HOME
DETAILS

വ്യാജ സര്‍ട്ടിഫിക്കറ്റ്: മലയാളികളടക്കം 23 ഇന്ത്യക്കാരെ നാടുകടത്തി

  
backup
December 18 2016 | 20:12 PM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%ab%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1-13

ജിദ്ദ:വ്യാജ എന്‍ജിനീയറിംങ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ മലയാളികളടക്കം ഇരുപത്തി മൂന്ന് ഇന്ത്യക്കാരെ സഊദിയില്‍ നിന്നും നാടുകടത്തി. സഊദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്‌സിന്റെ നിര്‍ദേശപ്രകാരം പിഴചുമത്തിയാണ് നടപടി സ്വീകരിച്ചത്. വിദേശ തൊഴിലാളികളുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ വ്യവസായ മന്ത്രാലയം സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കാന്‍ തുടങ്ങിയതോടെ ഈ മേഖലയിലുള്ള നിരവധി പേര്‍ക്ക് ജോലി നഷ്ടമായിട്ടുണ്ട്.


സഊദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്‌സ് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ആറ് മാസങ്ങളില്‍ നടന്ന പരിശോധനയില്‍ 140 വ്യാജ എന്‍ജിനീയറിംങ് സര്‍ട്ടിഫിക്കറ്റുകളാണ്  കണ്ടെത്തിയത്. ഇതില്‍ 23 എണ്ണം ഇന്ത്യാക്കാരുടേതാണ്. ഭൂരിപക്ഷവും വന്‍കിട വ്യവസായ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടേതും. വ്യവസായ മന്ത്രാലയവും ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനക്ക് വിധേയമാക്കി വ്യാജമെന്ന് കണ്ടെത്തിയവരെ നാടുകടത്തുകയാണ്.
വ്യാജ അറ്റസ്റ്റേഷന്‍ നടത്തിയതിന്റെ പേരിലും പലര്‍ക്കും ജോലി നഷ്ടമായിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും ഹൈദരാബാദ്, പൂനെ, ചെന്നൈ, ബംഗ്ലൂരു എന്നിവിടങ്ങളിലെ സ്ഥാപനങ്ങളില്‍ പഠിച്ചവരാണ്. വ്യാജ സര്‍ട്ടിഫിക്കറ്റുമായി പിടിക്കപ്പെടുന്നവര്‍ക്കെതിരേ ക്രിമിനല്‍ കുറ്റം ചുമത്തി വിചാരണ ചെയ്യണമെന്ന് ഇതിനകം കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്‌സ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

ഏതു ജോലിക്കാണോ വരുന്നത്, അതിനുള്ള യോഗ്യതാ പരീക്ഷ നടപ്പാക്കണം എന്നും ശൂറാ കൗണ്‍സില്‍ നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്കെതിരേയും കടുത്ത ശിക്ഷാ നടപടി സ്വീകരിക്കണമെന്ന് കൗണ്‍സില്‍ ഓഫ് ചേംമ്പേഴ്‌സ് തൊഴില്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ വിദേശികളായ എന്‍ജിനീയര്‍മാരേയും ടെക്‌നീഷ്യന്മാരേയും തിരിച്ചറിയല്‍ രേഖയുമായി ബന്ധിപ്പിക്കാന്‍ ആഭ്യന്തര മന്ത്രി മുഹമ്മദ് ബിന്‍ നായിഫ് രാജകുമാര്‍ കഴിഞ്ഞ ദിവസം പ്രത്യേക നിര്‍ദേശം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  10 days ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  11 days ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  11 days ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  11 days ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  11 days ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  11 days ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  11 days ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  11 days ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  11 days ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  11 days ago