HOME
DETAILS

മയക്കുമരുന്നുകേസില്‍ ജയിലില്‍ കിടന്ന യുവാവ് നിരപരാധി

  
backup
December 20, 2016 | 6:40 PM

%e0%b4%ae%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%af

കൊല്ലം: മയക്കുമരുന്നു കൈവശംവച്ച കേസില്‍ മൂന്നാംമുറയിലൂടെ നിരപരാധിയെ പ്രതിയാക്കിയ പൊലിസിനു തിരിച്ചടിയായി മയക്കുമരുന്ന് അരിപ്പൊടിയാണെന്നുള്ള ലാബ് റിപ്പോര്‍ട്ട്. ഒരു സ്വകാര്യചാനലാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. മര്‍ദനത്തിലൂടെ കുറ്റം സമ്മതിപ്പിച്ച് കേസില്‍ പ്രതിയാക്കിയ മുകേഷിന്റെ ആരോഗ്യം പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. 2013 സെപ്റ്റംബര്‍ 15നായിരുന്നു തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശിയായ മുകേഷിനെ മയക്കുമരുന്ന് കേസില്‍പെടുത്തി കൊല്ലം ഈസ്റ്റ് എസ്.ഐ ഗോപകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. കോടികളുടെ മയക്കുമരുന്നുമായി കച്ചവടക്കാരന്‍ പിടിയിലായി എന്ന വിധത്തില്‍ അന്ന് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയും ചെയ്തു.

കേസില്‍ എട്ട് മാസത്തോളം മുകേഷ് ജയിലില്‍ കഴിഞ്ഞു. ഇതിനിടെ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴാണ് പൊലിസ് മെനഞ്ഞ കള്ളക്കഥ പൊളിഞ്ഞത്. ലാബില്‍ നടത്തിയ പരിശോധനയില്‍ മുകേഷിന്റെ പക്കല്‍ നിന്നും പൊലീസ് പിടികൂടിയത് വെറും അരിപ്പൊടിയാണെന്ന് വ്യക്തമായി. മുകേഷ് എങ്ങനെ ജയിലിലായെന്നുള്ള അന്വേഷണത്തിലാണ് പൊലിസിന്റെ മൂന്നാം മുറ പുറത്തുവന്നത്. എസ.്‌ഐക്ക് ലഭിച്ച 'രഹസ്യവിവര'ത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് അരിപ്പൊടിയുമായി മുകേഷിനെ പിടികൂടുന്നത്. മുജീബ് എന്ന മയക്കുമരുന്നുകാരനാണെന്ന് ആരോപിച്ചാണ് പൊലിസ് മുകേഷിനെ പിടികൂടിയത്.

തോക്കിന്‍പാത്തി കൊണ്ട് മര്‍ദിക്കുകയും ജനനേന്ദ്രിയത്തില്‍ മുളകു തേക്കുകയും ചെയ്താണ് കുറ്റം സമ്മതിപ്പിച്ചത്. തുടര്‍ന്നു ഹൈദരാബാദിലെയും തിരുവനന്തപുരത്തെയും ലാബ് പരിശോധനയില്‍ നിന്നും പിടിച്ചെടുത്ത മയക്കുമരുന്ന് അരിപ്പൊടിയാണെന്ന് വ്യക്തമായി. പൊലീസ് നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്നും ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ നടപടി ഉണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് വാര്‍ത്ത പുറത്തായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തെരഞ്ഞെടുപ്പ്; ഹരിത പെരുമാറ്റച്ചട്ടം ലംഘിച്ച പ്രിന്റിങ് സ്ഥാപനത്തിനെതിരെ നടപടി; 30 ലക്ഷത്തിന്റെ വസ്തുക്കൾ പിടികൂടി 

Kerala
  •  2 days ago
No Image

ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചു; വ്യാപക പ്രതിഷേധം

Kerala
  •  2 days ago
No Image

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയായി; ആദ്യ പ്രളയ മുന്നറിയിപ്പ് നൽകി തമിഴ്‌നാട്

Kerala
  •  2 days ago
No Image

നടനും ടിവികെ നേതാവുമായ വിജയ്‌യെ വിമർശിച്ച യൂട്യൂബർക്ക് നേരെ ആക്രമണം; നാലുപേർ അറസ്റ്റിൽ

National
  •  2 days ago
No Image

മുഖ്യമന്ത്രിക്കെതിരെ കൊലവിളി കമന്റ്; കന്യാസ്ത്രീക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  2 days ago
No Image

വിമാന സർവീസുകളെയടക്കം പിടിച്ചുകുലുക്കിയ ലോകത്തെ 5 പ്രധാന അഗ്നിപർവ്വത സ്ഫോടനങ്ങൾ

International
  •  2 days ago
No Image

കാറിൽ നിന്ന് നേരെ സ്കൂട്ടറിലേക്ക്; മണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ച പാമ്പിനെ ഒടുവിൽ പിടികൂടി

Kerala
  •  2 days ago
No Image

യൂറോപ്യന്‍ ക്ലോസറ്റില്‍ വെച്ച് ചിക്കന്‍ കഴുകും; വൃത്തിഹീനമായ സാഹചര്യത്തില്‍ പാചകവും; ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുത്ത് നഗരസഭ

Kerala
  •  2 days ago
No Image

ദുബൈയിൽ നിന്നുള്ള യാത്രക്കാർക്ക് സ്വർണ്ണം കൈവശം വെക്കാം; ഇക്കാര്യം ശ്രദ്ധിക്കണമെന്ന് മാത്രം

uae
  •  2 days ago
No Image

ദക്ഷിണ സുഡാനിൽ വിമാനാപകടം: പ്രളയബാധിതർക്കുള്ള ഭക്ഷണസാധനങ്ങളുമായി പോയ വിമാനം തകർന്ന് മൂന്ന് മരണം

International
  •  2 days ago