HOME
DETAILS

ഹിതപരിശോധന പരാജയം; ഇറ്റാലിയന്‍ പ്രധാനമന്ത്രി രാജിവച്ചു പ്രാദേശികവാദികള്‍ക്ക് മേല്‍ക്കൈ

  
Web Desk
December 06 2016 | 06:12 AM

%e0%b4%b9%e0%b4%bf%e0%b4%a4%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%a8-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%9c%e0%b4%af%e0%b4%82-%e0%b4%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be


റോം: ഭരണഘടനാ ഭേദഗതിക്കു വേണ്ടി നടത്തിയ ഹിതപരിശോധന പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സി രാജിവച്ചു. കഴിഞ്ഞ ദിവസം നടന്ന ഹിതപരിശോധനയുടെ ഫലം ഇന്നലെ പുറത്തുവന്നു മണിക്കൂറുകള്‍ക്കകമാണ് രാജി പ്രഖ്യാപനം. ഈ സര്‍ക്കാരില്‍ എന്റെ പ്രവര്‍ത്തനം ഇവിടെ അവസാനിച്ചിരിക്കുന്നുവെന്ന് രാജി പ്രഖ്യാപിച്ചു കൊണ്ട് നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഹിതപരിശോധനയില്‍ പ്രത്യേക പ്രചാരണം നടത്താത്തതു കൊണ്ടാണ് താന്‍ പരാജയപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ഇറ്റലിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു 39 കാരനായ റെന്‍സി.
ബെപ്പോ ഗ്രില്ലോയുടെ നേതൃത്വത്തിലുള്ള രാജ്യത്തെ കടുത്ത പ്രാദേശികവാദികളുടെ കൂട്ടായ്മയാണ് ഹിതപരിശോധനയില്‍ വിജയം നേടിയത്. അവരുടെ നേതൃത്വത്തില്‍'നോ വോട്ട് ' കാംപയിനും നടന്നിരുന്നു. ബ്രക്‌സിറ്റിനും ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിനും ശേഷം ലോക രാഷ്ട്രീയത്തില്‍ പ്രാദേശികവാദം പിടിമുറുക്കുന്നതിന്റെ ലക്ഷണമാണ് ഹിതപരിശോധനയിലെ റെന്‍സിയുടെ പരാജയമെന്നാണ് വിലയിരുത്തല്‍.
ഇറ്റലിയിലെ70 വര്‍ഷം പഴക്കമുള്ള ഭരണഘടനയില്‍ ഭേദഗതി വരുത്തുന്നതിനായിരുന്നു ഹിതപരിശോധന. എന്നാല്‍ 59.5 ശതമാനം വോട്ടിനു ഹിതപരിശോധന പരാജയപ്പെട്ടു. 50 ദശലക്ഷം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
പ്രധാനമന്ത്രിക്ക് കൂടുതല്‍ അധികാരം ലഭിക്കും വിധം സെനറ്റര്‍മാരുടെ എണ്ണം വെട്ടിക്കുറയ്ക്കുക, ഭരണരംഗത്തെ ഉദ്യോഗസ്ഥ മേധാവിത്തം ഇല്ലാതാക്കുക, തൊഴിലില്ലായ്മ തടയാനെന്നപേരില്‍ ഉദാരവല്‍കരണം നടപ്പാക്കുന്ന വിധം ഭരണഘടന ഭേദഗതി ചെയ്യുക എന്നിവയായിരുന്നു റെന്‍സി ലക്ഷ്യമിട്ടിരുന്നത്.
നിലവില്‍ 315 സെനറ്റര്‍മാരാണ് രാജ്യത്തുള്ളത്. ഹിതപരിശോധന വിധി അനുകൂലമായാല്‍ സെനറ്റര്‍മാരുടെ എണ്ണം 100 ആയി ചുരുക്കാനായിരുന്നു പദ്ധതി. റെന്‍സിയുടെ രാജി യൂറോപ്യന്‍ രാജ്യങ്ങളിലാകെ പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ഇറ്റലി പിന്‍മാറാനുള്ള സാധ്യതയുമുണ്ട്. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്ത് തന്റെ രാജിക്കത്ത് കൈമാറുമെന്ന് പ്രസിഡന്റ് സെര്‍ജിയോ മറ്റാരെല്ലയെയെ പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എഫ്ഐ സമ്മേളനത്തിന് അവധി നല്‍കിയ സംഭവത്തില്‍ പ്രധാനാധ്യാപകനെ പിന്തുണച്ച്‌ ഡി.ഇ.ഒ റിപ്പോർട്ട്

Kerala
  •  4 hours ago
No Image

ഗസ്സയില്‍ വെടിനിര്‍ത്തല്‍ സാധ്യത തെളിയുന്നു: 60 ദിവസത്തേക്ക് വെടിനിര്‍ത്താന്‍ ഇസ്‌റാഈല്‍ സമ്മതിച്ചെന്ന് ട്രംപ്; ആക്രമണം പൂര്‍ണമായും അവസാനിപ്പിക്കുന്ന കരാറാണ് വേണ്ടതെന്ന് ഹമാസ്

International
  •  4 hours ago
No Image

വിവാദങ്ങൾക്കിടെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ സന്ദര്‍ശിച്ച് നിയുക്ത ഡിജിപി

Kerala
  •  5 hours ago
No Image

ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്‌ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി

Kuwait
  •  12 hours ago
No Image

ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം

National
  •  12 hours ago
No Image

ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം

Cricket
  •  12 hours ago
No Image

'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി

National
  •  13 hours ago
No Image

എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്

Football
  •  13 hours ago
No Image

പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ

qatar
  •  13 hours ago
No Image

പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്

National
  •  13 hours ago