HOME
DETAILS

മയക്കുമരുന്നുകേസില്‍ ജയിലില്‍ കിടന്ന യുവാവ് നിരപരാധി

  
backup
December 20, 2016 | 6:40 PM

%e0%b4%ae%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%af

കൊല്ലം: മയക്കുമരുന്നു കൈവശംവച്ച കേസില്‍ മൂന്നാംമുറയിലൂടെ നിരപരാധിയെ പ്രതിയാക്കിയ പൊലിസിനു തിരിച്ചടിയായി മയക്കുമരുന്ന് അരിപ്പൊടിയാണെന്നുള്ള ലാബ് റിപ്പോര്‍ട്ട്. ഒരു സ്വകാര്യചാനലാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. മര്‍ദനത്തിലൂടെ കുറ്റം സമ്മതിപ്പിച്ച് കേസില്‍ പ്രതിയാക്കിയ മുകേഷിന്റെ ആരോഗ്യം പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. 2013 സെപ്റ്റംബര്‍ 15നായിരുന്നു തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശിയായ മുകേഷിനെ മയക്കുമരുന്ന് കേസില്‍പെടുത്തി കൊല്ലം ഈസ്റ്റ് എസ്.ഐ ഗോപകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. കോടികളുടെ മയക്കുമരുന്നുമായി കച്ചവടക്കാരന്‍ പിടിയിലായി എന്ന വിധത്തില്‍ അന്ന് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയും ചെയ്തു.

കേസില്‍ എട്ട് മാസത്തോളം മുകേഷ് ജയിലില്‍ കഴിഞ്ഞു. ഇതിനിടെ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴാണ് പൊലിസ് മെനഞ്ഞ കള്ളക്കഥ പൊളിഞ്ഞത്. ലാബില്‍ നടത്തിയ പരിശോധനയില്‍ മുകേഷിന്റെ പക്കല്‍ നിന്നും പൊലീസ് പിടികൂടിയത് വെറും അരിപ്പൊടിയാണെന്ന് വ്യക്തമായി. മുകേഷ് എങ്ങനെ ജയിലിലായെന്നുള്ള അന്വേഷണത്തിലാണ് പൊലിസിന്റെ മൂന്നാം മുറ പുറത്തുവന്നത്. എസ.്‌ഐക്ക് ലഭിച്ച 'രഹസ്യവിവര'ത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് അരിപ്പൊടിയുമായി മുകേഷിനെ പിടികൂടുന്നത്. മുജീബ് എന്ന മയക്കുമരുന്നുകാരനാണെന്ന് ആരോപിച്ചാണ് പൊലിസ് മുകേഷിനെ പിടികൂടിയത്.

തോക്കിന്‍പാത്തി കൊണ്ട് മര്‍ദിക്കുകയും ജനനേന്ദ്രിയത്തില്‍ മുളകു തേക്കുകയും ചെയ്താണ് കുറ്റം സമ്മതിപ്പിച്ചത്. തുടര്‍ന്നു ഹൈദരാബാദിലെയും തിരുവനന്തപുരത്തെയും ലാബ് പരിശോധനയില്‍ നിന്നും പിടിച്ചെടുത്ത മയക്കുമരുന്ന് അരിപ്പൊടിയാണെന്ന് വ്യക്തമായി. പൊലീസ് നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്നും ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ നടപടി ഉണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് വാര്‍ത്ത പുറത്തായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോയുടെ വിലക്ക് നീക്കി, കിട്ടിയത് 'ഏറ്റവും എളുപ്പമുള്ള ഗ്രൂപ്പ്'; പോർച്ചുഗലിന്റെ ലോകകപ്പ് നറുക്കെടുപ്പിൽ വൻ വിവാദം

Football
  •  10 days ago
No Image

പത്രവാർത്ത വായിച്ചത് രക്ഷയായി; 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികൾ

Kerala
  •  10 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം; പോളിംഗ് ഉദ്യോഗസ്ഥർക്ക് ആശ്വാസം

Kerala
  •  10 days ago
No Image

തിയേറ്റർ സിസിടിവി ദൃശ്യങ്ങൾ വിറ്റവർ കുടുങ്ങും; ദൃശ്യം കണ്ടവരുടെ ഐപി അഡ്രസ്സുകളും കണ്ടെത്തി

Kerala
  •  10 days ago
No Image

നിലമ്പൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തിച്ച കേസ്; മൂന്ന് യുവാക്കൾ അറസ്റ്റിൽ

Kerala
  •  10 days ago
No Image

'ഗിജോണിന്റെ അപമാനം'; അൽജീരിയയെ പുറത്താക്കാൻ ജർമ്മനിയും ഓസ്ട്രിയയും കൈകോർത്ത ലോകകപ്പ് ചരിത്രത്തിലെ കറുത്ത ഏട്

Football
  •  10 days ago
No Image

തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; സംഭവം പാലക്കാട്, പൊലിസ് അന്വേഷണം തുടങ്ങി

Kerala
  •  10 days ago
No Image

വാൽപ്പാറയിൽ പുലിയുടെ ആക്രമണം: നാല് വയസ്സുകാരൻ കൊല്ലപ്പെട്ടു

Kerala
  •  10 days ago
No Image

റോഡുകളിൽ മരണക്കെണി: കന്നുകാലി മൂലമുള്ള അപകടങ്ങളിൽ വർദ്ധന; നഷ്ടപരിഹാരം നൽകാനാകില്ലെന്ന് മധ്യപ്രദേശ് സർക്കാർ

National
  •  10 days ago
No Image

രണ്ട് വയസ്സുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; അമ്മയും മൂന്നാം ഭർത്താവും അറസ്റ്റിൽ

crime
  •  10 days ago