HOME
DETAILS

ഏകസിവില്‍കോഡ്: കേസ് ജനുവരി മൂന്നിനു പരിഗണിക്കും

  
backup
December 18 2016 | 21:12 PM

%e0%b4%8f%e0%b4%95%e0%b4%b8%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%9c%e0%b4%a8%e0%b5%81%e0%b4%b5



ന്യൂഡല്‍ഹി: പൊതുനിയമങ്ങള്‍ ഏകീകരിക്കുന്നതുസംബന്ധിച്ച മുത്വലാഖ് നിരോധനം, ബഹുഭാര്യത്വം തുടങ്ങിയ കേസുകളില്‍ സുപ്രിംകോടതി ജനുവരി മൂന്നിന് വാദംകേള്‍ക്കും. നിലവില്‍ ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ചിന്റെ പരിഗണനയിലാണ് ഈ കേസുള്ളത്. വിഷയം അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വനി ഉപാധ്യായ കേസില്‍ കക്ഷിചേര്‍ന്നിട്ടുണ്ട്.  ഭരണഘടനാ വിഷയായതിനാല്‍ കേസ് ഭരണഘടനാ ബെഞ്ചിനു വിടാന്‍ സാധ്യതയുണ്ട്.
സുപ്രിംകോടതി സ്വമേധയാ എടുത്ത കേസടക്കം നിരവധി ഹരജികള്‍ നിലവിലുണ്ട്. സൈറാബാനു, ഇശ്‌റത്ത് ജഹാന്‍ തുടങ്ങിയ സ്ത്രീകളും മുസ്‌ലിം വനിതാ വ്യക്തിനിയമ ബോര്‍ഡ്, മുസ്‌ലിം മഹിളാ ആന്തോളന്‍ എന്നീ സംഘടനകളുമാണ് നിലവില്‍ മുത്വലാഖ് നിരോധിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്. മുസ്‌ലിം വ്യക്തിനിയമം ഭേദഗതിചെയ്യണമെന്ന ഹരജിയില്‍ അഖിലേന്ത്യാ വ്യക്തിനിയമ ബോര്‍ഡും ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദും കക്ഷിചേര്‍ന്നിട്ടുണ്ട്. നവംബറില്‍ ഈ ഹരജികള്‍ പരിഗണിച്ച സുപ്രിംകോടതി, വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.
ഇതേതുടര്‍ന്നു മുത്വലാഖ്, ബഹുഭാര്യത്വം എന്നീ ആചാരങ്ങള്‍ ഒരു മതേതരരാജ്യത്ത് ഉണ്ടാവാന്‍ പാടില്ലാത്തതാണെന്നും അതിനോടു യോജിക്കാനാവില്ലെന്നും അറിയിച്ചു കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.
വ്യക്തിനിയമങ്ങളിലെ ആശയങ്ങള്‍ ലിംഗനീതി, സ്ത്രീകളുടെ അന്തസ്, സമത്വം എന്നിവയുടെ വെളിച്ചത്തിലൂടെ പരിശോധിക്കേണ്ടതാണെന്നും ഭരണഘടന പൗരന് നല്‍കുന്ന ഒരു അവകാശവും മുസ്‌ലിം സ്ത്രീകള്‍ക്കു നിഷേധിക്കപ്പെട്ടുകൂടായെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാമുകി പിണങ്ങിയതിന് പിന്നാലെ ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ചു; യുവാവ് പിടിയിൽ

Kerala
  •  10 days ago
No Image

മരിച്ചത് പുക ശ്വസിച്ചോ ? അസ്വാഭാവിക മരണത്തില്‍ കേസെടുത്ത് പൊലീസ്, മുഖ്യമന്ത്രിയും ആരോ​ഗ്യമന്ത്രിയും കോഴിക്കോട്ടേക്ക്

Kerala
  •  10 days ago
No Image

സുപ്രഭാതം ജേണലിസ്റ്റ് യൂനിയന് പുതിയ ഭാരവാഹികൾ; അൻസാർ മുഹമ്മദ് പ്രസിഡൻ്റ്, നിസാം കെ അബ്ദുല്ല സെക്രട്ടറി

Kerala
  •  10 days ago
No Image

അതിദാരുണം! അമ്മ മകനെയും എടുത്ത് കിണറ്റിൽ ചാടി; രണ്ടര വയസുകാരൻ മരിച്ചു, അമ്മ ആശുപത്രിയിൽ

Kerala
  •  10 days ago
No Image

മെസിക്ക് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ താരം; പടിയിറങ്ങും മുമ്പേ ചരിത്രമെഴുതി ഡി ബ്രൂയ്ൻ 

Football
  •  10 days ago
No Image

190 ​ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ  

Kerala
  •  10 days ago
No Image

തെരുവുനായ ആക്രമണം; കേരളത്തിൽ മരണങ്ങളുടെ എണ്ണം കൂടുന്നു, 2025ൽ ജീവൻ നഷ്ടമായത് 12 പേർക്ക്

Kerala
  •  10 days ago
No Image

വിദ്യാർഥികളിലെ അമിതവണ്ണം, സ്കൂൾ ഭക്ഷണത്തിലെ എണ്ണയുടെ അളവ് കുറക്കും; പുതിയ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  10 days ago
No Image

ഒൻപത് വർഷമായിട്ടും വേതന വർധനവില്ലാതെ സ്‌പെഷൽ എജ്യുകേറ്റർമാരും സ്‌പെഷലിസ്റ്റ് അധ്യാപകരും

Kerala
  •  10 days ago
No Image

ഷിർഗാവ് ഘോഷയാത്രക്കിടെ തിക്കിലും തിരക്കിലും അകപ്പെട്ട് ഏഴ് മരണം; 50ലധികം പേർക്ക് പരിക്ക്

National
  •  10 days ago