HOME
DETAILS

മയക്കുമരുന്നുകേസില്‍ ജയിലില്‍ കിടന്ന യുവാവ് നിരപരാധി

  
backup
December 20, 2016 | 6:40 PM

%e0%b4%ae%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%af

കൊല്ലം: മയക്കുമരുന്നു കൈവശംവച്ച കേസില്‍ മൂന്നാംമുറയിലൂടെ നിരപരാധിയെ പ്രതിയാക്കിയ പൊലിസിനു തിരിച്ചടിയായി മയക്കുമരുന്ന് അരിപ്പൊടിയാണെന്നുള്ള ലാബ് റിപ്പോര്‍ട്ട്. ഒരു സ്വകാര്യചാനലാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. മര്‍ദനത്തിലൂടെ കുറ്റം സമ്മതിപ്പിച്ച് കേസില്‍ പ്രതിയാക്കിയ മുകേഷിന്റെ ആരോഗ്യം പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. 2013 സെപ്റ്റംബര്‍ 15നായിരുന്നു തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശിയായ മുകേഷിനെ മയക്കുമരുന്ന് കേസില്‍പെടുത്തി കൊല്ലം ഈസ്റ്റ് എസ്.ഐ ഗോപകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. കോടികളുടെ മയക്കുമരുന്നുമായി കച്ചവടക്കാരന്‍ പിടിയിലായി എന്ന വിധത്തില്‍ അന്ന് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയും ചെയ്തു.

കേസില്‍ എട്ട് മാസത്തോളം മുകേഷ് ജയിലില്‍ കഴിഞ്ഞു. ഇതിനിടെ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴാണ് പൊലിസ് മെനഞ്ഞ കള്ളക്കഥ പൊളിഞ്ഞത്. ലാബില്‍ നടത്തിയ പരിശോധനയില്‍ മുകേഷിന്റെ പക്കല്‍ നിന്നും പൊലീസ് പിടികൂടിയത് വെറും അരിപ്പൊടിയാണെന്ന് വ്യക്തമായി. മുകേഷ് എങ്ങനെ ജയിലിലായെന്നുള്ള അന്വേഷണത്തിലാണ് പൊലിസിന്റെ മൂന്നാം മുറ പുറത്തുവന്നത്. എസ.്‌ഐക്ക് ലഭിച്ച 'രഹസ്യവിവര'ത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് അരിപ്പൊടിയുമായി മുകേഷിനെ പിടികൂടുന്നത്. മുജീബ് എന്ന മയക്കുമരുന്നുകാരനാണെന്ന് ആരോപിച്ചാണ് പൊലിസ് മുകേഷിനെ പിടികൂടിയത്.

തോക്കിന്‍പാത്തി കൊണ്ട് മര്‍ദിക്കുകയും ജനനേന്ദ്രിയത്തില്‍ മുളകു തേക്കുകയും ചെയ്താണ് കുറ്റം സമ്മതിപ്പിച്ചത്. തുടര്‍ന്നു ഹൈദരാബാദിലെയും തിരുവനന്തപുരത്തെയും ലാബ് പരിശോധനയില്‍ നിന്നും പിടിച്ചെടുത്ത മയക്കുമരുന്ന് അരിപ്പൊടിയാണെന്ന് വ്യക്തമായി. പൊലീസ് നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്നും ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ നടപടി ഉണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് വാര്‍ത്ത പുറത്തായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാളയത്ത് അതിഥി തൊഴിലാളിയുടെ കഴുത്തിൽ കത്തിവെച്ച് ഗൂഗിൾ പേ വഴി പണം തട്ടിയ കേസ്; പൊലിസിനെ വെട്ടിച്ച് ഓടിയ പ്രതി പിടിയിൽ

Kerala
  •  3 days ago
No Image

കുട്ടനാട് എംഎൽഎയുടെ വാഹനമിടിച്ച് യുവാവിന് ഗുരുതര പരുക്ക്; എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ

Kerala
  •  3 days ago
No Image

വടക്കന്‍ ജര്‍മ്മനിയില്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിവെപ്പ്; ആറുമരണം; അക്രമികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ പിടിയില്‍ 

International
  •  3 days ago
No Image

തിരുവനന്തപുരം നഗരസഭയിലെ കയ്യാങ്കളി: ബിജെപി കൗൺസിലർമാർക്കെതിരെ കോൺഗ്രസ് വനിതാ കൗൺസിലർമാർ പരാതി നൽകി

Kerala
  •  3 days ago
No Image

റാസ് തനൂറ ഹെലികോപ്റ്റര്‍ ദുരന്തം; സഊദിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗള്‍ഫ്അറബ് രാജ്യങ്ങള്‍

Saudi-arabia
  •  3 days ago
No Image

ഫഹാഹീല്‍ എക്‌സ്പ്രസ് വേയില്‍ സഞ്ചരിച്ചിരുന്ന ക്രെയിനിന് തീപിടിത്തം; ആളപായമില്ല

Kuwait
  •  3 days ago
No Image

മരണത്തെ തോൽപ്പിച്ച് 106 മണിക്കൂർ; വെനസ്വേലയിൽ ഇരട്ട ഭൂചലനത്തിൽ തകർന്നടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും 21-കാരനെ രക്ഷപ്പെടുത്തി

International
  •  3 days ago
No Image

സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

Kerala
  •  3 days ago
No Image

കളിയാക്കിയെന്ന് ആരോപണം; ഏഴാം ക്ലാസുകാരനെ ക്രൂരമായി മര്‍ദിച്ച് അധ്യാപകന്‍; കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

ആറു മാസം പ്രായമുള്ള മിയ മരിയയുടെ ജീവൻ രക്ഷിക്കാൻ കൈകോർക്കാം; ചികിത്സയ്ക്ക് വേണ്ടത് 16 കോടി രൂപ

Kerala
  •  3 days ago