HOME
DETAILS

മയക്കുമരുന്നുകേസില്‍ ജയിലില്‍ കിടന്ന യുവാവ് നിരപരാധി

  
backup
December 20, 2016 | 6:40 PM

%e0%b4%ae%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%af

കൊല്ലം: മയക്കുമരുന്നു കൈവശംവച്ച കേസില്‍ മൂന്നാംമുറയിലൂടെ നിരപരാധിയെ പ്രതിയാക്കിയ പൊലിസിനു തിരിച്ചടിയായി മയക്കുമരുന്ന് അരിപ്പൊടിയാണെന്നുള്ള ലാബ് റിപ്പോര്‍ട്ട്. ഒരു സ്വകാര്യചാനലാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. മര്‍ദനത്തിലൂടെ കുറ്റം സമ്മതിപ്പിച്ച് കേസില്‍ പ്രതിയാക്കിയ മുകേഷിന്റെ ആരോഗ്യം പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. 2013 സെപ്റ്റംബര്‍ 15നായിരുന്നു തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശിയായ മുകേഷിനെ മയക്കുമരുന്ന് കേസില്‍പെടുത്തി കൊല്ലം ഈസ്റ്റ് എസ്.ഐ ഗോപകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. കോടികളുടെ മയക്കുമരുന്നുമായി കച്ചവടക്കാരന്‍ പിടിയിലായി എന്ന വിധത്തില്‍ അന്ന് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയും ചെയ്തു.

കേസില്‍ എട്ട് മാസത്തോളം മുകേഷ് ജയിലില്‍ കഴിഞ്ഞു. ഇതിനിടെ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴാണ് പൊലിസ് മെനഞ്ഞ കള്ളക്കഥ പൊളിഞ്ഞത്. ലാബില്‍ നടത്തിയ പരിശോധനയില്‍ മുകേഷിന്റെ പക്കല്‍ നിന്നും പൊലീസ് പിടികൂടിയത് വെറും അരിപ്പൊടിയാണെന്ന് വ്യക്തമായി. മുകേഷ് എങ്ങനെ ജയിലിലായെന്നുള്ള അന്വേഷണത്തിലാണ് പൊലിസിന്റെ മൂന്നാം മുറ പുറത്തുവന്നത്. എസ.്‌ഐക്ക് ലഭിച്ച 'രഹസ്യവിവര'ത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് അരിപ്പൊടിയുമായി മുകേഷിനെ പിടികൂടുന്നത്. മുജീബ് എന്ന മയക്കുമരുന്നുകാരനാണെന്ന് ആരോപിച്ചാണ് പൊലിസ് മുകേഷിനെ പിടികൂടിയത്.

തോക്കിന്‍പാത്തി കൊണ്ട് മര്‍ദിക്കുകയും ജനനേന്ദ്രിയത്തില്‍ മുളകു തേക്കുകയും ചെയ്താണ് കുറ്റം സമ്മതിപ്പിച്ചത്. തുടര്‍ന്നു ഹൈദരാബാദിലെയും തിരുവനന്തപുരത്തെയും ലാബ് പരിശോധനയില്‍ നിന്നും പിടിച്ചെടുത്ത മയക്കുമരുന്ന് അരിപ്പൊടിയാണെന്ന് വ്യക്തമായി. പൊലീസ് നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്നും ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ നടപടി ഉണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് വാര്‍ത്ത പുറത്തായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അംബാനിക്ക് പിഴച്ചു, അദാനിക്ക് കുതിപ്പ്; വീണ്ടും ഏഷ്യയിലെ 'രാജാവായി' ഗൗതം അദാനി

National
  •  2 days ago
No Image

നോയിഡയില്‍ തൊഴിലാളി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനെത്തിയ സിഐടിയു പ്രവര്‍ത്തകരെ കാണാനില്ലെന്ന് പരാതി; പ്രതിഷേധവുമായി സിപിഎം 

National
  •  2 days ago
No Image

വടക്കേ അമേരിക്കയിൽ പക്ഷിപ്പനി ഭീതി; പുതിയ വകഭേദം സസ്തനികളിലേക്കും, മനുഷ്യരിലും ആശങ്ക

International
  •  2 days ago
No Image

അസുഖത്തെ വകവയ്ക്കാതെ റൊണാൾഡോ; അൽ നസറിന് നിർണായക വിജയം, കിരീടത്തിലേക്ക് നാല് ചുവടുകൾ മാത്രം

Football
  •  2 days ago
No Image

'ഇത് രാജ്യവിരുദ്ധ നീക്കം, രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം മാറ്റി വരയ്ക്കാൻ അനുവദിക്കില്ല'; ലോക്‌സഭയിൽ ആഞ്ഞടിച്ച് രാഹുൽ, സഭയിൽ ഭരണ-പ്രതിപക്ഷ പോര്

latest
  •  2 days ago
No Image

മഴയത്ത് റോഡിൽ അഭ്യാസപ്രകടനം; വാഹനങ്ങൾ പിടിച്ചെടുത്ത് ദുബൈ പൊലിസ്

uae
  •  2 days ago
No Image

അമരാവതിയിലെ 'ക്രൂരതയുടെ ഫ്ലാറ്റ്'; 200 പെൺകുട്ടികൾ ഇരകൾ, 350 വീഡിയോകൾ; നടുക്കുന്ന വിവരങ്ങൾ പുറത്ത്

crime
  •  2 days ago
No Image

പോസ്റ്റല്‍ ബാലറ്റ് പ്രതിസന്ധി: തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി, ചൊവ്വാഴ്ചക്കകം മറുപടി നല്‍കണം 

Kerala
  •  2 days ago
No Image

തകർന്നടിഞ്ഞ് മുംബൈ ഇന്ത്യൻസ്; വിക്കറ്റില്ലാതെ ബുംറ, പ്രതിക്കൂട്ടിൽ ഹാർദിക്; മുംബൈ പാളയത്തിൽ വൻ പൊട്ടിത്തെറി?

Cricket
  •  2 days ago
No Image

വ്യാജ ഹജ്ജ് പരസ്യം; തട്ടിപ്പ് നടത്തിയ ഈജിപ്ഷ്യൻ പൗരൻ അറസ്റ്റിൽ

Saudi-arabia
  •  2 days ago