട് കടിപ്പിച്ചു..' 17 കാരനെ ഇസ്‌റാഈല്‍ ജയില്‍ കിങ്കരന്‍മാര്‍ കൊന്നതിങ്ങനെ, സയണിസ്റ്റ് തടവറകളിലെ പൈശാചിക പീഡനങ്ങളുടെ പട്ടികയിലേക്ക് ഒന്നു കൂടി

International
  •  a month ago